Skip to main content

വിഴുപ്പലക്കൽ

നട്ടിട്ടും കുരുക്കാത്ത മതേതരത്വത്തിന്റെ കല്ലിൽ
നടു ഒഴിയാതെ ദാരിദ്ര്യം, മതത്തിന്റെ വിഴുപ്പലക്കൽ!
എന്നാലെങ്കിലും ദൈവത്തിന്റെ  വസ്ത്രം വെളുക്കട്ടെ എന്ന്
മതേതരത്വത്തിന്റെ കല്ല്‌, അവസാനം കല്ല്‌ തേയ്ഞ്ഞിട്ടും  വര്ഗീയ
കറ മാറാത്തത് കണ്ടു കല്ലിനു ഭ്രാന്ത് പിടിച്ചു, കഴുകാൻ കൊണ്ട് വന്ന
ദാരിദ്ര്യത്തിന് ഒരു നേരത്തെ ആഹാരം വാങ്ങി കൊടുത്തപ്പോൾ അവൻ
മണി മണി പോലെ കാര്യം പറഞ്ഞു,

ആരും കണ്ടിട്ടില്ലാത്ത പ്രഭു  നഗ്നൻ
അവനു ഒരു കീറ തുണി പോലും ഇത് വരെ ഒരു മതവും കൊടുത്തിട്ടില്ല!

പിന്നെ അലക്കിയത്?
അത് മതപണ്ടിതരുടെ പണ്ടെങ്ങോ ഇട്ടു മറന്ന അധികാരത്തിന്റെ  പല വർണ അടിവസ്ത്രങ്ങൾ

അപ്പോൾ ഉണക്കിയത്?
അത് വിശ്വാസിയുടെ അന്ധ വിശ്വാസങ്ങളുടെ ഇരുട്ടിൽ ആരും കാണാതെ.

മടക്കിയത്?
ആരും മടക്കിയിട്ടില്ല... അത് വച്ച് . മതം കൊണ്ട് അന്ധരായ മതവിശ്വാസികളുടെ കണ്ണ് കെട്ടി, ഇനി ഇരുട്ടിന്റെ കണ്ണിൽ ദൈവത്തെ കണ്ടാലോ? എന്ന് പേടിച്ച്

അപ്പോൾ മതങ്ങൾ?

ദാരിദ്യം കൈയ്യിലെ പത്തു വിരലും കൈയ്യിൽ  പിടിച്ചിരുന്ന വിഴുപ്പു താഴെ ഇട്ടു കാലിലെ വിരലും എണ്ണി കഴിഞ്ഞപ്പോൾ കല്ലിനു പിടികിട്ടി ഈ നാട്ടിൽ
പാർട്ടിയും സമൂദായവും അധോലോകം വരെ മതം ആണെന്ന്.

അപ്പോൾ നിറം?

അതൊക്കെ ആരു നോക്കുന്നു സാറേ, ഇവരെല്ലാം ഉറങ്ങുന്നത് അധികാരത്തിന്റെ ശീതള ശ്ചായയിലല്ല്യോ അതും ഒരുമിച്ചു.. തണുക്കുമ്പോൾ മാറിയും തിരിഞ്ഞും ഒക്കെ ഏതെങ്കിലും എടുത്തിടും കഴുവാൻ  പാവം ഞങ്ങളുണ്ടല്ലോ!!!

അപ്പോൾ വിശ്വാസി?

ഏതു വിശ്വാസി സാറേ, അവരെ ഒക്കെ കൊന്നില്ല്യോ? സർ ഒന്നും അറിഞ്ഞില്യോ അതൊക്കെ കൊന്നു... ആയുധം ഈ പറയുന്ന പണ്ഡിതരു വാങ്ങി ശത്രുവിന് കൊടുക്കും..  എന്നിട്ട് പാവം വിശ്വാസികളെ കൊല്ലിക്കും .. എന്നാലേ.. ഈ മതങ്ങളൊക്കെ വളരത്തോള്ളൂ സാറേ...  മതം വളർന്നാലേ അധികാരത്തിന്റെ സാറമ്മാര്പണ്ഡിതർക്കു ഉറങ്ങാൻ സ്ഥലവും നല്ല ആഹാരവും  കൊടുക്കൂ..


മതേതരത്വം ഞെട്ടി

മതെതരതം അന്ന് മൂടിയ വായ്‌ പിന്നെ തുറന്നിട്ടില്ല!.. പാവം ദാരിദ്ര്യം ഇപ്പോഴും കഷ്ടപെടുന്നു.. 

Comments

  1. മതം മനുഷ്യനെ മയക്കുന്ന കറപ്പ് ആകുന്നു

    ReplyDelete
    Replies
    1. എന്നാലും ഇതൊരു ഒന്നൊന്നര കറുപ്പ് തന്നെ എന്റെ അജിത്‌ ഭായ്,
      നന്ദി അജിത്‌ ഭായ്

      Delete
  2. രണ്ട് മതങ്ങളേയുളളൂ പണവും...അധികാരവും

    ReplyDelete
    Replies
    1. അതെ പക്ഷെ ഒരു പാട് അനുയായികളും മതം എന്ന് അവകാശപെടുന്ന പലതും ഇപ്പോൾ ഇതിന്റെ തന്നെ അനുയായികളല്ലേ?

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ ചുവപ്പും അതിൻ്റെ അന്തിയും പിന്നെയും അതിൻ്റെ  ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും  ഒരന്തിമൊട്ട് മറ്റൊരു പകലിൻ്റെ ഇല വൈകുന്നേരം സമോവറിൻ്റെ കൊടിയുള്ള ഒരു രാജ്യമാവും ചായ ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള  ഒരു പാട്ടിൻ്റെ ചുവട്ടിലിരിക്കുന്നു കാതിൽ തലേന്നത്തെ ഇരുട്ട് അതും നീലനിറമുള്ളത് കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും ഒരു ഇലത്തുമ്പിൽ വന്നിരുന്ന് തുളുമ്പും ഭാഷ അത് മഞ്ഞുതുള്ളിയാണെന്ന്  പറഞ്ഞ് മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം ഒരു കവിതയായി പോകുമോ എന്ന് ഭയക്കുന്ന ഞാൻ തുളുമ്പുമ്പോൾ എൻ്റെ ഭയം  കൂടുതൽ മനോഹരം അത് അത്രയും സ്വാഭാവികം പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും  പറഞ്ഞു മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ് എൻ്റെ കവിതക്കില്ല അത്യന്തം മനുഷ്യത്തം എൻ്റെ തുളുമ്പലിൽ ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട് ഹാർമോണിയം പാട്ടിൻ്റെ സമോവർ നടക്കുന്നവരുടെ കൊടികളാണ് കാലടികൾ പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട് ഭാഷയുടെ മജ്ജയുള്ള  ഒരെല്ലാകും വാക്ക് ഒരു മജ്ജയല്ല മൗനം പാറുന്നുണ്ട് കാതുകളും കാതുകൾ കൊടികളല്ല ഒരു ലാളനയ്ക്കും  ഉടൽ വിട്ടുകൊടുക്കാത്ത  പൂച്ചകളാണ് കാതുകൾ എന്ന് ഞാൻ പാട്ടുകളോട് അടക്കം പറയുന്നു കാതി