Skip to main content

വൈകുന്നേരം

വൈകുന്നേരം 
സന്ധ്യ ആരുടെയോ 
ചുണ്ടിന്റെ
ചുവപ്പിലേക്ക് 
ചേക്കേറുന്നു 

പിടഞ്ഞകലുന്ന 
ഒറ്റ ചിറകുള്ള 
ചുംബനങ്ങൾ 

രാത്രി കുപ്പായം ഊരി 
രതിക്കുള്ള
തയ്യാറെടുപ്പിലാണ് 

വഴി വിളക്കുകൾ കത്തുന്നുണ്ട് 

എങ്കിലും 
വെളിച്ചത്തിന് 
നാണത്തിന്റെ 
നിറമാണ്  

അവ എന്നെ നോക്കി ചിരിക്കുന്നുണ്ട് 

ഞാൻ കണ്ടില്ലെന്നു നടിക്കുന്നു 

വഴിയിലെ മരങ്ങൾ 
വെളിച്ചം കടം വാങ്ങി 
ചിരിച്ചു കാണിക്കുന്നു 

തിരക്കിട്ട് ഞാൻ വീട്ടിലേയ്ക്ക് 

എതിരെ വരുന്ന വാഹനങ്ങൾ 
പിറകിലേക്കുള്ള വഴി ചോദിക്കുന്നു

ഒറ്റ മുറിയുള്ള വീട്ടിൽ 
അടുക്കള പിണങ്ങി നില്പ്പാണ്‌
വെട്ടമില്ലാതെ 

ആ ഇരുട്ടിലാണ് എതിരെ വരുന്ന 
ഏതോ വാഹനത്തിന്റെ 
പ്രകാശനിറമുള്ള
സ്വപ്നചിറകിൽ
ഞാൻ ഒറ്റ ചിരി വിരിച്ച്‌
ഒരു നീണ്ട രാത്രിനോക്കി
ഉറങ്ങാൻ കിടന്നത് .. 

Comments

  1. ആ ഇരുട്ടിലാണ് ഇതിരെ വരുന്ന-
    എതിരെ എന്നല്ലെ ശരി..?
    കവിത വായിച്ച് വശകലനം ചെയ്യാനുള്ള കഴിവില്ലാത്തതു കൊണ്ട് ആശംസകൾ മാത്രം.

    ReplyDelete
    Replies
    1. നന്ദി വി കെ വളരെ ശരിയാണ് അത് തിരുത്തിയിട്ടുണ്ട്
      ആദ്യ വായനയക്ക്‌ അഭിപ്രായത്തിനു സ്നേഹപൂർവ്വം നന്ദി കൂടി അറിയിക്കട്ടെ

      Delete
  2. ഏകാകികൾ എങ്ങിനെ അവസാനിക്കുന്നു എന്ന് ഇവിടെ വായിച്ചു
    അയ്യോ ഇതെന്റെ ജീവിതമാണല്ലോ എന്ന് അതോടൊപ്പം ഓർത്തു

    നല്ല കവിത

    ReplyDelete
  3. രാത്രി കുപ്പായം ഊരി
    രതിക്കുള്ള
    തയ്യാറെടുപ്പിലാണ് ..... :)

    ReplyDelete
  4. എതിരെ വരുന്ന വാഹനങ്ങൾ
    പിറകിലേക്കുള്ള വഴി ചോദിക്കുന്നു

    ReplyDelete
  5. വെളിച്ചത്തിന് നാണം ..അതുകൊണ്ട് ഇരുട്ടിന്റെ കുപ്പായം..

    ReplyDelete
  6. ഒറ്റ മുറിയുള്ള വീട്ടിൽ
    അടുക്കള പിണങ്ങി നില്പ്പാണ്‌
    വെട്ടമില്ലാതെ.....കൊള്ളാല്ലോ......

    ReplyDelete
  7. എവിടെ വെട്ടമില്ലേലും അടുക്കളേൽ വെട്ടമില്ലെങ്കിൽ പാടുപെടുമല്ലേ ഭായ്.? :)

    പ്രകാശം നിറയട്ടെ. മനസ്സിലും.സ്വപ്നങ്ങളിലും,ജീവിതത്തിലുമൊക്കെ...


    നല്ല കവിത.


    ശുഭാശംസകൾ.....

    ReplyDelete
  8. നന്നായിരിക്കുന്നു കവിത
    ആശംസകള്‍

    ReplyDelete
  9. വെളിച്ചത്തിന് നാണത്തിന്റെ നിറമാണ്

    കറക്റ്റ്...

    ReplyDelete
  10. എങ്ങനെ ഇത്ര മനോഹരമായി ബിംബങ്ങള്‍ രചിക്കുന്നു എന്ന് ഒരസൂയക്കാരി മനസ്സില്‍ ചോദിക്കുന്നു!!!
    (അസൂയാശംസകള്‍ :) )

    ReplyDelete
  11. സൂക്ഷിച്ചു നടക്കേണ്ടതായിരുന്നു ...ഇനിയിപ്പോ പറഞ്ഞിട്ടെന്തു കാര്യം ,,,,? നല്ല വരികള്‍/// ആശയം ...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വിഷാദത്തിൻ്റെ കുറുകലുകൾ ഉള്ള അസ്തമയത്തിൻ്റെ പ്രാവുകൾ

നിന്നിലൊരു പുഴയുണ്ടെന്ന് കണ്ടെത്തിയതിൽ പിന്നെ കണ്ടെത്തലുകളുടെ  മീൻകണ്ണുള്ള ജലം കണ്ടെത്തലുകളേ മീൻമിനുക്കമേ ഒറ്റൊക്കൊറ്റക്കുള്ളപ്പുഴയൊഴുക്കേ വെള്ളാരംകല്ലടുക്കേ എന്നിങ്ങനെ,  അതിൻ്റെ മറികടക്കലുകളേ കുറിച്ച് കൂടെയൊഴുകലുകളേ കുറിച്ച് മാറിൽ പറ്റിച്ചേർന്ന് കിടന്ന് മീനുകൾക്കൊപ്പം ആലോചിക്കുന്നു അരയോളം മീൻ ആലോചിക്കുന്നു അരയ്ക്ക് താഴേക്ക് ജലം എന്ന് മീനാലോചന  ആലോചന ചരിച്ച് കളഞ്ഞ ജലം. മീനിൻ്റെ നഗ്നതയിൽ  നാണത്തോടെ തൊടുമ്പോൾ കവിത ഇടപെടുന്നു വിശ്വസിക്കുമോ മീനിൻ്റെ ആലോചനയോളം മനോഹരമാണ് ഇപ്പോൾ ജലം പ്രാവുകൾ കുറുകും പോലെ മീനുകളുടെ നഗ്നതക്കരികിൽ ജലം കുറുകുന്നു അതും തുള്ളികളിൽ  പറന്ന് പറ്റിയിരുന്ന് മീനിൻ്റെ ആലോചന വന്ന ജലം എന്നെനിക്ക്  അത്രയും പ്രീയപ്പെട്ടെ ഒരാളോട് അടക്കം പറയാമെന്ന് തോന്നുന്നു പുഴ അതിൻ്റെ ഒഴുക്കിൻ്റെ അടക്കം നിന്നോട് പറയുമെങ്കിൽ നിൻ്റെ കാതൊഴുക്ക് ഇപ്പോൾ എനിക്ക് കേൾക്കാം ഒരു പക്ഷേ നിൻ്റെ അരക്കെട്ടൊഴുക്ക് നീ അടക്കിപ്പിടിക്കും വിധം പൗരാണികതകൾ മറികടക്കുമ്പോൾ പ്രതിമകൾ അതിൻ്റെ ശിൽപ്പഭംഗി അടക്കിപ്പിടിക്കുമ്പോലെ  നിന്നിൽ ഒരേ സമയം സംയമനം പിന്നെ അതിൻ്റെ  പിറന്നപടിയുള്...