Skip to main content

മോഡി കടന്നു വരുമ്പോൾ

കണ്ണിനെ കണ്ണ് കൊണ്ടും
പല്ലിനെ പല്ലുകൊണ്ടും എതിര്ക്കുന്ന
തീവ്ര വാദത്തിന്റെ വിജയമാണ് ഇവിടെ കാണുന്നത്
ഗുജറാത്ത്‌ മാറാട്  അയോധ്യ മധ്യേഷ്യ കലാപങ്ങൾ വിജയിക്കുന്നതിന്റെ തെളിവാണ് ഇത് .. ഇരയും വേട്ടക്കാരനും ഒരു പോലെ കലാപത്തിനും തീവ്രവാദത്തിനും കൊടുത്ത പിന്തുണ പബ്ലിസിറ്റി തിരിഞ്ഞു കടിക്കും
ഇരയും മനുഷ്യത്വവും അല്ലാതെ ഇവിടെ ഒരു മതത്തിനും അധികാരത്തിനും ഒന്നും നഷ്ടപെടുന്നില്ല.. സമൂഹത്തിന്റെ ഭാഗമെന്ന നിലയില വരുന്നത് അനുഭവിക്കാൻ സാധാരണക്കാരൻ എന്ന നിലയിൽ  ഞാനും നീയും ബാധ്യസ്ഥനാണ്! ചോര യുടെ  മതം  നോക്കി പ്രതിഷേധിക്കുവാനും വോട്ട് ബാങ്ക് രാഷ്ട്രീയം അട വയ്ക്കുവാനും അത് വഴി അധികാരത്തിന്റെ കസേരകളിൽ എത്തി വിശ്രമിക്കുവാനും ഉള്ള ചില കപട രക്ഷകരുടെ വിജയം ആണ്
വിതക്കുന്ന വിത്ത് മറന്നു വിതച്ചത് കൊയ്യുന്ന മനുഷ്യാ നിനക്ക് ആശ്വസിക്കാം നീ വിതച്ച കലാപങ്ങൾ വിജയിച്ചിരിക്കുന്നു. ഇനി വിജയിച്ചിട്ടില്ല എന്ന് തോന്നുന്നെങ്കിൽ ആ കനൽ കെടാതെ കാത്തു ഒരു കലാപം ആയി എന്നെങ്കിലും വിജയിപ്പിക്കുന്നന്നതിലെങ്കിലും നീ ഒരു വൻ വിജയം തന്നെ. മതേതര ഭാരതത്തിൽ മതം വീണ്ടും വിജയിച്ചിരിക്കുന്നു. എല്ലാ മതങ്ങളുടെയും വിജയം തന്നെ ഇത്! മതങ്ങൾ എല്ലാം ഒന്ന് തന്നെ. നാണത്തോടെ എങ്കിലും ലജ്ജയോടെ തല താഴ്ത്തി ആസ്വദിക്കാം ഈ വിജയം
സ്വതന്ത്ര ഭാരതത്തിൽ അഴിമതിയോളം വളർന്ന മതങ്ങളുടെ തണലിൽ വര്ഗീയത   കള   ആണോ  വിള  ആണോ എന്ന് വില കൊടുത്തു നാം തിരിച്ചറിയുക. 

Comments

  1. അറിയുമ്പോഴേയ്ക്കും താമസിച്ചുപോകുമോ?

    ReplyDelete
    Replies
    1. ഇല്ല അജിത്‌ ഭായ് വരാനുള്ളത് വഴിയിൽ തങ്ങില്ല വരും സമയത്ത് തന്നെ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ