Skip to main content

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ്
മേഘം ഒരു മേശവിരിയാകുന്നിടത്ത്
കാത്തിരിപ്പുകൾക്ക് കുരുവികൾ
എന്ന് പേരിട്ട്
അവ കൊത്തിത്തിന്നതിൻ്റെ 
ബാക്കിക്ക്
തീയതികൾ എന്നും

എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി
അവ പേരാവുന്നില്ല
എന്നാലും

ഒരു ജാലകവിരി നേർപ്പിക്കുവാൻ
കാലമെടുക്കുന്ന സമയം
എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു

മാറിലെ താലി പോലെ
തീയതികൾ മാറിക്കിടക്കും
കലണ്ടർ
കലണ്ടറിലെ താളിളക്കങ്ങൾ

എഴുതിപ്പോയേക്കാവുന്ന
കവിതകളുടെ തടവിൽ കിടക്കുന്നു
ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന
വാക്കുകളിൽ മുഖം പൊത്തുന്നു

അകലങ്ങൾ ചുരുണ്ടുകിടക്കുന്ന
ആകാശത്തോട് കൂടുതൽ ചേർന്ന് 

വേനൽച്ചൂരുള്ളവളേ
വരണ്ട് കിടക്കുന്ന കാടിന്
കാട്ടുതീ പിടിക്കും മുമ്പ് 
കിതക്കുവാൻ
ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ

നഖമുള്ള ജലത്തിനെ
വിരൽ എന്ന് വിളിക്കുവാൻ അവൾ
നിർബന്ധിക്കുന്നത് പോലെ
തൊടുന്നു

അനുഗമിക്കുന്നവരുടെ
പിൻവലിക്കുന്നിടത്തെ ഉടലിൽ
തുടരുന്നു

പിൻ കഴുത്തുകളിൽ മാത്രം
ഉദിക്കും സൂര്യനെ
നനുത്ത രോമങ്ങൾ ഉള്ള 
കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു
മുത്തങ്ങളുടെ മോചനദ്രവ്യം
എന്ന് അവളുടെ മാത്രം പകലുകൾ

ചൂടുള്ളപ്പോൾ വെയിലത്ത്
വെളിച്ചത്തിനെ 
മുരിങ്ങയിലവൃത്തങ്ങൾ
കൂടുതൽ ശുദ്ധീകരിക്കുന്നത് പോലെ
നഖം വെയിലാകുന്നിടത്ത്
വിരൽ ചെന്ന് നിൽക്കുന്നു

തേടുന്നവരുടെ കാതുകൾ
എന്ന് പാട്ടുകൾ

ചുംബനങ്ങൾ 
മൂളിപ്പാട്ടുകളേക്കുറിച്ചുള്ള
പഠനങ്ങൾ എന്ന് അവൾ
ഉടൽ ചുംബനങ്ങളുടെ ആല
ഒപ്പം ആയയും

ചുംബനങ്ങളുടെ ദ്വീപസമൂഹം
ഉപദ്വീപ് ആയി പണിയെടുക്കും ഉടൽ

അകമുന്തിരികളുടെ കുലകൾ
എന്ന് അകലങ്ങളിൽ നമ്മൾ

പ്രണയിക്കുന്നവർ ഉള്ളിൽ
ഉടലിൽ മുന്തിരികൾ
വളർത്തുന്നു

ചന്ദ്രനിൽ ചവിട്ടി നിന്നിട്ടില്ല ഒരിക്കലും

പ്രണയിക്കുന്നവരുടെ തലക്കും മുകളിൽ
അകലം ഒരു കലയാവുന്നു
വിരലുകളുടെ അകലം ഒഴുകി നടക്കും ജലം
എന്ന് ഉടലിനെ!

Comments

ജനപ്രിയ പോസ്റ്റുകൾ

നെടുവീർപ്പിൻ്റെ വിത്ത്

ശ്വസനത്തിൻ്റെ വിത്തുകൾക്കിടയിൽ നെടുവീർപ്പിൻ്റെ വിത്തുകൾ മാത്രം കിളിർത്ത് വരുന്നത് നോക്കിയിരിക്കുകയായിരുന്നു  പക്ഷിയും അതിൻ്റെ കൊത്തലും ഞാൻ ആയുസ്സിൻ്റെ പക്ഷിക്ക് ശ്വാസം നീട്ടിയിട്ട് കൊടുക്കുന്നു പക്ഷി ശ്വാസം കൊത്തി തിന്ന് ആയുസ്സ് നീട്ടുന്നു കണ്ണ് കൊണ്ട് നോക്കുന്നു മണ്ണ് മണ്ണ് എന്ന് അത് വീണ്ടും വീണ്ടും ആഞ്ഞ് കൊത്തുന്നു കൊത്തുകളുടെ വീണ്ടെടുപ്പാണ് എൻ്റെ പക്ഷി അത് തൂവലിൽ ഇട്ടുവെക്കുന്നു വെന്നേയുള്ള ബ്ലാക്ക്ആൻവൈറ്റിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു ഗൃഹാതുരത്തം തട്ടിമറിച്ചിടും പോലെ ചീവിടുകളുടെ ഒച്ച ഇട്ടുവെക്കും തകരപ്പാട്ട മറിയുന്നു നീലനിറത്തിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു പർപ്പിൾ പൂവ് ശംഖുപുഷ്പത്തിൻ്റെ ചോട്ടിൽ നിന്നും ശാന്തമായി  കണ്ടെടുക്കുന്നു ബുദ്ധൻ്റെ കാലിൽ തട്ടിമറിയുന്ന ഗൃഹാതുരത്തത്തിൻ്റെ പൂക്കൾ നിലത്ത് ഋതുക്കൾ യശോദര എന്ന് പൂവ് ധ്യാനിക്കുന്നില്ല അത് വിരിയുക മാത്രം ചെയ്യുന്നു എനിക്ക് മാനത്തിൻ്റെ ഗൃഹാതുരത്വത്തിലേക്ക്  ഒരു നെടുവീർപ്പ് മാത്രം എടുത്ത് പൊട്ടിവീഴുവാൻ തോന്നുന്നു മിടിപ്പുകളുടെ കാടിൽ നിന്നും ഇനിയും പുറത്ത് കടക്കാത്ത ഹൃദയം ഉടലിൽ മൃഗം പോലെ പതുങ്ങുന്നു നെടുവീർപ്പുകൾക്ക് എതിരേ ചാട...

മൂളലിൻ്റെ മെനു

നിങ്ങളുടെ കാതുകൾ കലണ്ടറിലെ  രണ്ട് താളുകളാണ് അഥവാ മാസങ്ങൾ വേനലിനെ കേൾക്കുകയാണ് വേനൽക്കാലം കാലികളല്ല അവയുടെ കഴുത്തിൽ  കിലുങ്ങുന്ന കുടമണികളില്ല ആരേയും ഹിപ്നോട്ടൈസ് ചെയ്യുന്നില്ല വേനൽ അത് എഴുതുവാൻ നിങ്ങൾ  ഒരു കാലത്തും ഒരു സമൂഹത്തിലും നിലയും വിലയുമില്ലാത്ത കവിയുമല്ല അന്തസ്സുള്ള ജനതയാണെന്ന് നിങ്ങൾ എന്ന് ബോധ്യപ്പെടുത്തുവാനുള്ള ഏതോ ഭരണാധികാരിയുടെ ശ്രമത്തേ ഭരണം എന്ന് വിലയിരുത്തുവാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടാവണം നിങ്ങൾ അന്തസ്സുള്ള ആകാശം ഓരോ വ്യക്തികൾക്കും ഉണ്ടെന്ന് നിയമം മൂലം അത് ഓരോ വ്യക്തികൾക്കും ഉറപ്പ് വരുത്തണം എന്ന് നിങ്ങൾ  ആഗ്രഹിക്കുന്നുണ്ട്. അന്തസ്സിനുള്ള അവകാശം അന്തസ്സിനുള്ള നിയമം സാധാരണ ജനം എന്ന നിലയിൽ ഒരു പൗരന് എന്തിനാണിത്രയും അന്തസ്സ് എന്നോർത്ത് ഓരോ പൂക്കളും കായ്കളും പൂക്കുന്നു കായ്ക്കുന്നു കൊഴിയുന്നു എന്ന് ആരോ കരുതിയിട്ടുണ്ട് ഉറപ്പ് ധർമ്മം എന്നത് ഒരു പരിഗണനാ വിഷയമേ അല്ലാതായിട്ടുണ്ട് ധർമ്മം എന്നത് ഭിക്ഷ പോലെ നിങ്ങൾക്ക് മുന്നിൽ കൈനീട്ടുന്ന എന്തോ ഒന്ന് ആയത് എന്ന് മുതൽക്കാണ് അന്തസ്സിന് വേണ്ടിയുള്ള അപേക്ഷ അതിന് വേണ്ടിയുള്ള കൈനീട്ടൽ യാചിച്ച് കിട്ടിയ ഭിക്ഷ പോലെ അന്തസ്...

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക്

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക് ചന്ദ്രക്കലകളേ തൊട്ടുകളിക്കുവാൻ പഴയരാത്രികളുടെ ആകൃതിയുള്ള കാലടികൾ, പണിഞ്ഞുകൊടുക്കുകയായിരുന്നു പാകമാകാത്ത പലതും പകലാകുകയാവണം പതിവായ് പാകമാകാത്തത് കൊണ്ട് പകലാകാത്തത് കൊണ്ട് ഇനിയും തുറക്കാത്ത ജാലകങ്ങൾക്ക്  ശലഭങ്ങളുടെ ആകൃതിയുള്ള കൊളുത്ത് നിറം നിഷേധിച്ച് തൂക്കുന്നു പുറം നിഷേധിക്കുന്ന ജാലകങ്ങളും ഉണ്ട്  അപ്പോഴും ജാലകങ്ങൾ പതിയേ അകം നിറക്കുന്നു പാതിമേഘമാവും പകൽ മേഘം പോലെ പകൽ മാനത്ത് കൂടി കടന്ന് പോകും ദിനങ്ങൾ ഗണിതവിദ്യാലയത്തിലെ വിദ്യാർത്ഥിയേപ്പോലെ ഗൃഹപാഠങ്ങളിലേക്കും ഗൃഹാതുരത്വങ്ങളിലേക്കും  ഒരേസമയം പടരും ഉടൽവള്ളികൾ പ്രണയം അതിൻ ഉടൻ തണുപ്പും ഗണിതമുന്തിരികളുടെ വിത്തുകൾക്ക് മുളക്കുവാൻ  ഒരു സമവാക്യം തിരയുന്നത് പോലെ ഞാൻ എല്ലാ സമവാക്യങ്ങൾക്കും നിരന്തരം പന്തലിട്ട് കൊടുക്കുന്നു ഒഴുക്കുള്ള ആഴ്ച്ചകൾ,  ഇടക്ക് ചുഴികൾ ഉള്ള പ്രവൃത്തിദിനങ്ങൾ  എല്ലാ നടത്തങ്ങൾക്കും ഇരുത്തങ്ങൾക്കും മുകളിൽ പന്തലുകളാകണം നൃത്തങ്ങൾ മുദ്രകളിൽ ചുവടുകളിൽ ഓരോ ചലനങ്ങൾക്കും  മുകളിൽ നൃത്തപ്പന്തൽ ഇട്ടുകൊടുക്കുന്നു ഉടലും സമവാക്യങ്ങളും പരസ്പരം തുടച്ചുമിനുക്കുന്നു ചാന്ദ്രഇരുത്തം മുകളിൽ ...