Skip to main content

ഡിസ്പോസിബിൾ കവിതകൾ

തല
ഒരു തല വച്ചത്  കൊണ്ട് മാത്രം
ഉടൽ പറന്നു  പോകില്ലെന്ന് കരുതിയിരുന്നു
എന്നിട്ടും കാറ്റ് നിലച്ചപ്പോഴാണ്..
ഉടൽ പറന്നു പോയത്

വഴി
ഓരോ ഇന്നും ഒരു വഴിയാണ്
എന്നും കാണുന്ന "ആ" പരിചയം വെച്ചാണ്
(കണക്കിന് "ഇ" ആണ് വേണ്ടത്
ഇപ്പോഴെല്ലാം ഇ- പരിചയം ആണല്ലോ
അറിയാമോ എന്ന് ചോദിക്കുമ്പോൾ
ഒന്നൂടി നീട്ടി ആാ എന്ന് പറയും
അപ്പോൾ ശരി "ആ" തന്നെ )
നമുക്ക് എത്ര വഴി തെറ്റിയാലും,
തെറ്റുന്നതെല്ലാം വഴിയാക്കി
വഴിക്ക് ആളു തെറ്റാതെ
അവസാനം മരണവീട്ടിൽ തന്നെ
കൊണ്ടെത്തിക്കുന്നത്

 കുട
വാങ്ങിയപ്പോൾ തന്നെ കീശ നനഞ്ഞു
പിന്നെ നടന്നപ്പോൾ
ശരീരത്തിൽ കേറാതെ മനസ്സ് നനഞ്ഞു
എന്നിട്ടും മൂക്ക് പിഴിയുന്നത് കുട തന്നെ

പേന
വാങ്ങിയപ്പോഴേ കീശ കീറി
എന്നിട്ടും കൂടെ വരാൻ വേണമായിരുന്നു കീശയും
അതിനൊരു കനവും കുറച്ചു ആഴവും
അതും ഇടനെഞ്ഞിൽ തന്നെ
നിബ്ബിനു നിർബന്ധമായിരുന്നു സ്വർണ നിറം
എഴുതുവാൻ ഒഴിയാതെ കരിമഷിയും
എന്നിട്ടും കയ്യെക്ഷരം ഏതോ പെണ്ണിന്റെ
അത് കണ്ടാണ്‌ പേന ആണെന്ന് അറിഞ്ഞിട്ടും
വിളിച്ചു പോയത്പെണ്ണെന്നു
പിന്നെ തെളിയാതിരുന്നത് കൂർത്ത മുഖമായിരുന്നു
ഇപ്പോഴും രക്തം കൊടുത്തു കൊണ്ട് നടക്കുന്നുണ്ട് ഒരു പേന
വെറുതെ കവിത എഴുതുവാൻ വേണ്ടി മാത്രം

ടിപ്പ്
ജീവിച്ചിട്ടിറങ്ങുമ്പോൾ മനുഷ്യൻ
ടിപ്പ് കൊടുക്കന്നത്‌ പതിവാണത്രെ
ഒട്ടും കുറച്ചില്ല
നാണം കെടാതിരിക്കുവാൻ
ഞാനും വച്ചു
ടിപ്പ്!
എന്നെ തന്നെ!!
ഇപ്പൊ നാണം കെട്ടതു അവരായിരിക്കും

Comments

  1. ബൈജുവിന്റെ ചിന്തകളുടെ വ്യത്യസ്തതയും ഭാവനയുടെ പ്രത്യേകതയും ആശയങ്ങളുടെ ആവിഷ്കാരവുമെല്ലാം എന്നെ തീര്‍ച്ചയായും അത്ഭുതപ്പെടുത്തുന്നു.

    ReplyDelete
    Replies
    1. എന്തെങ്കിലും എഴുതുന്നുണ്ടെങ്കിൽ അതിനുള്ള മൂല ധനവും പ്രചോദനവും അജിത്‌ ഭായ് യുടെ മുമ്പിൽ ഒരു കയ്യൊപ്പിനു കൊണ്ട് വയ്ക്കുന്ന ഫയൽ എന്ന ചിന്ത തന്നെ അതിൽ കാമ്പുള്ള എന്തെങ്കിലും ഉണ്ടാവണം എന്ന് ചിന്തിക്കാറുണ്ട് നന്ദി അജിത്‌ ഭായ് ഈ വല്യ വാക്കുകൾക്ക്

      Delete
    2. അജിതെട്ടന്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. അക്ഷരവിസ്മയങ്ങള്‍ തന്നെയാണ് ബൈജു ഭായിയുടെ ഓരോ കവിതകളും.

      Delete
  2. I support Ajithbhai. Same, same.
    Aashamsakal.

    ReplyDelete
    Replies
    1. ഡോക്ടര വളരെ നന്ദി ഈ വായനക്ക് അഭിപ്രായത്തിനു

      Delete
  3. ഞാനുമിവരോട് യോജിക്കുന്നു.

    അഞ്ചുമിഷ്ടമായി ഭായ്.അഞ്ചാമത്തേതല്പം കൂടുതൽ.


    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം നന്ദി ഓരോ വായനക്കും അഭിപ്രായത്തിനും

      Delete
  4. ചിന്തിച്ചു ചിന്തിച്ചങ്ങിനെ.........?!!
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ ചേട്ടാ ഈ പ്രോത്സാഹനത്തിനു വായനക്ക് നന്ദി

      Delete
  5. അപാരമായ ചിന്തകള്‍ തന്നെ...തല മറന്ന ഉടല്..... അവസാനം മരണവീട്ടില് ചെന്നു ചേരുന്ന വഴി.....സങ്കടപ്പെടുന്ന കുട....രക്തം വാര്ക്കുന്ന പേന......അവസാനം തന്നെ തന്നെ ടിപ്പു കൊടുക്കുന്ന മനുഷ്യന്.......ഉജ്ജ്വലമായ ബിംബങ്ങള്

    ReplyDelete
  6. ഇതൊരിക്കലും ഡിസ്പോസ്ബില്‍ കവിതകള്‍ അല്ലെ ബൈജു മാഷെ';
    പകരം മനസ്സിന്‍റെ പുസ്തക താളുകളില്‍ തങ്ക ലിപികളാല്‍ എഴുതിവെക്കപ്പെടേണ്ടതാണ്.
    ആശയ സമ്പുഷ്ടം !!! ഭാവുകങ്ങള്‍

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ ഈ വാക്കുകൾക്ക്

      Delete
  7. Replies
    1. കാത്തി വളരെ നന്ദി ഈ കയ്യൊപ്പിനു ആസ്വാദനത്തിനു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!