Skip to main content

ഇലയേപ്പോലെ ഉപമയിലേക്കായുന്നു രൂപകത്തിലേക്ക് തിരികേയെത്തുന്നു

കാറ്റിൽ ഇലയേപ്പോലെ 
പങ്കെടുക്കുവാൻ ആയുകയും
തിരികേ  മനുഷ്യനേപ്പോലെ
കാലുകളിലേക്ക്  തന്നെ തിരിച്ചെത്തുകയും
ചെയ്യുന്ന അതേ മനുഷ്യനെ പരിചയപ്പെടുന്നു

പങ്കെടുക്കുന്നതിൻ്റെ മാത്രമല്ല
ആയുന്നതിൻ്റേയും
ഉലയുന്നതിൻ്റേയും ആനന്ദം
മരം ഇലകളിൽ സൂക്ഷിക്കുന്നു
മനുഷ്യൻ കാലുകളിലും

പലവട്ടം തിരിച്ചെത്തുന്നതിൻ്റേയും 
ഒരിക്കൽ മാത്രം തിരിച്ചെത്താത്തതിൻ്റെ
ആനന്ദം അരക്കെട്ടിൽ.
നോക്കിനിൽക്കുമ്പോൾ മനുഷ്യനിൽ,
മനുഷ്യനെന്ന അതേ വാക്കിൽ 

മനുഷ്യൻ വീഴ്ച്ചകളുടെ താക്കോലുള്ള കാലുകളുടെ സൂക്ഷിപ്പുകാരൻ

പ്രവാസം പോലെ 
ആകാശത്ത് 
ഇലകൾ സൂക്ഷിക്കുന്നതെല്ലാം
ഒരു പക്ഷേ ഞെട്ടിനും
സ്വാഭാവികതയ്ക്കും ഇടയിൽ

ഇല അതിൻ്റെ കലഹങ്ങൾ ഇട്ടുവെക്കുമിടം 
മരമാകുന്നത് പോലെ 
അത്രയും ലളിതം

ചെടി കടന്ന് വള്ളികൾ അലങ്കാരങ്ങൾ
മണ്ണിന്നടിയിലെ ശിൽപ്പങ്ങൾ,
വേരുകൾ മറിച്ചുനോക്കുന്നു

ചിത്രങ്ങൾ വകഞ്ഞ്
ശലഭങ്ങൾ വകഞ്ഞ് ആകാശവും
ഒരു സന്ദർശകൻ്റെ നടത്തം
പൂർത്തിയാക്കുന്നു

ഇലകൾ സന്ദർശനവും
ആകാശം ദൃശ്വവുമാകുന്നിടത്ത്
ഇലകൾ നടത്തം മാത്രം വകയുന്നു
ഉലച്ചിലുകൾ കരുതുന്നു

മണ്ണ് വകഞ്ഞ്
മരം ഉടച്ച്
ദൂരം ഉലച്ച്
ദൃശ്യങ്ങൾ ശിൽപ്പങ്ങൾ പുർത്തിയാക്കുന്നിടത്ത്
ദൃശ്യവും നടത്തവും ഉലയുന്നു

നടത്തം അതിൻ്റെ
അപൂർണ്ണതയുടെ ശിൽപ്പം

നടത്തം കാലുകളിൽ എടുത്തുവെച്ച്
എവിടെയും ചെല്ലാതെ
മനുഷ്യൻ കൊണ്ടുനടക്കുന്നു
ഒരു പക്ഷേ അവരുടേതായ ഇടങ്ങളിൽ

ഇടങ്ങൾ ഇലകളാവുന്നിടത്താണ്
അപ്പോഴും നഗരപിതാവെന്ന കല
ചന്ദ്രനിൽ
തിരിച്ചെത്താത്തതിൻ്റേയും കല
ഇടങ്ങളിലും

മനുഷ്യനല്ലാത്തപ്പോൾ
മരങ്ങളിൽ കാറ്റിൽ ഇലയാവാൻ
പോകുന്നു
ചെടികളിൽ മാത്രം ഉലയുന്നു

മനുഷ്യനിലേക്ക് തന്നെ അടർന്നുവീഴുമോ
എന്ന ഭയത്തിൻ്റെ അറ്റത്ത് നിൽക്കുന്നു
നടത്തത്തിൻ്റെ വിറക് അപ്പോഴും
കാലുകൾ വെറുതേ കീറുന്നു

ക്രിസ്തുമസ് ഒരിലയാണ്
ഡിസംബർ ഒരു മരവും
പിറന്നുവീഴുവാനുള്ള 
ഒരു കുഞ്ഞിന് മാത്രം മഞ്ഞ്,
സ്ഥലം ഒഴിച്ചിടുന്നു

മഞ്ഞ് സ്ഥലമായേക്കാവുന്ന കാലം

ശിശിരം ഇലകൊഴിയും ഇടത്തെല്ലാം
ഒരു ഉടൽ
കൊണ്ടുനടക്കുന്നത് പോലെ

തിരിച്ചെത്താതിൻ്റെ കല
ഇലകളിൽ 
പരിചയപ്പെടുത്തലുകൾ  മാത്രം 
അപ്പോഴും മരം ആഗ്രഹിക്കുന്നു

നടത്തങ്ങൾ കഴിഞ്ഞ്
നമ്മൾ നമ്മുടെ കാലുകളിൽ
ഒളിച്ചിരിക്കുന്നു

ഒരാളുമില്ലാതെ 
നമ്മുടെ നടത്തങ്ങൾ നടന്നുപോകുന്നു

നടക്കുമ്പോഴും ഇരിക്കുമ്പോഴും
കിടക്കുമ്പോഴും നമ്മൾ നമ്മളുടെ കാലുകൾ പങ്കിടുന്നു
നിൽക്കുമ്പോൾ 
ആരുമറിയാതെ നമ്മുടെ നിശ്ചലതയും

എവിടെയുമില്ല കരിയിലകൾ

മൈനകളുടെ ചന്തയിൽ
മൈനകൾ മഞ്ഞയിലേക്കായുന്നു
ഒപ്പം ഇലകളും
മുലഞ്ഞെട്ടുകളിലെ മൈനകൾ
തവിട്ടിൽ നിന്നുലയുന്നു

ഒരു മൈന മുലഞെട്ട് കൊത്തിയിടുന്നിടത്ത് വെച്ച് 
ചിറകടികൾ എടുത്തുടുത്ത്
മുലകളുടെ ചിറകടികളിൽ ഇറങ്ങി
എൻ്റെ മൈന
അതിൻ്റെ തവിട്ട് കായുന്നു

മരങ്കൊത്തികൾ
നാരങ്ങയിലെ മൗനം
കൊത്തിയിട്ടേക്കാവുന്നതിൻ്റെ
തൊട്ടടുത്താണ്

എൻ്റേയും മൈനയുടേയും 
മുലഞെട്ടുകൾ പറക്കൽ ഒതുക്കിവെച്ച്
നടത്തം നനയുന്നു
മഞ്ഞകൾ നനയ്ക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!