Skip to main content

പുലരി പത്രം

ഒരിക്കലുംമുടങ്ങാത്തദിനപ്പത്രംപോലെ   പകലിന്റെ മുറ്റത്തുവന്നുവീഴുന്നു അച്ചടിച്ചരാത്രിയിൽഉണർന്നു  ക്ഷൗരംചെയ്തുമുറിഞ്ഞ നിണം ഒഴുകുന്ന പുലരികൾ
ഉറക്കച്ചടവിൽകണ്ണുപിടിക്കാതെ   വന്നപുലരിയുടെ മുഖത്തേക്ക്പോലും നോക്കാതെ പൗഡറിട്ട്പോകാനിറങ്ങുന്നു  കാലിടറുന്ന നരച്ച വൃദ്ധരാവുകൾ
ചെയ്തയാത്രയുടെ ക്ഷീണംതീർക്കാൻ മുന്നിലെമുറിയിൽകടന്നിരുന്നു  പകൽവെളിച്ചത്തിന്  തിരികൊളുത്തുന്നു വെറുംചായകുടിച്ച പുലരി

ഇന്നലത്തെഎന്തോഎടുക്കാൻ വെച്ച്മറന്നപോലെ പ്രഭാതത്തിൽ
തിരിഞ്ഞുനടക്കുന്നു പ്രായംതുളുമ്പുന്ന പ്രണയമേദസ്സും
മണിക്കൂറുകൾക്കിടയിൽ അട വയ്ക്കുന്നു സ്വർണംനിറച്ച കോണ്‍ക്രീറ്റ്മുട്ടകൾ വിരിഞ്ഞിറങ്ങുന്നു  ഉപയോഗശൂന്യപ്രണയമാലിന്യങ്ങൾ
വാർത്തകൾ പോലെനിറയുന്നു മുന്നിൽ പൂവിന്റെനിറമാർന്നപരസ്യങ്ങളും പിന്നിൽ അഴുകുന്നകരിയിലപോലുള്ള ജീവിതവും

ഫ്ലെക്സ് ചെയ്തുറപ്പിച്ച പരസ്യങ്ങൾക്കിടയിൽ  വെട്ടിവളച്ചുഒതുക്കുന്നു മരങ്ങൾ എന്തോ ഒളിക്കുന്ന വാർത്തകൾ പോലെ
തെരുവിന്റെ ഓരങ്ങളിൽ പരസ്യമെഴുതുന്നു മരണകോളംതുറന്നിട്ട അത്മവിദ്യാലയത്തിന്റെ ശവപ്പെട്ടികോട്ടകൾ
ഉച്ചയാകുമ്പോൾകാണാം പലനിറമുള്ളനിഴലുകളും അതിന്റെ തണലിൽ പൊള്ളുന്ന വർണമില്ലാത്തമനുഷരെയും

പുറത്തിടുന്നതെന്തും ഉണക്കാൻവിധിക്കപ്പെടുന്ന വെയിലിനെപോലെ
കാണുന്നതെന്തുംവായിക്കാൻനോക്കുന്ന വിളറിവെളുത്തകണ്ണുകളും
ആരുടെയും നോട്ടത്തിനു കാത്തുനില്ക്കാതെ  മായുന്നു ഒച്ചുകൾഇഴഞ്ഞ കണ്ണുനീർപാടും നിഴലുകൾപോലെ ചുരുങ്ങുന്നഉച്ചയും
ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ  എഡിറ്റോറിയൽഎഴുതി ഉച്ചയൂണ് നോട്ടുകെട്ടിൽപൊതിഞ്ഞ്  അന്നത്തെപുലരിയും ഉച്ചയിലേക്ക് നാടുനീങ്ങി

Comments

  1. നല്ല ഭാവന.
    പുലരി വരും പോകും. എന്നിരിക്കിലും, ''പുലരിപ്പൊൻ വെട്ടം'' കടന്നു വരുമ്പോൾ, വീണ്ടും ഒരു തുടക്കം. സ്വയം തോന്നിയാലും ഇല്ലെങ്കിലും, മറ്റുള്ളവർ ഒര്മ്മപ്പെടുത്തും / മറ്റുള്ളവരെ ഓർമ്മപ്പെടുത്തണം - ആശംസകൾ.... സുപ്രഭാതം, ഗുഡ് മോർണിംഗ്......

    ReplyDelete
    Replies
    1. ശരിയാണ് ഡോക്ടർ ശുഭദിനം നേരുന്നു നന്ദിയും ആശംസകളും

      Delete
  2. പുറത്തിടുന്നതെന്തും ഉണക്കാൻവിധിക്കപ്പെടുന്ന വെയിലിനെപോലെ
    കാണുന്നതെന്തുംവായിക്കാൻനോക്കുന്ന വിളറിവെളുത്തകണ്ണുകൾ

    അതു കൊള്ളാം. നല്ല ഉപമ തന്നെ.വാർത്തകൾ വെറും ഉപചാര വായനയ്ക്കായൊതുക്കപ്പെടുന്നു.കച്ചവടം പ്രമോട്ട് ചെയ്യപ്പെടുന്നു. നവ മാധ്യമ സംസ്ക്കാരം. അല്ലേ ഭായ്.കവിത വളരെയിഷ്ടമായി.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം പത്രങ്ങൾ മാധ്യമങ്ങൾ മതങ്ങൾ പാർട്ടികൾ വ്യവസായ ഭീമൻ മാർ കയ്യടക്കുമ്പോൾ ജനത്തിന് ഇന്ന് ഒരു പത്രം ഉണ്ടോ മാധ്യമം ഉണ്ടോ
      സൌഗന്ധികം പറഞ്ഞത് വളരെ ശരിയാണ് നന്ദി

      Delete
  3. വര്‍ത്തമാനപ്പത്രം
    വര്‍ദ്ധമാന’പ്പത്രം

    ReplyDelete
    Replies
    1. അതെ അജിത്ഭായ് ഞാൻ പല വരികൾ എടുത്തിട്ടും പ്രകടിപ്പിക്കാൻ കഴിയാതിരുന്ന സത്യം രണ്ടു വാക്കുകളിൽ അജിത്‌ ഭായ് വരച്ചിട്ടു
      വളരെ സന്തോഷം നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

കഴുത്തിലെ കിണർവെള്ളത്താലി - കവിതാ ടാക്കീസിൽ

കവിതാ ടോക്കീസിൽ കഴുത്തിലെ കിണർവെള്ളത്താലി, ഒഴുകിയിറങ്ങുമിടം എൻ്റെ കൊളുത്തുള്ള ദാഹം അതും ഉടൽകൊളുത്തുള്ള  കൊഴുത്തദാഹം എല്ലാ മഴയുടലുകളും ഭേദിക്കുന്നു മേൽമറയില്ലാത്ത കിണർ കഴിഞ്ഞ്  അതിൻ്റെ ആഴങ്ങൾ കഴിഞ്ഞ് നാലുമണി കപ്പിയും  അതിന് മുമ്പുള്ള കപ്പിയില്ലാത്ത കാലവും കഴിഞ്ഞ് എണ്ണയില്ലാത്ത വരൾച്ചയും വരൾച്ചയുടെ കറക്കവും അതിൻ്റെ കറകറ ശബ്ദവും കഴിഞ്ഞ് പഴയകാല പാള  കിണറ്റിൽ വീഴുന്നതിൻ്റെ  ഭാരമില്ലായ്മയും കഴിഞ്ഞ് കിണർ വെള്ളത്തിലെ തണുപ്പും സന്ധ്യകലർന്ന ഇരുട്ടും പുലർകാലവും  പാളയിലേക്ക് കയറും അനുഭവവും കഴിഞ്ഞ് കോട്ടിയ പാളയുടെ ഭാരമില്ലായ്മ വെള്ളത്തിലേക്കും വെള്ളത്തിൻ്റെ തെളിഞ്ഞ ഉപരിതലം ചരിഞ്ഞ് പാളയിലേക്കും കയറിയതിന് ശേഷം പന്നലിൻ്റെ ഇലകളും  പായലിൻ്റെ വഴുക്കലും  ഇടിഞ്ഞ തൊടികളും ഇനിയും ഇടിയാത്ത തൊടികളും കഴിഞ്ഞ് ആശാൻ കവിതയിലെ ദാഹവും മലയാള കവിതയിലെ ദേഹിയും കഴിഞ്ഞ് ബുദ്ധഭിക്ഷുവായി ജലം മുകളിലേക്ക് കയറിവരുന്നിടത്ത് ദേഹിയായി ദാഹം അപ്പോഴും തുടരുന്നിടത്ത് ശരിക്കും ആനന്ദൻ എന്ന് ദാഹവും മാതംഗി എന്ന് ദേഹിയും ഒരിക്കലും കഴിയുന്നില്ല അവ ഒഴുകുക മാത്രം, ചെയ്യുന്നു  ഒരു പക്ഷേ ഇന്നും ...

അവധിയുടെ കുതിരകൾ കലണ്ടറിൽ

അവധികൾ ശരീരത്തിൽ  പ്രവേശിക്കും വിധം കലണ്ടറിലെ ശൂന്യസ്ഥലികൾ തീയതികൾ ഇനിയും പച്ചപ്പെടാനുള്ള ഇലകളുടെ വെപ്രാളം എടുത്തണിഞ്ഞ അവയുടെ ശാന്തവള്ളികൾ അവധികളുടെ ഉടലുള്ള കുതിര കലണ്ടറിൽ അതിൻ്റെ അടയാളപ്പെടുത്തൽ അക്കങ്ങളിൽ, നിറങ്ങളിൽ ഒരു കടൽക്കുതിരയുടെ ചലനം തീയതി കലണ്ടറിൽ  അടയാളപ്പെടുത്തും വിധം അതിൻ്റെ ചലനങ്ങളുടെ  നിധിയിൽ നിന്നും ഒരു ചലനം  എൻ്റെ കവിത കട്ടെടുക്കുന്നു അവധികളും  കടൽക്കുതിരയുടെ ചലനങ്ങളും  എന്ന വിഷയത്തിൽ ഇനിയും പൂർത്തിയാകാത്ത  എൻ്റെ പഠനം പൂർത്തിയാകുന്നില്ല ചലനങ്ങളും അപ്പോഴും ജീവിതത്തിൻ്റെ നിശ്ചലതക്ക് കടൽക്കുതിരയുടെ ആകൃതി വരച്ചുകൊടുക്കുന്നുണ്ട് ഞാൻ അവയുടെ ചലനങ്ങൾക്കരികിൽ വെറുതേയിരിക്കുന്നുണ്ട് ഞാൻ ചലനത്തിൻ്റെ കൈയ്യിൽ, മൈലാഞ്ചി ഇട്ടുകൊടുക്കുന്നത് പോലെ അത്രയും സൂക്ഷമമായി തന്നെ ഓരോ തിരയും കടലിൻ്റെ കുതിര എന്നായി, അപ്പോൾ എൻ്റെ നിശ്ചലത ഞാൻ നാവികൻ വേനലെൻ്റെ കപ്പൽപ്പായ എന്നാശ്വസിക്കുവാൻ എനിക്കുമായിട്ടുണ്ട് നാവികനിലേക്ക് ഉള്ള എൻ്റെ ആയങ്ങൾ അപ്പോഴും ഉടൽ അതിൻ്റെ കരയിൽ അനിയന്ത്രിയമായി നിയന്ത്രിക്കുന്നു കിടന്ന് കിടന്ന് ഉലച്ചിലിൻ്റെ അടിവശം തുരുമ്പിച്ച കപ്പൽപോലെ കവിത എല്ലാ...