Skip to main content

നവരാത്രി അനുഗ്രഹം


ഒരു മഞ്ഞുതുള്ളിയ്ക്ക് ജന്മമേകി
താമര ഇലയിൽ അഭയമേകി
ശ്വേതസത്യം ആദ്യം നാവിലെഴുതി
അമ്മതൻ മടിയിൽ വീണയാക്കി

അക്ഷരങ്ങൾ കോർത്തമ്മ പേരുമീട്ടി
അമ്മയെന്ന നാമം നാവുമാക്കി
വിരലുകൾ അമ്മ  പിടിച്ചു മെല്ലെ
അക്ഷരങ്ങൾക്കിടയിലൂടെ നടത്തി മെല്ലെ

അക്കങ്ങൾ ഒമ്പതും തംബുരുവാക്കി
ശൂന്യമാം തന്ത്രിയിൽ ശ്രുതി എഴുതി
അക്ഷര മുദ്രകൾ താമരയായി
ഓർമയിൽ കണ്ണുകൾ കൂപ്പി നിന്നു

സംഗീത സാന്ദ്രമാം മഴ പൊഴിഞ്ഞു
കാതിന്റെ ചെവിക്കുട തുറന്നു തന്നു
ചിരിയുടെ ചിലങ്കകൾ കുണുങ്ങി വന്നു
കലിയുടെ കോപവും കൂടി വന്നു

മൌനത്തിൻ ആയുധം ചുണ്ടിൽ തന്നു
അപ്പോഴും അമ്മ കാവൽ നിന്നു
നേർവഴികാണുവാൻ വിദ്യ തന്നു
ഏതു രാജ്യത്തിലും കൂടെ വന്നു

ഏതു താപത്തിലും തണലു തന്നു
കൂരിരുട്ടിലും നിലാചിരി വിരിച്ചു
ഏതക്ഷരത്തിലും ഒളിച്ചിരുന്നു
എപ്പോൾ വിളിച്ചാലും പുറത്തു വന്നു

എന്നാലും എപ്പോഴും കൂട്ടിനായി
മനസ്സിലുണ്ടാവണേ എന്നുമമ്മേ
അമ്മേ മഹാമായേ  ദേവി മഹാമായേ
സർവ്വം മഹാമായേ സരസ്വതിയേ...


Comments

  1. അമ്മേ മഹാമായേ ദേവി മഹാമായേ
    സർവ്വം മഹാമായേ സരസ്വതിയേ...

    ReplyDelete
    Replies
    1. ആഷിക് നന്ദി നവരാത്രി ആശംസകൾ

      Delete
  2. എപ്പോഴും കൂട്ട് വേണം!

    ReplyDelete
    Replies
    1. അജിത്‌ ഭായ് നന്ദി നവരാത്രി ആശംസകൾ

      Delete
  3. എപ്പോഴും കൂട്ടിനായി
    മനസ്സിലുണ്ടാവണേ എന്നുമമ്മേ!
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. ചേട്ടാ നന്ദി ഒപ്പം നവരാത്രി ആശംസകളും

      Delete
  4. Replies
    1. ഡോക്ടര എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ നന്ദി ഒപ്പം നവരാത്രി ആശംസകളും

      Delete
  5. അടിയനിൽ വിടരും പത്മദളങ്ങളിൽ
    അവതരിക്കൂ ദേവീ,അനുഗ്രഹിക്കൂ..


    പരാശക്തി അനുഗ്രഹിക്കട്ടെ.നല്ല കവിത. ഇഷ്ടമായി ഭായ്.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം നന്ദി അതോടൊപ്പം നവരാത്രി ആശംസകളും

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!