Skip to main content

ശിഷ്ട ജന്മം

തൊട്ടാൽ.. തൊഴുതാൽ തിരിച്ചു കൈകൂപ്പുന്ന തൊട്ടാവാടി യാണെന്റെ ദൈവം
തൊട്ടാൽ; തൊടാതെ  കൂമ്പി വിടരുന്ന ശില അലിയും മനസ്സിന്നെന്റെ സ്വന്തം
നന്മകൾ  ചെയ്‌താൽ തെറ്റുന്ന..  മുഷ്ടി ചുരുട്ടിയ  കൈയ്യുകൾ ഇന്നെന്റെ മാത്രം
സങ്കടം മാത്രം കുടുക്കി കളിക്കുന്ന  ഉടഞ്ഞ  കുടുക്ക ഇന്നെൻ ഹൃദയം

മാരനായിട്ടും.. കലാകാരനായി; അഭിനയിക്കും ദാമ്പത്യം ഒരു ഉടഞ്ഞ ചിത്രം
ഒരു പിടി ചാരമായ് ഗംഗയിലലിഞ്ഞിട്ടും വായുവിൽ പാറുന്ന മലിന ദേഹം
നോവിന്റെ പൂത്തിരി ഉള്ളിൽ എരിയുമ്പോൾ അടയുന്ന കണ്ണുകൾ എന്റെ കാഴ്ച
കറങ്ങുന്ന ഭൂമിയിൽ ആടുന്ന തൊട്ടിലിൽ മയങ്ങുന്ന ബാല്യം എന്നുറക്കം
അടയുന്ന മൂക്കിൽ ശ്വാസം ഒതുക്കി അറിയുന്ന വികാരമിന്നെന്റെ ജന്മം

ഒരു കൂന മണ്ണിൽ എരിഞ്ഞ തിരിയുടെ അടരുന്ന ചാരമെൻ ബാക്കിപത്രം
ഗർഭപാത്രത്തിൽ ചവുട്ടി തഴമ്പിച്ച പഴകിയ തൂവലാണെന്റെ പാദം
ഇടി മിന്നി പെയ്യുന്ന മഴ മാത്രം അറിയുന്ന വരൾച്ചയാണെന്റെ പഞ്ചേന്ദ്രിയം
സ്വന്തമായൊന്നുമില്ലെങ്കിലും ഇല്ലാത്തതൊക്കെയും സ്വന്തമായി നേടുവാൻ
ഉള്ളതെല്ലാം വഴിയിലുപേക്ഷിച്ച സ്വാർത്ഥത തന്നെ  ഈ നിസ്വാർത്ഥ ജീവിതം

Comments

  1. തൊട്ടാവാടിയാം ദൈവം

    ദൈവേ...ഇവന്‍ ചെയ്യുന്നതെന്തെന്ന് ഇവന്‍ അറിയായ്കയാല്‍......!!!

    ReplyDelete
    Replies
    1. അജിത്‌ ഭായ് ദൈവത്തിനെ തൊട്ടാൽ ഇങ്ങനെ വാടല്ലേ, തൂണിലും തുരുമ്പിലും മണ്ണിലും വിണ്ണിലും ഇരിക്കുന്ന ദൈവത്തിനു ഒരു ശിലയിൽ കാണമെങ്കിൽ ജീവനുള്ള തൊട്ടാൽ ഉടൻ അറിയുന്ന തൊട്ടാവാടിയിൽ കണ്ടാൽ തെറ്റുണ്ടോ ഈശ്വരൻ സര്വവ്യാപി അല്ലെ? മലിനമല്ലാത്ത എല്ലാം ഈശ്വരൻ തന്നെ പക്ഷെ ഈശ്വരനോ ആ വ്യതാസം പോലും ഇല്ല, ഉണ്ടായിരുന്നെങ്കിൽ ഏറ്റവും മലിനമായ മനുഷ്യനെ അല്ലെ ഈശ്വരൻ ആദ്യം വെറുക്കേണ്ടത്?
      നന്ദി അജിത്ഭായ് സംവാദത്തിനു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ