Skip to main content

മീനാശാരി

ഇലജ്യാമിതീയം

പകൽ
തികയാത്ത ദിവസം
കണക്കിൽ
പിറകിലായ കുട്ടിയുടെ
ഇൻസ്ട്രമെൻറ് ബോക്സിൽ
കയറി,
രക്ഷിതാക്കളുടെ ഇലയുള്ള
മരം
വേരെടുക്കാതെ
ശിശിരത്തിന്റെ ക്ലാസിൽ വരും

തലേന്ന്,
നിലാവിന്റെ കടമുള്ള രാത്രി

മൂർച്ച തീരെയില്ലാത്ത
കോമ്പസിനോട്
ഒരു റൂളിപ്പെൻസിലിന്റെ
കറുപ്പ്
കടം ചോദിയ്ക്കുന്ന ഇരുട്ട്

വരയോട് ചേർന്ന്
കുത്തുകളോട്  ചേർത്ത്
അക്ഷരങ്ങളേ സ്നേഹിച്ച്
അക്കങ്ങൾക്ക് മുനയിട്ട്
ജ്യാമിതീയങ്ങളോട്
മുഖം കറുപ്പിച്ച്
ക്ലാസിലിരിയ്ക്കുന്ന കുട്ടി
സമയം

അരികിൽ
ആശാരിച്ചെവി എടുത്തണിഞ്ഞ്
കോമ്പസിന്റെ
സുഷിരം

കുട്ടി
മരയാശാരിയായും
അദ്ധ്യാപകൻ അടുത്ത
പറമ്പിലെ മരമായും
അടുത്ത ജന്മത്തിലെ
ഒരൊഴിഞ്ഞ പീരിയഡിൽ
ക്ലാസിന് പുറത്തിറങ്ങും

രാത്രി പന്ത്രണ്ട് മണി

മാനത്ത്
മറ്റൊരു ദിവസത്തെ രാത്രിയുടെ പണിപൂർത്തിയാക്കിയ
നക്ഷത്രമേശിരി

വിശ്രമിയ്ക്കുന്ന ചന്ദ്രൻ

ചെവിയിൽ നിലാവിന്റെ പുകച്ചുരുൾ

അളവഴകുകൾ
കൃത്യമായിചേർത്ത്
തിരകളിൽ
പിറ്റേന്നത്തേയ്ക്കുള്ള കടൽ
കൃത്യമായി പണിഞ്ഞ്
വെള്ളത്തിൽ നീണ്ടുനിവർന്നുകിടക്കുന്ന
ചലനങ്ങളുള്ള കാലം

അരികളവുകളിൽ
ചീഞ്ഞുപോകാത്ത അന്നിന്റെ മീനാശാരി.

Comments

  1. 'മാനത്ത് മറ്റൊരു ദിവസത്തെ രാത്രിയുടെ

    പണിപൂർത്തിയാക്കിയ നക്ഷത്രമേശിരി

    വിശ്രമിയ്ക്കുന്ന ചന്ദ്രൻ ചെവിയിൽ നിലാവിന്റെ പുകച്ചുരുൾ'



    ഹാ ..ഉപമയുടെ ഹർഷ പുളകങ്ങൾ ..!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!