Skip to main content

മനുഷ്യൻ ഒരു അന്യഗൃഹജീവി

വേറെ ഏതോ ഗൃഹത്തിൽ നിന്നെന്നപോലെ;
വരുന്നുണ്ട് മനുഷ്യൻ ഭൂമികാണാൻ..
കാണുന്നു ഗർഭപാത്രം ഒരു വഴി എന്നപോലെ;
വന്നവഴി മറക്കുവാനെന്ന പോലെ 

ചിത്രങ്ങൾ എടുക്കാൻ എന്ന പോലെ
ഏന്തുന്നു ഓർമയും  ക്യാമറപോൽ
സഞ്ചാരി തന്നെ അവൻ ഭൂമിയാകേ
കാണുന്നു സുഖിക്കുന്നു തിരിച്ചുപോകാൻ
തങ്ങുന്ന ഇടങ്ങളിൽ എന്തും വലിച്ചെറിയും
കണ്ടഭൂമി പിന്നെ മലിനമാക്കും
രതി സുഖം നുകരാൻ വ്യഭിചരിക്കാൻ
കയറി ഇറങ്ങുന്നു വിവാഹത്തിലും 
കൊണ്ക്രീറ്റിൽ തന്നെ കോറിയിടും
പേരും വിലാസവും  വീടുവെച്ചും
കണ്ട ഭംഗി ഓർമയിൽ പകര്ത്തിവെച്ച് 
തങ്ങിയ ഭൂമി   വികൃതമാക്കി
മണ്ണും വെള്ളവും നാണയവും-
വായ്ക്കിരി   ഇട്ട കണ്ണുനീരും,
സാമ്പിളായി ശേഖരിച്ചു ഒന്നുമറിയാത്ത പോലെ-
വിദേശിയെ പോലെ ഒരു മടക്കയാത്ര.

Comments

  1. അതെ, മനുഷ്യൻ അന്യഗൃഹത്തിൽ നിന്ന് വരുന്നു, തിരിച്ചു പോകുന്നു. ഇതൊരു ഇടത്താവളം മാത്രം. ഇവിടെ വേണ്ടതും വേണ്ടാത്തതും ഒക്കെ ചെയ്തുകൂട്ടുന്നു.
    ആശംസകൾ.

    ReplyDelete
    Replies
    1. ഡോക്ടർ നന്ദി നമസ്കാരവും

      Delete
  2. ഭാവന വളരെ ഗംഭീരം ഭായ്.ഇതു പരാജയപ്പെട്ട ബ്ലോഗാണെന്നു താങ്കൾ പറഞ്ഞാൽ സമ്മതിച്ചു തരാനല്പം വിഷമം.

    നർമ്മവും,ഓർമ്മപ്പെടുത്തലും,ജീവിതസത്യങ്ങളുമൊക്കെ ഭാവനയുടെ കരസ്പർശത്താൽ മാറ്റുള്ളതാക്കിയവതരിപ്പിച്ചിരിക്കുന്നു ഈ കവിതയിൽ.അഭിനന്ദനങ്ങൾ..

    സ്നേഹം നിറഞ്ഞ ഓണാശംസകൾ...





    ReplyDelete
    Replies
    1. സൌഗന്ധികം നന്ദി നമസ്കാരം

      Delete
  3. ഈ ഭൂമിയ്ക്കന്യര്‍ മനുഷ്യര്‍

    ReplyDelete
    Replies
    1. അജിത്ഭായ് നന്ദി ഒപ്പം നമസ്കാരവും

      Delete
  4. ശരിയാണ് മനഷ്യൻ ഇന്ന് ഒരു അന്യ ഗ്രഹ ജീവിയെ പോലെയാണു ഭൂമിയെ നശിപ്പിക്കുന്നത്. തനിക്ക് ശേഷം ആരും ഇതിൽ ജീവിക്കേണ്ടതില്ല എന്ന് വിചാരത്തോടെ.....

    ReplyDelete
  5. എല്ലാം പിടിച്ചടക്കാന്‍ വന്നവരെപൊലെ....

    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!