Skip to main content

കവിതേ ശൂന്യതയുടെ മൃതദേഹമേ

വസന്തമാണെന്ന് തോന്നി
നൃത്തം വെച്ച് ചെന്നു
പൂവാണെന്ന് തോന്നി
ഇറുത്തുവെച്ച് പോന്നു

ഭ്രാന്ത് ഇറുത്തുവെച്ച
ഓരോ പൂക്കളാണ് നിനക്ക്
തോന്നലുകളും ഞാനും.

ഞാനിതുവരെ വെച്ചുപോന്നു
ശുദ്ധന്യത്തങ്ങൾ
ശാന്തമായ്

അടുക്കിപ്പെറുക്കിവെച്ചിരുന്നു
കടവുകളിൽ
ഇലകളുടെ അലസതകാണാതെ
ജലത്തിന്റെ അനുസരണ

ചുവടുകൾ കടവുകളായെങ്കിൽ
നീ അവിടം
എന്നോളം നീളമുള്ള പുഴ

നിന്നിലേയ്ക്കുള്ള എന്റെ നടത്തം
ക്ഷമയുടെ വിത്ത്

ഇടതുകളുടെ ശീലം കടത്ത്

കിഴക്ക്
എഴുത്തിന്റെ വൈക്കോൽ കൂന
എന്നോ തീപിടിച്ച സൂര്യൻ

തീയുടെ ഒരു കൂന
കവിത കവിതയെന്ന് വിളിച്ച്
കിഴക്കണച്ചത്

ഇരുട്ടിയിട്ടില്ല
ഇമരോമകറുപ്പോളവും
രാത്രി

രാത്രി ഇമയാകുന്നവൾക്കും
ഉണരുമ്പോൾ പുലരിയിണ
തലോടലുടൽ

ചൂട് കടഞ്ഞെടുത്ത തീ
അണച്ചണച്ചുടൽ
പുലരി
പലവിധം വിരിഞ്ഞ്
പലവട്ടം വിടർന്ന്
കൊഴിയാതെ
അഴിച്ചുവിരിഞ്ഞ്
പൂവ് പൂക്കളാകും വിധം

മൊട്ടുകൾ ഒരിത്തിരി വിരലറ്റത്തരം

തൊട്ടുപോം കവിതപോൽ
കറുപ്പ്
തൊലിപ്പുറം
അതിനിപ്പുറവും ഇപ്പുറവും
ഉറപ്പ്
ഒരാത്മാവേഴും ഉയിര്
അതുണർന്നിരിയ്ക്കും
പകർപ്പെടുക്കാതുറച്ചിരിയ്ക്കും
തണുപ്പ്

മരണം
പകർപ്പ് നിറത്തിലെടുക്കും
സതീർഥ്യൻ
ഏത് നിറം?
എല്ലാ നിറങ്ങളും തരിശ്ശിട്ട
മഴവില്ല്പോലെ ദുഃഖം.

അകം
ആകാശത്തിന്റെ മുഖം
പക്ഷിമുഖം ഒഴിച്ചിട്ട പാറൽ
പറക്കൽ

കൂടുതൽ മരണം
കൂടുതൽ ജീവിതം
സമാന്തരത അനന്തയോടെന്ന പോലെ
നിരന്തരം തനിയെ എന്ന തോന്നലേ
കവിതേ
എന്റെ ശൂന്യതയുടെ മൃതദേഹമേ..

Comments

  1. ശൂന്യതയുടെ മൃതദേഹമാകുന്ന കവിത ...

    ReplyDelete
  2. എല്ലാ നിറങ്ങളും തരിശ്ശിട്ട
    മഴവില്ല്പോലെ ദുഃഖം.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...