Skip to main content

മീനാശാരി

ഇലജ്യാമിതീയം

പകൽ
തികയാത്ത ദിവസം
കണക്കിൽ
പിറകിലായ കുട്ടിയുടെ
ഇൻസ്ട്രമെൻറ് ബോക്സിൽ
കയറി,
രക്ഷിതാക്കളുടെ ഇലയുള്ള
മരം
വേരെടുക്കാതെ
ശിശിരത്തിന്റെ ക്ലാസിൽ വരും

തലേന്ന്,
നിലാവിന്റെ കടമുള്ള രാത്രി

മൂർച്ച തീരെയില്ലാത്ത
കോമ്പസിനോട്
ഒരു റൂളിപ്പെൻസിലിന്റെ
കറുപ്പ്
കടം ചോദിയ്ക്കുന്ന ഇരുട്ട്

വരയോട് ചേർന്ന്
കുത്തുകളോട്  ചേർത്ത്
അക്ഷരങ്ങളേ സ്നേഹിച്ച്
അക്കങ്ങൾക്ക് മുനയിട്ട്
ജ്യാമിതീയങ്ങളോട്
മുഖം കറുപ്പിച്ച്
ക്ലാസിലിരിയ്ക്കുന്ന കുട്ടി
സമയം

അരികിൽ
ആശാരിച്ചെവി എടുത്തണിഞ്ഞ്
കോമ്പസിന്റെ
സുഷിരം

കുട്ടി
മരയാശാരിയായും
അദ്ധ്യാപകൻ അടുത്ത
പറമ്പിലെ മരമായും
അടുത്ത ജന്മത്തിലെ
ഒരൊഴിഞ്ഞ പീരിയഡിൽ
ക്ലാസിന് പുറത്തിറങ്ങും

രാത്രി പന്ത്രണ്ട് മണി

മാനത്ത്
മറ്റൊരു ദിവസത്തെ രാത്രിയുടെ പണിപൂർത്തിയാക്കിയ
നക്ഷത്രമേശിരി

വിശ്രമിയ്ക്കുന്ന ചന്ദ്രൻ

ചെവിയിൽ നിലാവിന്റെ പുകച്ചുരുൾ

അളവഴകുകൾ
കൃത്യമായിചേർത്ത്
തിരകളിൽ
പിറ്റേന്നത്തേയ്ക്കുള്ള കടൽ
കൃത്യമായി പണിഞ്ഞ്
വെള്ളത്തിൽ നീണ്ടുനിവർന്നുകിടക്കുന്ന
ചലനങ്ങളുള്ള കാലം

അരികളവുകളിൽ
ചീഞ്ഞുപോകാത്ത അന്നിന്റെ മീനാശാരി.

Comments

  1. 'മാനത്ത് മറ്റൊരു ദിവസത്തെ രാത്രിയുടെ

    പണിപൂർത്തിയാക്കിയ നക്ഷത്രമേശിരി

    വിശ്രമിയ്ക്കുന്ന ചന്ദ്രൻ ചെവിയിൽ നിലാവിന്റെ പുകച്ചുരുൾ'



    ഹാ ..ഉപമയുടെ ഹർഷ പുളകങ്ങൾ ..!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഹൃദയത്തിന്റെ പരുക്ക്

അധരങ്ങൾക്കിടയിൽ വിരിഞ്ഞ ചുവന്നു തുടുത്ത ഒരു പുഞ്ചിരി  നീ അറിയാതെ പറിക്കുവാൻ എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ് ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത് വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ നാണിച്ചോതുങ്ങി നിന്ന നഖത്തിൽ ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ- പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി