Skip to main content

പുതിയ സൂര്യൻ

ഞാനും മറ്റൊരാളുടെ
നൃത്തവും ഒരിടത്തിരിക്കുന്നു
ഇരുന്നിരുന്ന്
നൃത്തം എൻറേതാവുന്നു
ഞാൻ മറ്റൊരാളും..

അടുത്ത്
അപ്പൂപ്പന്താടിമുഖമുള്ള
ഒരുവൾ.

അവൾക്ക്
അണിവിരലിൽ
പുഴ
മറവിയുടെ ഉടൽ..

ഞാൻ
അവൾ വെയ്ക്കുന്ന
തൊട്ടാവാടിച്ചുവടുകൾ...

എന്നിൽ ചാരിവെച്ച്
അവളുടെ ഉടലിലേയ്ക്ക്
കയറിപ്പോകുന്ന
ചിത്രശലഭങ്ങൾ

അവർക്ക്
തുള്ളികളുടെ
ഗോവണി

കയറുന്തോറും
പൂമ്പാറ്റക്കാലുകളിൽ
നിന്നും അടർന്നുവീഴുന്ന
കാലങ്ങളുടെ പൂമ്പാറ്റകൾ

ഇറ്റുന്ന ആഴങ്ങൾ

ശലഭങ്ങൾക്കും
അവയുടെ ചിറകിനും
പറക്കലിനും
വെവ്വേറെ ഭ്രാന്തുകൾ

ഉയരം
അവയുടെ ഭ്രാന്ത്
ഒരുമിച്ച്
മായ്ച്ചുകളയുന്ന മായ്പ്പ്കട്ട

അവൾ എന്റെ ഉയരം
ഞാൻ അവളുടെ ആഴത്തിന്റെ
നാലാം ചിറക്

വെറും ശബ്ദംകൊണ്ട് ഉണ്ടാക്കാവുന്ന
അനുകരണ കലയാവുന്നു
അവളുടെ
ഒറ്റപ്പെടലിന്റെ കടൽ

പെയ്യുന്നതായി
തകർത്ത് അഭിനയിക്കുകയാണ്
ഞങ്ങളുടെ
ഭ്രാന്തുകളുടെ മഴ
നുരയും പതയും വരുന്നതിനിടയിൽ
ഞാനതിന്
ഒരു തുള്ളി കൊണ്ട്
ഡബ്ബ് ചെയ്യുന്നു.

എന്ന് വെച്ചാൽ
ഒന്നുമില്ല,
പറഞ്ഞാൽ കേൾക്കാത്ത
ദിക്കുകൾ കടന്ന്
കിഴക്കുദിക്കുമായിരിയ്ക്കും
കൂടുതൽ കവിതകളടങ്ങിയ
ഒരു പുതിയ സൂര്യൻ!

Comments

  1. ഇനിയും ദിക്കുകൾ കടന്ന്
    കിഴക്കുദിക്കുമായിരിയ്ക്കും
    കൂടുതൽ കവിതകളടങ്ങിയ
    ഒരു പുതിയ സൂര്യൻ ...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ