Skip to main content

ആക്രിക്കാരി

പുരാതനമായ കവിതകളെടുക്കുന്ന
ഒരാക്രിക്കാരനാകുന്നു
വാക്ക്

അത് ഞാനെടുക്കുന്നു
ഇടയ്ക്കൊക്കെ ഞാനാകുന്നു

ചിലപ്പോഴൊക്കെ ‌
ഞാനവിടെയുണ്ടോ
എന്നത് വിളിച്ചുനോക്കുന്നു

വിളികേൾക്കുന്നതൊക്കെ
നീ

2

നീ
പഴയനൃത്തങ്ങൾ കൊടുക്കുവാനുണ്ടോ?
എന്ന് പുറത്തുനിന്നെവിടെയോ
വിളിച്ചുചോദിയ്ക്കുന്ന
ഒരുത്തി

ഞാൻ പഴയ നടത്തങ്ങൾ മാത്രം
കൊടുക്കുവാനുള്ള ഒരാൾ

ഉള്ളുമുഴുവൻ
കൊടുക്കുവാനുള്ളത് പോലെ
ഞാൻ പുറത്തേയ്ക്കിറങ്ങുന്നു

പഴയനടത്തങ്ങളെടുക്കുമോ?
വിളിച്ചുചോദിയ്ക്കുന്നു ഞാൻ

ചോദ്യം കൊണ്ട് ഞാനൊരു കുഞ്ഞ്

വാക്കുകൾ കൊണ്ടെന്നെ വാരി
നോക്കുകൾ കൊണ്ടെന്നെ കോരിയെടുക്കുന്ന
നീ

നീ നൃത്തത്തിന്റെ അമ്മ

നോട്ടം കൊണ്ട് നീ പഴയ
കെട്ടുപോയ തീകൾ
എടുത്തിരുന്ന
വീട്ടമ്മ

കെട്ടിട്ടില്ല
അതേപോലെ
പൊള്ളുന്ന
നിന്റെ ഉടൽ

ഞാൻ കൊടുത്ത വാക്കുപോലെ
ഒക്കത്തൊരു കുഞ്ഞ്

ഇപ്പോൾ
അവളും ഒരാക്രിക്കാരി
പഴയ പ്രണയങ്ങൾ
കൊടുക്കുവാനുണ്ടോ???

അതാണവളുടെ
ഇപ്പോഴത്തെ ഉറക്കെയുള്ള
ചോദ്യം!

Comments

  1. ചോദ്യം കൊണ്ട് ഞാനൊരു കുഞ്ഞ്
    വാക്കുകൾ കൊണ്ടെന്നെ വാരി നോക്കുകൾ
    കൊണ്ടെന്നെ കോരിയെടുക്കുന്ന നീ നോട്ടം കൊണ്ട്
    നീ പഴയ കെട്ടുപോയ തീകൾ എടുത്തിരുന്ന വീട്ടമ്മ ..!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം