ജനലുകൾ മഴ കൊണ്ടുവരുന്ന വീടിൻ്റെ വേഴാമ്പൽ ചുവരിൽ ചാരി മേയ് മാസത്തിൻ്റെ അവസാന ആഴ്ച്ച ഇരിക്കുന്നു മേയ് മാസത്തിൻ്റെ അവസാന ആഴ്ച്ച പരമ്പരാഗതമായി വേഴാമ്പലുകളാകുവാൻ പറക്കുന്ന നാടുണ്ടാവണം മേയ് പെൻഷൻ പറ്റിയ മാസത്തിന് അതിനൊരു മേശയുണ്ടായിരുന്നെങ്കിൽ വിരസതയുടെ കുഷനുളള ഒരു കസേരയുണ്ടായിരുന്നെങ്കിൽ അതിൽ നിന്നും എഴുന്നേറ്റ് പോകുവാൻ ഒരേസമയം മടിക്കുകയും അതേസമയം കാത്തിരിക്കുകയും ചെയ്യുന്ന മനുഷ്യൻ ജൂണാകുന്നു കുരുക്കുത്തിമുല്ലകൾ അവയുടെ വളവുകൾ പിടിച്ചിടും ഇടങ്ങളിൽ പൂക്കൾ നിലത്തിട്ട്, പൂക്കാലം ഒരു ഓഫീസിലും കയറാതെ, ഒരു ഫയലും നോക്കാതെ മാറിനിൽക്കുന്നു ഇറയങ്ങളുടെ ഇറ്റുവീഴലുകൾ ചാരിയിരുപ്പുകളും ഇറ്റുവീഴുന്നു അവ വീടുകൾക്ക് പുറത്തേക്ക് ഒഴുകിയിറങ്ങുന്നു അവളുടെ കൃഷ്ണമണിത്തിരക്കിൽ പങ്കെടുത്ത് ഉമ്മകളുടെ രജിസ്റ്ററിൽ പേര് വെക്കാതെ പോയ നിമിഷങ്ങളെ കാലം അന്നും ഇന്നും ദിവസത്തിന് പുറത്തുനിർത്തുന്നു മഴയുടെ കൊലുസ്സ് ധരിച്ച്, മേൽക്കൂരകൾ പുറത്തിറങ്ങും ഇടങ്ങളിൽ മുറ്റം മുറ്റം എന്ന് കാറ്റിനൊപ്പം പിച്ച വെക്കും ചെമ്പകം വിരിഞ്ഞ പിച്ചകത്തം നിലത്തിട്ട് മന്ദാരങ്ങൾ നിലത്തിടുമോ ...
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...