Skip to main content

പാട്ടിൻ്റെ കനൽ


റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട്
ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ
കാതുകൾ നീക്കിയിട്ട്
തീ കായുവാനിരിക്കും ശബ്ദങ്ങൾ

പാതിസംപ്രേക്ഷണം ചെയ്ത
കലയായി മാനത്ത് ചന്ദ്രൻ
ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ
കഴിയുന്ന പരിധിയായി 
അതിന് ചുറ്റം കാണപ്പെടും ആകാശവും

കാതുകളുടെ തീ കായലുകൾ
പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ

തീയിൽ കാണിച്ച ഇരുമ്പ് പോലെ
എരിയുന്ന പാട്ടുകൾക്കിടയിൽ 
പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ 
ഉടലിലെ 
അതിൻ്റെ ഉള്ളടക്കവും
ശ്വാസത്തിളക്കവും

ഉടലിൻ്റെ ഉല 
ഈണങ്ങളിൽ നീക്കിയിട്ട് 
ഓരോ പാട്ടിനും ഒപ്പവും
ഓരോ പാട്ടിനും ശേഷവും
താളത്തിൽ കാതെരിയുന്നു

വിരലുകൾക്ക് താഴേ
കായലുകളുടെ തീ
തോണി നിറയേ പാട്ടുകൾ

കേൾക്കുന്ന പാട്ടുകൾക്കരികിൽ
കായലുകൾ 
നാടുകൾ കടന്നും രൂപപ്പെടും വിധം
അതിലെ ഇനിയും രൂപപ്പെടാത്ത 
ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു

അവളേ ഇരുത്തി തുഴയുന്നിടം
എന്ന് ചുണ്ടുകൾ
അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ

കാതുകളുടെ തോണി
ഉടൽ നിറയേ പാട്ടുകൾ
അവളുടെ ഉടൽ നിറയേ 
പാട്ടുകളുടെ കലവറ

ഇനി പാട്ടുകളുടെ മൊട്ടുകൾ
കാതുകൾ പൂക്കൾ
ഒരേ ഉടലുകൾ 
വള്ളികളിൽ പിടിച്ചിട്ടാൽ
ഇലകൾക്ക് അനുഭവപ്പെടുന്ന
അകലങ്ങളിൽ പിടിച്ച്
പാട്ടുകൾ ഉടലുകൾ കൊണ്ട് പോകുന്നു

സംഗീതത്തിലൂടെ കടത്തിവിട്ട്
അത് പിന്നെ അവളുടെ ചുണ്ടുകളായി 
മാറ്റിയെടുത്തേക്കും
അടുത്ത പാട്ട്

അനന്തരം
ഉടലുകളുടെ റേഡിയോനിലയം
ചുംബനങ്ങളിൽ നിരന്തരം
ചുണ്ടുകൾ സംപ്രേക്ഷണം ചെയ്യുന്ന
മാതിരി

നമ്മുടെ ഉടലിൽ
തടമെടുക്കുന്നു 
വളമിടുന്നു
ഒരു അടുത്ത ഹമ്മിങ്ങിന്ന് 
വിത്തിടുന്നു
പാട്ടുകൾ

ഓർക്കെസ്ട്രയുടെ നടുക്കുള്ള
ഉടലുകൾ നയിക്കും രതികൾ

ഇനി ഉണ്ടാവുമോ 
അദൃശ്യ ഓർക്കെസ്ട്രകൾ
രതിക്കും കനലുകൾ

വയലിനുകളുടെ കനൽ
ഗിറ്റാറുകളുടെ കനൽ
സിന്തസൈസറുകളുടെയും
മിക്സറുകളുടേയും 
കീബോഡുകളുടേയും കനലുകൾ
കനലില്ലായ്മകൾ
ഡ്രമ്മുകൾ മാത്രം 
കാലുകൾക്ക് ചോട്ടിൽ തിരയുന്നു

ഉടൽ രണ്ട് പാട്ടുകൾ പകുക്കും
ബിജിഎമ്മുകളുടെ താഴ്വര
എല്ലാ സംഗീതോപകരണങ്ങളുടേയും 
കനൽ

കരിക്കട്ട കൊണ്ട് വരച്ച ഇരുട്ട്
പുലരി ഒഴിച്ച് കെടുത്തും വിധം
ഓരോ ഉടലും
കാതിൽ കൊളുത്തുവാൻ 
അപ്പോഴും പുതിയ പാട്ട് തിരയുന്നു

ഒഴുക്ക് കൂട്ടിയിട്ട
ഒരു നദിക്കട്ട
ഉളം കൈയ്യിലേക്ക് തുളുമ്പും
വിരൽനദി

ഇനി 
രണ്ട് പാട്ടുകളുടെ ഇടവേളയാകുമോ
ഉടൽ

Comments

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...