Skip to main content

ഹൈക്കു അതെന്താ?


ചക്ക-കുരു
എനിക്കെന്റെ വയറാണ് ഭാരം
നിനക്ക് നിന്റെ തലയും

വാതിൽ
അകത്തു കടക്കാൻ പറ്റാത്തൊരു വാതിൽ
വീട്ടിനു വെളിയിൽ കാത്തു നിന്നു കാവലായി

ഭരണം
ജനം അറിയാത്തത് ഭരണം
ഭരണം അറിയാത്തത് ജനനം

വ്യഭിചാരം 
ഞാൻ അടക്കാത്തതെന്തോ അത് വികാരം
ഞാൻ അടക്കിയതെന്തോ അത് വിചാരം
അടക്കിയ വിചാരം അടക്കാത്ത
വികാരത്തിനോട് പറഞ്ഞ പരാതിയോ വ്യഭിചാരം

കവിത
വികാരം അടക്കി വിചാരിച്ചതോ കവിതയായ്

എച്ചിൽ 
എനിക്ക് എച്ചിൽ അത് കാക്കയ്ക്ക് ആണെങ്കിൽ-
ബലിച്ചോർ, പട്ടടക്കാണെങ്കിൽ ചകിരി ച്ചോർ.  

ഉപകരണം
കാമപൂരണത്തിന് ഇന്ന് പ്രണയം വെറുമൊരു ഉപകരണം
നാളെ ദാമ്പത്യം അത്  പ്രണയത്തിൽ നിന്നൊരു  അപഹരണം

സൗഹൃദം 
കാലം മിനുസ്സപ്പെടുത്തിയ പേരില്ലാത്ത കയർ കൊണ്ട് നീട്ടി
വരച്ചൊരു വൃത്തമാണ് എൻ സൗഹൃദം,  കൈകൊണ്ടുള്ള-
ഏച്ചു കെട്ടലിന്റെ പഴമ  മനസ്സ് കൊണ്ട് തൊട്ടു നോക്കിയാൽ
മാത്രം അറിയുന്ന മുഴയായി.. ഹൃദയം അറിയാത്ത മുഖ പരിചയം.

Comments

  1. വാതില്‍ കൂടുതലിഷ്ടമായി

    ReplyDelete
    Replies
    1. നന്ദി ശ്രീ ഒരെണ്ണം കൂടി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്

      കവിത
      വികാരം അടക്കി വിചാരിച്ചതോ കവിതയായ്

      Delete
  2. നല്ല കവിതകൾ. കൂടുതൽ വായിക്കട്ടെ.

    ReplyDelete
    Replies
    1. ആദ്യ വരവിനും അഭിപ്രായത്തിനും ഒത്തിരി നന്ദി സുഹൃത്തേ

      Delete
  3. ഉപകരണം
    കാമപൂരണത്തിന് ഇന്ന് പ്രണയം വെറുമൊരു ഉപകരണം
    നാളെ ദാമ്പത്യം അത് പ്രണയത്തിൽ നിന്നൊരു അപഹരണം

    ReplyDelete
  4. സൗഹൃദം
    കാലം മിനുസ്സപ്പെടുത്തിയ പേരില്ലാത്ത കയർ കൊണ്ട് നീട്ടി
    വരച്ചൊരു വൃത്തമാണ് എൻ സൗഹൃദം, കൈകൊണ്ടുള്ള-
    ഏച്ചു കെട്ടലിന്റെ പഴമ മനസ്സ് കൊണ്ട് തൊട്ടു നോക്കിയാൽ
    മാത്രം അറിയുന്ന മുഴയായി.. ഹൃദയം അറിയാത്ത മുഖ പരിചയം.

    ReplyDelete
  5. അന്തം വിട്ട ചിന്തകള്‍

    ReplyDelete
  6. ഒരു ഹൈക്കു സൌന്ദര്യം ....

    ReplyDelete
    Replies
    1. സലിം നന്ദിയുണ്ട് വായനക്കും അഭിപ്രായത്തിനും അറിയുവാൻ കഴിഞ്ഞതിലും കൂടുതൽ സംവദിക്കുവാൻ കഴിയട്ടെ

      Delete
  7. എല്ലാം നന്നായിരിക്കുന്നു. എനിക്ക് കൂടുതലിഷ്ടമായത് സൗഹൃദം.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. എനിക്കും ഇഷ്ടം തന്നെ കവി വിനയചന്ദ്രൻ മാഷിന്റെ സൗഹൃദം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ ചുവപ്പും അതിൻ്റെ അന്തിയും പിന്നെയും അതിൻ്റെ  ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും  ഒരന്തിമൊട്ട് മറ്റൊരു പകലിൻ്റെ ഇല വൈകുന്നേരം സമോവറിൻ്റെ കൊടിയുള്ള ഒരു രാജ്യമാവും ചായ ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള  ഒരു പാട്ടിൻ്റെ ചുവട്ടിലിരിക്കുന്നു കാതിൽ തലേന്നത്തെ ഇരുട്ട് അതും നീലനിറമുള്ളത് കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും ഒരു ഇലത്തുമ്പിൽ വന്നിരുന്ന് തുളുമ്പും ഭാഷ അത് മഞ്ഞുതുള്ളിയാണെന്ന്  പറഞ്ഞ് മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം ഒരു കവിതയായി പോകുമോ എന്ന് ഭയക്കുന്ന ഞാൻ തുളുമ്പുമ്പോൾ എൻ്റെ ഭയം  കൂടുതൽ മനോഹരം അത് അത്രയും സ്വാഭാവികം പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും  പറഞ്ഞു മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ് എൻ്റെ കവിതക്കില്ല അത്യന്തം മനുഷ്യത്തം എൻ്റെ തുളുമ്പലിൽ ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട് ഹാർമോണിയം പാട്ടിൻ്റെ സമോവർ നടക്കുന്നവരുടെ കൊടികളാണ് കാലടികൾ പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട് ഭാഷയുടെ മജ്ജയുള്ള  ഒരെല്ലാകും വാക്ക് ഒരു മജ്ജയല്ല മൗനം പാറുന്നുണ്ട് കാതുകളും കാതുകൾ കൊടികളല്ല ഒരു ലാളനയ്ക്കും  ഉടൽ വിട്ടുകൊടുക്കാത്ത  പൂച്ചകളാണ് കാതുകൾ എന്ന് ഞാൻ പാട്ടുകളോട് അടക്കം പറയുന്നു കാതി