Skip to main content

ചില സമാന്തര സ്ലീപ്പർ വ്യവസ്ഥിതികൾ

ഓരോ തീവണ്ടിയും കടന്നുപോകുന്ന ഇടവേളകളിൽ പിടയുന്നുണ്ട്‌
ഇരുമ്പ് പാളത്തിനടിയിൽ അമർന്നു അതിൽ കൊരുക്കപ്പെട്ടു
അതിൽ എന്നോ അകപ്പെട്ടു പോയ ചില സ്ലീപ്പറുകൾ
അതിനെ വേശ്യാലയങ്ങൾ എന്നോ ശൌച്യാലയങ്ങൾ എന്നോ ആരും വിളിക്കാറില്ല
അതിൽ നിന്നും അവരെ രക്ഷപ്പെടുത്തണം എന്നും ആർക്കും നിർബന്ധമില്ല
എങ്ങോട്ടോ പുറപ്പെട്ട ചില യാത്രികരുടെ ആവശ്യമാണത്!
വ്യവസ്ഥിതിയുടെ ഭാഗമാണത്!

അത് പകരുന്നുണ്ട് സ്വന്തം ശരീരം കൽചീളുകളിൽ പിടയുമ്പോഴുംമെത്തയുടെ സുഖം..
സുഖത്തിലും ശുചിയായും സൂക്ഷിക്കുവാൻ വലിച്ചെറിയുന്നുണ്ട് പലരും അതിൽ വിസ്സർജിക്കുന്നതെന്തും!
ട്രെയിൻ കയറി ഇറങ്ങുമ്പോൾ  അറിയാതെ ഉയരാറുണ്ട് ചില ഞരക്കങ്ങൾ മൂളലുകൾ
എന്നാലും ആ നിമിഷത്തിലെ പതിവൃതയെ പോലെ കടത്തി വിടുന്നുണ്ട് ഒരു ട്രെയിൻ മാത്രം ഒരു നേരം
കിടന്നു കിടന്നു തടി എന്നോ മാറി കോണ്‍ ക്രീറ്റ്  ആകുമ്പോഴും
വെളുപ്പ്‌ ഇരുണ്ടു കറുപ്പാകുമ്പോഴും വികാരം പോലും ഉപേക്ഷിച്ചു പോകാറുണ്ട്
നേർത്ത ഞരക്കം പോലെ  ...

അവർക്ക് കുടിലുകൾ പോലും ഉണ്ടാവില്ല
ട്രെയിൻ കടന്നു പോകുമ്പോൾ ഉണ്ടാകും ഒരു മേല്ക്കൂര
എന്നാലും ചോർന്നോലിക്കുന്നുണ്ടാവും ഉടലാകെ
ചുട്ടുപൊള്ളുന്നുണ്ടാവും കൂരിരുട്ടിലും അകവും പുറവും..
ഒന്നു  തണുക്കുന്നതിനു മുമ്പ് കടന്നു വരുന്നുണ്ടാവും അടുത്ത ട്രെയിൻ

മുറിക്കപെട്ട വിലങ്ങുപോലെ ഉണ്ടാകും  ചില കൊലുസ്സുകൾ കൈവളകൾ
വെറുതെ കിലുങ്ങുവാൻ മാത്രം
അതിൽ പിടക്കുന്നുണ്ടാവും മുറിക്കപ്പെടാത്ത കാലുകളും കൈകളും ഒരു കഴുത്തും
അവയൊക്കെ പണി എടുക്കുന്നുണ്ടാവും അധികം പണിയെടുക്കാത്ത ഒരു വയറിനു
അതിലും ഉണ്ടാകും കത്തുന്ന വിശപ്പുകൾ..
വിശപ്പ്‌ എന്ന് പോലും അടയാളപ്പെടുത്താത്തവ..
ചിലപ്പോൾ കാമഭ്രാന്തെന്നു മാത്രം വിളിക്കപ്പെടുന്നവ!

Comments

  1. ഞെട്ടിപ്പിക്കുന്ന നൊമ്പരപ്പെടുത്തുന്ന വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ ചേട്ടാ വളരെ നന്ദി

      Delete
  2. തീവ്രമായ എഴുത്ത്
    അതിതീവ്രം

    ReplyDelete
  3. തുടക്കത്തിലേതില്നിന്നും ബൈജുവിന്റെ കവിതാ ശൈലി വളരെ മെച്ചപ്പെട്ടിട്ടുണ്ട്...കാടു കയറിയ ചിന്തകള്ക്കപ്പുറും ഏതെങ്കിലും വിഷയമെടുത്ത് തീവ്രതയോടെ അവതരിപ്പിക്കാന് കഴിയുമെന്ന് ഈ കവിതയിലൂടെ തെളിയിക്കുന്നു.....(വരികള് ക്രമപ്പെടുത്തിയെഴുതിയാലേ വായനക്കാര്ക്ക് ആയാസ രഹിതമായി വായിച്ചു പോകാന് കഴിയുകയുളളൂ...ശ്രദ്ധിക്കുമല്ലോ....)

    ReplyDelete
    Replies
    1. തുടക്കം മുതൽ നല്കി വരുന്ന ഈ പ്രോത്സാഹനങ്ങൾക്കും മാര്ഗ നിർദ്ദേശങ്ങൾക്കും ഒരു പാട് നന്ദി ഉണ്ട് അനുരാജ്
      വരി ക്രമപ്പെടുതുന്നതും ശ്രദ്ധിക്കാം

      Delete
  4. :)
    വായിച്ചു ,,,
    ഒപ്പമെത്താനാവുന്നില്ല.

    ReplyDelete
    Replies
    1. ഒന്നുമില്ല നിധീഷ് ചില നൊമ്പരങ്ങൾ
      വായനക്ക് അഭിപ്രായത്തിനു വളരെ നന്ദി

      Delete
    2. ഒന്നുരണ്ട് വട്ടം വായിച്ച് നോക്കേണ്ടിവന്നു ഭാവ തീവ്രത വ്യക്തമാകുവാൻ...

      പുനർവായനയ്ക് പ്രേരിപ്പിച്ചത് കവിയിൽ ഉള്ള വിശ്വാസമാണ്.

      Delete
  5. ബിംബകല്പനകളുടെ വശ്യത കാട്ടിത്തരുന്നു മനോഹരമായ ഈ കവിത.വളരെ ഇഷ്ടമായി ഭായ്.


    ശുഭാശംസകൾ....

    ReplyDelete
  6. അതിലും ഉണ്ടാകും കത്തുന്ന വിശപ്പുകൾ..
    വിശപ്പ്‌ എന്ന് പോലും അടയാളപ്പെടുത്താത്തവ..
    തീവ്രമായ എഴുത്ത്...

    ReplyDelete
    Replies
    1. ആഷിക് വളരെ വളരെ നന്ദി ഈ അഭിപ്രായത്തിനു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!