Skip to main content

മരണ നിക്ഷേപം

എല്ലാവരെയും ചതിച്ചു നടന്ന എന്നെ
അവസാനം എന്റെ ചുണ്ടും  ചെറുതായി ഒന്ന് ചതിച്ചു
ഒരിക്കലും ചിരിക്കാത്ത എന്റെ മുഖത്ത്
അത് ഒരു ചിരി മോർഫ് ചെയ്തു വച്ചു

ആ ചിരിക്കു പലവിധ വ്യാഖ്യാനങ്ങളും വന്നു
ഡാവിഞ്ചിക്ക് പഠിച്ചതാണെന്ന്  ചുണ്ട് കോട്ടി ചിലർ
സംതൃപ്ത ജീവിത അന്ത്യം! എന്ന് കൈ മലർത്തി ചിലർ
മരിക്കുവാൻ ഇനി പേടി വേണ്ട എന്നുള്ളതാകാം സത്യം
എന്ന് എപ്പോഴോ തോന്നിയ ഒരു തോന്നൽ
അങ്ങിനെ കഴിഞ്ഞ കാലത്തേ ആസ്തികൾ തിരിഞ്ഞു
നോക്കുമ്പോൾ കണ്ടു മരണത്തിനു വേണ്ടി ജീവിതത്തിൽ തന്നെ
പലപ്പോഴായി നടത്തിയ ചില പ്രവാസനിക്ഷേപങ്ങൾ

വിവിധതരം അസുഖങ്ങളിൽ
ബി പി യുടെ ഉയർന്ന ഷെയറുകളിൽ
കൊളസ്ട്രോളിന്റെ റിയൽ എസ്റ്റുകളിൽ
ഷുഗർ കമ്പനിയുടെ ഉടമസ്താവകാശങ്ങളിൽ
സമ്മർദ്ദങ്ങളുടെ കടപ്പത്രങ്ങളിൽ
ദാമ്പത്യത്തിന്റെ മ്വ്യുച്ച്വൽ ഫണ്ടുകളിൽ
മുഖപുസ്തകത്തിന്റെ മറവിൽ കസേരയോട്
സൊള്ളുന്ന പ്രുഷ്ട്ടത്തിന്റെ ഇരട്ടമുഖങ്ങളിൽ
അതിനു പാലൂട്ടാൻ ഇരിക്കുന്ന കുടവയറിൽ
ഭക്ഷണം കാണുമ്പോഴെല്ലാം വിശക്കുന്ന ലൈംഗികതയിൽ
ബോർഡിംഗ് ഹോസ്റ്റലിൽ സ്കൂളിൽ
നിർത്തി പഠിപ്പിച്ചതിന്റെ കണക്കു
അഭിമാനത്തോടെ പറയുന്ന അച്ഛനമ്മാരെ
അതെ നിലവാരമുള്ള വൃദ്ധ സദനങ്ങളിൽ
തലകുനിച്ചു നിക്ഷേപിച്ചതിന്റെ രസീതികളിൽ
സ്വന്തം ശവമടക്കിനു  രണ്ടു ദിവസം വൈകി ചെന്നിട്ടും
മുന്നിൽ ചെന്ന് പെട്ട തെറ്റിന്  ശവത്തിനെ കൊണ്ട്
എടുപ്പിച്ച  ഇൻഷുറൻസ് പോളിസികളിൽ 

 ജീവിതത്തിന്റെ മടുപ്പുകൾ ഓരോ ദിവസവും
മരണം എന്ന നിക്ഷേപത്തിലേക്ക് ഇതുപോലെ സ്വരുക്കൂട്ടിയതിനാൽ
ഇനി ഒരു വാർദ്ധക്യദൂരം നടക്കേണ്ടി വരില്ലെന്ന് ഓർത്തു
ചുണ്ടിൽ വിരിഞ്ഞ ചിരി കാലം മോർഫു ചെയ്തതാകാമെന്നൊരു തോന്നൽ

Comments

  1. വിവിധതരം അസുഖങ്ങളിൽ
    ബി പി യുടെ ഉയർന്ന ഷെയറുകളിൽ
    കൊളസ്ട്രോളിന്റെ റിയൽ എസ്റ്റുകളിൽ
    ഷുഗർ കമ്പനിയുടെ ഉടമസ്താവകാശങ്ങളിൽ
    സമ്മർദ്ദങ്ങളുടെ കടപ്പത്രങ്ങളിൽ
    ദാമ്പത്യത്തിന്റെ മ്വ്യുച്ച്വൽ ഫണ്ടുകളിൽ .......കവിത മരം നന്നായി പൂക്കുന്നുണ്ട്...ആശംസകള്

    ReplyDelete
  2. പ്രവാസനിക്ഷേപങ്ങൾ കലക്കി.നാവു നമ്മെ ചതിക്കാതിരുന്നാൽ ചുണ്ടിനു പിന്നെ രക്ഷയില്ല ഭായ്.ചിരിച്ചേ തീരൂ.ഒരു മോർഫിങ്ങുമില്ലാത്ത നല്ല ഒന്നാം തരം ചിരി.നാവു ചതിക്കാതിരിക്കട്ടെ.ജീവിതം മുഴുവൻ കലർപ്പില്ലാത്ത ചിരിമലരുകൾ വിടരട്ടേയെന്നാശംസിക്കുന്നു ഭായ്.


    നല്ല കവിത.


    ശുഭാശംസകൾ ....

    ReplyDelete
  3. ഒരു ചിരിയോടെ തന്നെയായ്ക്കോട്ടെ തെക്കോട്ടുള്ള യാത്ര

    ReplyDelete
    Replies
    1. അതെ ചിരി നിലനില്ക്കട്ടെ നന്ദി അജിത്‌ ഭായ്

      Delete
  4. ഈ ചിരി മോര്‍ഫ് ചെയ്യാത്തത് തന്നെ.
    ചിന്തനീയം ഈ കവിത...

    ReplyDelete
  5. ആ ചിരിക്കു പലവിധ വ്യാഖ്യാനങ്ങളും വന്നു
    ഡാവിഞ്ചിക്ക് പഠിച്ചതാണെന്ന് ചുണ്ട് കോട്ടി ചിലർ.....
    :)

    ReplyDelete
  6. വളരെ വളരെ അര്‍ത്ഥഗര്‍ഭം ഓരോ വരിയും.ഇന്നിന്‍റെ വിപരീത ജീവിതത്തിന്‍റെ ഭൂമികയില്‍ നിന്ന് നന്മയുടെ വാക്കുകള്‍ ഉയര്‍ന്നുയര്‍ന്നു വരുന്നുന്നു -വിരല്‍ചൂണ്ടുന്ന മുന്നറിയിപ്പുകള്‍ പോലെ !!

    ReplyDelete
  7. ഒരു ചിരിയുടെ വിവിധ അര്‍ത്ഥതലങ്ങള്‍ . മനോഹരമാക്കി.

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ ഈ വരവിനു വായനക്ക് അഭിപ്രായത്തിനു

      Delete
  8. നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
  9. എന്നായാലും തെക്കോട്ടേക്കല്ലെ എല്ലാവരും....!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ ചുവപ്പും അതിൻ്റെ അന്തിയും പിന്നെയും അതിൻ്റെ  ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും  ഒരന്തിമൊട്ട് മറ്റൊരു പകലിൻ്റെ ഇല വൈകുന്നേരം സമോവറിൻ്റെ കൊടിയുള്ള ഒരു രാജ്യമാവും ചായ ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള  ഒരു പാട്ടിൻ്റെ ചുവട്ടിലിരിക്കുന്നു കാതിൽ തലേന്നത്തെ ഇരുട്ട് അതും നീലനിറമുള്ളത് കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും ഒരു ഇലത്തുമ്പിൽ വന്നിരുന്ന് തുളുമ്പും ഭാഷ അത് മഞ്ഞുതുള്ളിയാണെന്ന്  പറഞ്ഞ് മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം ഒരു കവിതയായി പോകുമോ എന്ന് ഭയക്കുന്ന ഞാൻ തുളുമ്പുമ്പോൾ എൻ്റെ ഭയം  കൂടുതൽ മനോഹരം അത് അത്രയും സ്വാഭാവികം പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും  പറഞ്ഞു മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ് എൻ്റെ കവിതക്കില്ല അത്യന്തം മനുഷ്യത്തം എൻ്റെ തുളുമ്പലിൽ ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട് ഹാർമോണിയം പാട്ടിൻ്റെ സമോവർ നടക്കുന്നവരുടെ കൊടികളാണ് കാലടികൾ പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട് ഭാഷയുടെ മജ്ജയുള്ള  ഒരെല്ലാകും വാക്ക് ഒരു മജ്ജയല്ല മൗനം പാറുന്നുണ്ട് കാതുകളും കാതുകൾ കൊടികളല്ല ഒരു ലാളനയ്ക്കും  ഉടൽ വിട്ടുകൊടുക്കാത്ത  പൂച്ചകളാണ് കാതുകൾ എന്ന് ഞാൻ പാട്ടുകളോട് അടക്കം പറയുന്നു കാതി

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!