Skip to main content

മടക്കം

അത്രയും നീണ്ടദൂരം
താണ്ടുവാനാകുമെന്ന് തോന്നുന്നില്ല
ഒറ്റയ്ക്ക് എന്ന് പേരുള്ള
ഒരു തീവണ്ടിയ്ക്ക്.

തീവണ്ടി മുറിച്ച്
ജാലകവുമായി
പാതിദൂരത്തിലിറങ്ങുന്നു

ആരും കേൾക്കുവാനില്ലാത്ത താരാട്ടിലേയ്ക്ക്
ഏകാന്തത കൊണ്ട്
ഒരു തീർത്ഥയാത്രയിലായിരുന്നു

തീവണ്ടിയുടെ ഗർഭപാത്രത്തിലുണ്ടായിരുന്ന
കുട്ടിയാവുന്നു

മെല്ലെ എന്ന ശബ്ദം കൊണ്ട് നിർത്തി
അകത്തു പെയ്യുന്ന മഴ
പുറത്ത്
സഹയാത്രികനാവുന്ന,
ഒരു പുരുഷനാവുന്നു
തീവണ്ടി

നട്ടാൽ കിളിർത്തേക്കും
നടുന്നില്ല,
കിളിർക്കുക മാത്രം ചെയ്യുന്നു

മഴയത്ത്
ഒരു പാട്ട് പഴകുന്ന ഒച്ച,
മിനുങ്ങുന്ന രാത്രിയിൽ

ഇടയ്ക്ക് കാണുന്ന മിന്നാമിന്നിയ്ക്ക്
ഗിറ്റാറായി
ഉടൽ വിട്ടുകൊടുത്ത്
മടങ്ങുന്നു.

Comments

  1. നട്ടാൽ കിളിർത്തേക്കും
    നടുന്നില്ല,കിളിർക്കുക മാത്രം ചെയ്യുന്നു

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഹൃദയത്തിന്റെ പരുക്ക്

അധരങ്ങൾക്കിടയിൽ വിരിഞ്ഞ ചുവന്നു തുടുത്ത ഒരു പുഞ്ചിരി  നീ അറിയാതെ പറിക്കുവാൻ എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ് ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത് വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ നാണിച്ചോതുങ്ങി നിന്ന നഖത്തിൽ ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ- പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി