Skip to main content

Posts

Showing posts from May, 2025

മേയ് മാസത്തിൻ്റെ അവസാന ആഴ്ച്ച

ജനലുകൾ മഴ കൊണ്ടുവരുന്ന വീടിൻ്റെ വേഴാമ്പൽ ചുവരിൽ ചാരി  മേയ് മാസത്തിൻ്റെ അവസാന ആഴ്ച്ച ഇരിക്കുന്നു മേയ് മാസത്തിൻ്റെ അവസാന ആഴ്ച്ച പരമ്പരാഗതമായി  വേഴാമ്പലുകളാകുവാൻ പറക്കുന്ന നാടുണ്ടാവണം മേയ് പെൻഷൻ പറ്റിയ മാസത്തിന് അതിനൊരു മേശയുണ്ടായിരുന്നെങ്കിൽ വിരസതയുടെ കുഷനുളള ഒരു കസേരയുണ്ടായിരുന്നെങ്കിൽ അതിൽ നിന്നും എഴുന്നേറ്റ് പോകുവാൻ ഒരേസമയം മടിക്കുകയും  അതേസമയം കാത്തിരിക്കുകയും ചെയ്യുന്ന മനുഷ്യൻ ജൂണാകുന്നു കുരുക്കുത്തിമുല്ലകൾ അവയുടെ വളവുകൾ പിടിച്ചിടും ഇടങ്ങളിൽ   പൂക്കൾ നിലത്തിട്ട്, പൂക്കാലം  ഒരു ഓഫീസിലും കയറാതെ,  ഒരു ഫയലും നോക്കാതെ മാറിനിൽക്കുന്നു ഇറയങ്ങളുടെ ഇറ്റുവീഴലുകൾ ചാരിയിരുപ്പുകളും ഇറ്റുവീഴുന്നു അവ വീടുകൾക്ക് പുറത്തേക്ക് ഒഴുകിയിറങ്ങുന്നു അവളുടെ കൃഷ്ണമണിത്തിരക്കിൽ പങ്കെടുത്ത്  ഉമ്മകളുടെ രജിസ്റ്ററിൽ  പേര് വെക്കാതെ പോയ നിമിഷങ്ങളെ കാലം അന്നും ഇന്നും  ദിവസത്തിന് പുറത്തുനിർത്തുന്നു മഴയുടെ കൊലുസ്സ് ധരിച്ച്, മേൽക്കൂരകൾ പുറത്തിറങ്ങും ഇടങ്ങളിൽ മുറ്റം മുറ്റം എന്ന് കാറ്റിനൊപ്പം പിച്ച വെക്കും ചെമ്പകം വിരിഞ്ഞ പിച്ചകത്തം  നിലത്തിട്ട് മന്ദാരങ്ങൾ നിലത്തിടുമോ ...

വേനലിലേക്ക് നെയ്മണമുള്ള ഉറുമ്പിനെ തുറന്നുവിടുന്നു

പകൽ എന്ന് പേരായ ഒരാൾക്ക് അർഹമായ പകലാണ് അയാളുടെ ഉടലെങ്കിൽ രാത്രി, വെള്ളം പോലെ കാല് നനക്കാവുന്ന ഒരിടത്തെ കെട്ടിക്കിടപ്പ് ഉടൽ മുക്കും ലായനിക്കും  പകൽ എന്ന് പേരിടും മുമ്പാവണം നാളങ്ങൾ കാറ്റിൽ  വെളിച്ചം വെക്കും വണ്ണം ഉടൽ അണക്കുന്നു കിടക്കുന്നു രാത്രി എന്ന ആകൃതിയിൽ ഇറങ്ങി എൻ്റെ ഭാഷ  ഇരുട്ടെന്ന വാക്ക് മാത്രം നനയ്ക്കുന്നു വരൂ കാതു തരൂ  ഈ പാട്ട് എന്നിൽ കേൾക്കു എന്ന് ഗാനങ്ങൾ ആവശ്യപ്പെടും വിധം പാട്ടിലിറങ്ങുന്നു കാതുകൾ കാറ്റിൽ മുക്കിവെക്കുന്നു സ്ക്രാച്ച് ആൻഡ് വിൻ മണമുള്ള പദ്ധതിക്ക് കലണ്ടർ എന്ന പേരിട്ട ദിനങ്ങളേ ജീവിച്ചിരിക്കുവാനുള്ള  കൊതി മാത്രമാണ് ജീവിതം മിഠായി പോലെ  രണ്ടിടത്ത് പൊതിയിട്ട് ആയുസ്സ് അതിൽ തിരിച്ചുവെക്കുന്നു ചന്ദ്രക്കലകളെ പോലെ മാനത്ത് വൈകി ഉദിക്കുവാൻ പോകും ഹൃദയം അപ്പോഴും നിൻ്റേതായിട്ടുണ്ട് അമാവാസിയിൽ തല വെച്ച് കിടക്കുകയായിരുന്നു എൻ്റെ ഹൃദയം അത് അപ്പോഴും മറ്റൊരു ഭൂഖണ്ഡത്തിൽ പൂർണ്ണചന്ദ്രൻമാരെ തെളിക്കുന്നു അതിനിടയിൽ രണ്ട് കലകൾക്കിടയിൽ തട്ടി നിൽക്കുന്ന മധുരത്തിൽ തട്ടി ജീവിതം തിരിച്ചു പോകുന്നു നാണങ്ങളെ മുള്ളുകളാക്കും വിധം നാളങ്ങളെ ഒളിപ്പിക്കും മീനുകൾ വെളിച്ചത്തിന...

മനുഷ്യത്തത്തേക്കുറിച്ച് ഏയ് അല്ല ആശങ്കയേ കുറിച്ച് അതിലും നിഷ്ക്കളങ്കമായി

തന്നേക്കാൾ മനുഷ്യത്വമുള്ള ഒരാളാൽ കൊല്ലപ്പെടും വരെ ഉറിയിലെ വെണ്ണ പോലെ എന്നേക്കാൾ ഉയരത്തിൽ സൂക്ഷിച്ചിരുന്നു  എൻ്റെ മനുഷ്യത്വം  എന്നും ഒരു വെണ്ണയായിരുന്നു മനുഷ്യത്വം അത് മനുഷ്യരൂപത്തിൽ ഉരുകി ഉരുകാത്തത് മതങ്ങൾ പുസ്തകങ്ങളിൽ ആദിമകാലം മുതൽ എടുത്തുവെച്ചു പലവട്ടം ചോദ്യം ചെയ്യപ്പെട്ടു എൻ്റെ മനുഷ്യത്വം  അപ്പോഴൊക്കെ   ഉറിയിൽ ആടി മനുഷ്യത്വം അതിന് മുന്നിൽ തലകുനിച്ച് നിന്നു ജീവിതം ഇന്നലെ  ചോദ്യം ചെയ്യപ്പെട്ട നിലാവ് പുതിയ പകൽ പോലെ പിന്നേയും കാണപ്പെട്ടു ഇരുട്ടിൻ്റെ കലങ്ങൾ ഉടൽ എന്നൊട്ടി രാത്രിയിൽ തട്ടി അവ  പിന്നെയോ എന്ന് വീണ്ടും ഉടഞ്ഞു എന്നേക്കാൾ മനുഷ്യത്വമുള്ളവരുടെ ഇടയിൽ ജീവിച്ചിരിക്കേണ്ടി വരുന്ന അപകർഷതാ ബോധത്തേക്കാൾ  ഉയരത്തിലല്ല എൻ്റെ ജീവൻ എന്നെനിക്ക് പലവട്ടം ബോധ്യപ്പെട്ടു അപ്പോഴും   മനുഷ്യത്വത്തിന് മുമ്പിൽ  ഒരിത്തിരി മന:സ്സമാധാനത്തിനായി കെഞ്ചി  മനുഷ്യത്വമില്ലാത്തതിൻ്റെ പേരിൽ  ഏത് നിമിഷവും നഷ്ടപ്പെട്ടേക്കാവുന്ന ജീവൻ ഏത് നിമിഷവും എടുക്കാവുന്ന ഒന്നായി അപ്പോഴും ഉറിയിലാടി മനുഷ്യത്വം ആരുടേതാണെന്ന് അറിയാത്ത വണ്ണം ആരും എടുക്കാതെ കൂടുതൽ ഉയരങ്ങളിൽ...

പ്രാണിനോട്ടം ഉള്ള ചിലന്തികൾ

എന്തിനാണിത്രയും ചിലന്തികൾ ഒരെണ്ണത്തിനെ മാത്രം ഞാൻ കൊന്നോട്ടെ? ചിലന്തിവലയിൽ തട്ടി എൻ്റെ ചോദ്യം തിരിച്ചുപോകുന്നു പ്രതിമയിൽ, ബുദ്ധൻ്റെ ഹൃദയമിടിപ്പ്  നിശ്ചലതയുടെ വല കൂട്ടുന്നു ശിൽപ്പത്തിൽ ശിൽപ്പത്തിൻ്റെ നിശ്ചലത  വല നെയ്യുന്നത്  പോലെ തന്നെ ബുദ്ധൻ്റെ ഹൃദയമിടിപ്പിനാൽ കൊല്ലപ്പെടുന്ന, പ്രതിമയിൽ നിന്നും മാറിനിൽക്കുന്ന നിശ്ചലത നിശ്ശബ്ദത എന്ന പേരിന് പോലും  അത് അർഹമാകുന്നില്ല അഹിംസയുടെ വലയിൽ കുരുങ്ങിയ ബുദ്ധനെ എൻ്റെ ചിലന്തികൾ  പ്രാണികളുടെ നോട്ടം കൊണ്ട് പൊതിയുന്നു

ഇൻവിജിലേറ്റർ എന്ന നിലയിലും പരീക്ഷ എന്ന നിലയിലും വിഷാദം

ഒരു ഇൻവിജിലേറ്റർ ആയിരുന്നില്ല പകൽ, ഒരിടത്തും  ഒരു കാലത്തും വിഷാദം ഒരു പരീക്ഷയല്ല എന്നിട്ടും സമയം,  ഇനിയും ഒന്നും പഠിച്ചിട്ടില്ലാത്ത കുട്ടിയാവുന്നു അത് എല്ലാ പരീക്ഷാഹാളിലും ചോദ്യപേപ്പറുകൾക്കരികിലിരിക്കുന്നു അയഞ്ഞ വൈകുന്നേരങ്ങൾ ചിതറിക്കിടക്കും വണ്ണം ഇനിയും സമർപ്പിച്ചിട്ടില്ലാത്ത കുത്തിക്കെട്ടിയിട്ടില്ലാത്ത അസ്തമയത്തിൻ്റെ ഉത്തരകടലാസുകൾ  സൂര്യനു ചുറ്റും വെയിലിൽ തൊടുന്നു വെറുതേ കവിതയെന്നെഴുതുന്നു എഴുന്നേൽക്കുന്നു..

ഭാഷ യുദ്ധം എന്നെഴുതുമ്പോൾ മായുന്നിടം

യുദ്ധം ചെയ്യുന്നവരെ  കഥകൾക്കോ കവിതകൾക്കോ പിടിച്ചുമാറ്റുവാനാകില്ല യുദ്ധം എന്ന വാക്ക്  ഒരു ഭാഷയിലും എഴുതി മായ്ക്കുവാനാകില്ല മുറിവുകളും മരണവും  ചിതറലുകളും ഇല്ലാതെ യാഥാർത്ഥ്യങ്ങളുടെ രക്തമൊഴുകുന്ന സൈനികാ സത്യത്തിന് മുകളിലാണ്  ഇപ്പോൾ നിൻ്റെ രക്തം അത് ഒരു രാജ്യത്തിലും വീണ് ഉണങ്ങുന്നില്ല ശരീരമില്ലാത്ത സൈനികാ എന്നാവണം ശരീരമുള്ള സൈനികർ പരസ്പരം അഭിസംബോധന ചെയ്യുക തൂവലുകൾ കൊണ്ട് അഭിസംബോധന ചെയ്യുന്നില്ല പക്ഷികൾ ക്ഷമിക്കണം തെറ്റിപ്പോയി തൂവലുകൾ കൊണ്ട് രാജ്യമുണ്ടാക്കുകയായിരുന്നു സാധാരണക്കാരൻ എന്നതാണ് ശരി അതാണ് ഉദ്ദേശിച്ചതും ഒരിടത്തും ഒരഭിസംബോധനയല്ല സാധാരണക്കാരൻ തീവ്രവാദത്തിന് മതമില്ലാത്തത് പോലെ മതത്തിന് രാജ്യവുമില്ല സാധാരണക്കാരന് സമയവും അലിഖിത നിയമങ്ങളാണ് എങ്ങും സമാധാനം എന്ന  നുണകൾക്കൊപ്പം ക്ഷമിക്കണം ഒപ്പരം എന്ന വാക്കാവണം ഇവിടെ ശരി ശരികൾക്കൊന്നും ഉറപ്പില്ലാത്ത നാടാണ് അതും പരമ്പരാഗതമായി. വിശ്രമിക്കുന്ന പ്രാവുകൾക്ക് മുകളിലേക്ക് അവിചാരിതം യുദ്ധങ്ങൾ പൊട്ടിവീഴുന്നു. അവിചാരിതം എന്ന വാക്ക് പോലും  ഇവിടെ ഒരു നുണയാണ് നുണകൾ നീണ്ടുനിൽക്കുമ്പോഴും താൽക്കാലികമാണ് എന്നെന്നും ശരി ഗൃഹാതുരത്ത...

ചന്ദ്രക്കലകളുടെ ഡിസ്പെൻസറി

ശിവന്നരികിൽ കലപോലെ ഭാഷക്കരികിൽ നിൽക്കുകയായിരുന്നു കുഞ്ഞ് കുഞ്ഞ് ചന്ദ്രക്കലകളേ തോളിലെടുത്ത ആകാശം പനിയുള്ള ചന്ദ്രക്കലകൾ ഒരേ സമയം  രോഗവും മരുന്നുമാകും ശൂന്യത പരിചരണങ്ങളുടെ കലയാവണം പൂർത്തിയാകാത്ത എന്തോ ഒന്ന് ചന്ദ്രക്കലകൾ കൊണ്ട് നടക്കുന്നു എന്ന് തോന്നിയിരുന്നു കലകളുടെ ഞൊറി എൻ്റെ ഭാഷ, അപ്പോഴും നിലത്തിരുന്ന്  ഓരോ മാനത്തും പിടിച്ചിടുന്നു ഓരോ തോന്നലുകളും  ചന്ദ്രക്കലയിൽ എടുക്കുന്നു തുടർച്ചകളുടേതാവണം കല ശമിക്കുന്ന താളം ചന്ദ്രക്കലകളിൽ ഓരോ മാനവും അപ്പോഴും താളത്തിൽ പിടിച്ചിടുന്നു ഭാഷയേ കൈവിടുന്നു പതിയേ ചന്ദ്രക്കലകളുടെ ഡിസ്പെൻസറിയാകുന്നു

അസ്തമയം ഒരു ക്ഷമയാണെങ്കിൽ

ദൈവമായി തുടരുവാൻ ആവശ്യമായ ക്ഷമ കാത്തിരിപ്പിൻ്റെ കൊത്തുപണികൾക്ക് ശേഷം ദൈവം തന്നെ പ്രതിമയാക്കുന്നത് പോലെ മനുഷ്യൻ്റെ ക്ഷമ  വിഗ്രഹങ്ങളിലേക്ക് ദൈവങ്ങൾ എടുത്തുവെക്കും വിധം വിഷാദവിഗ്രഹങ്ങൾ ഉള്ള ദൈവങ്ങൾ വാക്കുകളുടേയും കൊത്തുപണികളുടേയും തുടർച്ചയെന്നോണ്ണം ഭാഷയുടെ ക്ഷമ വരികളിൽ  എടുത്തുവെക്കുന്നു അത് കവിതയാകുമോ കുളിരാകുമോ? എൻ്റെ വിഷാദം മാത്രം സംശയിക്കുന്നു അസ്തമയത്തിൻ്റെ  പേജ്നമ്പർ ഉള്ള  ഒരു പുസ്തകമാവും സൂര്യൻ അസ്തമയം ഒരു കൊത്തുപണിയാണെങ്കിൽ നൃത്തത്തിൻ്റെ കൊത്തുപണിയുള്ള സ്ത്രീയേ എന്നായി  അടുത്തവരിയിൽ എൻ്റെ കവിത ഒരു പൂവിൻ്റെ സന്ധ്യ ജമന്തിയാകുന്നത് പോലെ ഒരു ഗാന്ധിയാവുകയാവണം പുലരിയിൽ മഞ്ഞുകാലം എൻ്റെ ഏകാന്തത ഒരു പൂവായി വിരിയുവാൻ പോകും ഇടം അവളായിട്ടുണ്ട് അതിൻ്റെ വസന്തത്തെ എൻ്റെ ഏകാന്തത  കണ്ടെത്തുന്ന ദിവസം എന്ന അടയാളപ്പെടുത്തലാവണം  ഋതു ഉടലുകൾ വിരിയും ഋതു  എന്നായിട്ടുണ്ട് പൂക്കൾ അസ്തമയത്തിൻ്റെ പോസ്റ്ററും ജമന്തിയുടെ തീയേറ്ററും  നഗരം പതിയേ .സന്ധ്യയാകുന്നു വിഷാദത്തിൻ്റെ പശയിൽ അപ്പോഴും പകൽ ഒട്ടിയിരിക്കുന്നു ശബ്ദത്തിൻ്റെ നാളമുള്ള ഭാഷ അതെരിയുമ്പോൾ ഞാനെഴുതുന്നു ഒരു പക്...

പക്ഷികളുടെ തീയേറ്റർ

മാറ്റിനി പോലെ പക്ഷികളുടെ തീയേറ്ററിൽ കാണിക്കുന്ന സിനിമയാണ് ആകാശമെങ്കിൽ നീല കഴിഞ്ഞും നീലക്ക് മുമ്പും മേഘങ്ങൾ ചാഞ്ഞും ചരിഞ്ഞും  ഒട്ടിക്കും പോസ്റ്റർ  ശൂന്യതയിൽ പറന്നുവന്ന ചിറക്  നിലത്തിട്ട് ചവിട്ടിക്കെടുത്തി പറക്കലിലേക്ക്  വൈകിക്കയറുന്ന പക്ഷി രതിയിലേക്ക് വൈകിക്കയറും പക്ഷികൾ എവിടേയും ഉടലുകൾ നിലത്തിട്ട് ചവിട്ടിക്കെടുത്തുന്നില്ല എന്ന് മാത്രം ആകാശം ഉറപ്പിക്കുന്നു കറുപ്പിലും വെളുപ്പിലും കാണിക്കും ഭാഷയുടെ ഡോക്യുമെൻ്റെറി എഴുതുന്നതിന്ന് മുമ്പോ എഴുതിയതിന് ശേഷമോ എവിടെയും തട്ടി കവിതയാവുന്നില്ല ഉടൽ കുത്തിക്കെടുത്തി രതിയിലേക്ക് തിരക്കിട്ട് കയറുന്ന രണ്ട് പേർ വളരെ വൈകി പക്ഷികളായേക്കാം പൊടുന്നനെ നഗരം രണ്ട് പേരെ ഒളിപ്പിക്കുന്ന ഇടമാവുന്നു ബഹുനില കെട്ടിടങ്ങളിലെ ജാലകങ്ങൾ പോലെ നോക്കി നിൽക്കേ നഗരം പ്രണയങ്ങൾ അണക്കുന്നു വെളിച്ചം ഒളിപ്പിക്കുന്നു  ഓരോ ജാലകങ്ങളും ഓരോ പ്രണയങ്ങൾ ജാലകങ്ങൾ ഒരോന്നായി കെട്ടിടങ്ങൾ കുത്തിക്കെടുത്തി തുടങ്ങുന്നു എത്ര ധൃതിയിലും  ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വസന്തം ഏതുഋതുവിലും പൂക്കൾ  കുത്തികെടുത്തുന്നില്ല കുത്തിക്കെടുത്തിയ ഏകാന്തതയുടെ പാടുകൾ വിഷാദമായി ഒരു സന്ധ്യ...