Skip to main content

അഭിനവകവി ഭഗീരഥൻ


അഭിനവഭഗീരഥൻ
നവഭഗീരഥൻ കസേരയിൽ തപസ്സു ചെയ്തു
വിദേശ മൂലധനഗംഗാപ്രവാഹമായി
വിദേശ ഗംഗയെ ജഡയിലേറ്റി
തലയൊന്നു കുനിച്ചു മൌനകണ്ഠനായി

കടല് കടഞ്ഞു കൂടംകുളവുമാക്കി
കടൽ സമ്പത്ത്പലയിടത്തും തുറന്നു കൊടുത്ത്‌
വിദേശട്രോളെറുകൊണ്ട് ഇസ്തിരിയിട്ടു
കല്ക്കരി തോണ്ടി കൈകൊണ്ടു പല്ല് തേച്ചു
ഓ ഒരു പച്ചപരിഷ്കാരി!


അഭിനവകവി
എഴുതിയ കവിതകളാൽ അളക്കപ്പെട്ടു
തെരഞ്ഞെടുക്കപ്പെട്ട കൈകളാൽ കല്ലെറിയപ്പെട്ടു
തലേക്കെട്ട് കെട്ടി നാവടക്കപ്പെട്ടു
എഴുതിയ കവിതകളിൽ അടക്കപ്പെട്ടു
പാവം!  സമർത്ഥനായ ഉദ്യോഗസ്ഥൻ..

Comments

  1. ഒരു നാണയത്തിന്റെ രണ്ടു വശം

    ReplyDelete
  2. അഭിനവ ഭഗവാന്മാരും അഭിനവഭക്തശിരോമണികളും....
    എന്തുചെയ്യേണ്ടൂ നമ്മള്‍...
    ഈശ്വരാ രക്ഷതു!
    ആശംസകള്‍

    ReplyDelete
    Replies
    1. ഗതികെട്ടവർ എന്തും ചെയ്യും പട്ടിണി പാവങ്ങൾ ചെയ്യുമ്പോൾ മനസിലാക്കാം പക്ഷെ പണക്കാരും സമൂഹത്തില സ്ഥാനമാനങ്ങളും വഹിക്കുന്നവർ അധികാരി വർഗ്ഗവും പരസ്യമായി ഇത്തരക്കാരെ സംരക്ഷിക്കുന്നത് കാണുമ്പോൾ വിഷമം ഉണ്ട് നന്ദി ചേട്ടാ

      Delete
  3. ഭാരതമെന്നപേര്‍ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം

    ReplyDelete
    Replies
    1. കേൾക്കാൻ ആ പേരെങ്കിലും ബാക്കിവച്ചാൽ കൊള്ളാമായിരുന്നു അജിത്ഭായ്

      Delete
  4. athu kollaam, nava bhageerathante thapas videsha mooladhana gangaa pravaahaththinaai.

    abhinava kaviyute thapas comment ganga pravaahaththinu

    ReplyDelete
    Replies
    1. നിധീഷ് ഈ നല്ല വായനക്ക് വളരെ വളരെ നന്ദി

      Delete
  5. Abhinavam, abhinavamayam!
    Aashamsakal.

    ReplyDelete
  6. എഴുത്തിന്റെ പ്രത്യേകത ശ്രദ്ധിച്ചു -
    കൂടുതല്‍ വഴിയെ -

    ReplyDelete
    Replies
    1. മേനോന്സാബ് വളരെ നന്ദി ഈ വരവിനു വായനക്ക് അഭിപ്രായത്തിനു

      Delete
  7. എഴുത്തിന്റെ പ്രത്യേകത ശ്രദ്ധിച്ചു -
    കൂടുതല്‍ വഴിയെ -

    ReplyDelete
  8. കാളകൂടം കടഞ്ഞെടുക്കുന്നവർ.

    നല്ല കവിത ഭായ്

    ശുഭാശംസകൾ.....

    ReplyDelete
    Replies
    1. അമൃത് ഭുജിച്ചു കാളകൂടം ജനങ്ങളുടെ തലയിലേക്കൊഴിക്കുന്നവർ നന്ദി സൌഗന്ധികം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!