Skip to main content

സാധാരണക്കാരൻ

സാധാരണകുടുംബം
അരിക്കലത്തിൽ പലവയറുകളുടെ വിശപ്പ്‌ തിളച്ചുമറിഞ്ഞു
വിയർപ്പിൽ കഴുകി അടുപ്പത്തിട്ട അരി വെന്തുവറ്റി
ഒരു സൈക്കിളിൽ കാലൻ-കുട ആഞ്ഞുചവുട്ടി
കടമ്പകൾ കടന്നു വഴിമാത്രം അന്ന് വീടിന്റെ ഉമ്മറത്തെത്തി
പെരുവഴിയിലേക്ക്‌ നട്ടിരുന്ന കണ്ണുകളെ ഈറനണിയിക്കാൻ

സാധാരണക്കാരൻ
ഇരുട്ടിൽ നിന്ന് കടംവാങ്ങി അന്നും  വഴിവിളക്ക് വെട്ടം തെളിച്ചു
നാളത്തെ പലിശ ഓർത്തിടക്ക് വെറുതെ കാലൊന്നിടറി
വീഴാതിരിക്കുവാൻ വിളക്കുകാൽ വെട്ടത്തിൽ മുറുകെപ്പിടിച്ചു
മരിച്ചെന്നുകരുതി ഈച്ച വെട്ടത്തിൻ മുഖത്ത് വട്ടം ചുറ്റിപറന്നു
പരിഭവമില്ലാത്ത സാധാരണക്കാരൻ വഴിയിലപ്പോഴും ഈച്ചയടിച്ചു

സാധാരണക്കാരി
ഏതോ ഒരു സാധാരണക്കാരി കവിത എഴുതി വേശ്യയെ കുറിച്ച്
അതിനു വായനക്കാര് ഏറെ
ഏതോ ഒരു വേശ്യ കവിത എഴുതി തൊഴിലിനെ കുറിച്ച്
വായിക്കുവാനതിനു ആളില്ല
രണ്ടുപേരും  എഴുത്ത് തൊഴിലാക്കി  

Comments

  1. സാധാരണക്കാരന്റെ ചിത്രം!
    ആശംസകൾ.

    ReplyDelete
    Replies
    1. ഡോക്ടർ ഡോക്ടറുടെ ഭാവന വായന അതാണ് ഇത് നന്നായെങ്കിൽ അതിന്റെ ക്രെഡിറ്റ്‌ ഡോക്ടർക്ക്‌ തന്നെ നന്ദി

      Delete
  2. അത്യസാധാരണം

    ReplyDelete
    Replies
    1. അജിത്ഭായ് ഉപയോഗിച്ച വാക്കിന്റെ മുമ്പിൽ ഈ വരികൾ ഒന്നുമല്ല
      നന്ദി അജിത്ഭായ് ഈ വാക്ക് ഓർത്തിരിക്കണം എനിക്ക് "അത്യസാധാരണം"

      Delete
  3. 'സാധാരണ കുടുംബം' ഒത്തിരിയിഷ്ടമായി ഭായ്.ഹൃദയസ്പർശിയായി എഴുതി.


    ശുഭാശംസകൾ....

    ReplyDelete
    Replies
    1. സൌഗന്ധികം വളരെ നന്ദി വായനക്ക് അഭിപ്രായത്തിനു

      Delete
  4. സാധാരണ ക്കുടുംബം, സാധാരണക്കാരൻ, സാധാരണക്കാരി എല്ലാം സാധാരണം

    വീക്ഷണം അസാധാരണം

    ReplyDelete
    Replies
    1. നിധീഷ് ഈ വായനക്ക് പ്രോത്സാഹനത്തിനു വാക്കുകൾക്ക് വളരെ നന്ദി

      Delete
  5. പല്ലകലമുള്ള ഈര്‍ച്ചവാള്‍ ഏല്പിക്കുന്ന മൂര്‍ച്ച...
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ ഭായ് നല്ല ഒരു കവിത പോലെ കുറിക്കു കൊള്ളുന്ന വരികൾ നന്ദിയുണ്ട്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

കഴുത്തിലെ കിണർവെള്ളത്താലി - കവിതാ ടാക്കീസിൽ

കവിതാ ടോക്കീസിൽ കഴുത്തിലെ കിണർവെള്ളത്താലി, ഒഴുകിയിറങ്ങുമിടം എൻ്റെ കൊളുത്തുള്ള ദാഹം അതും ഉടൽകൊളുത്തുള്ള  കൊഴുത്തദാഹം എല്ലാ മഴയുടലുകളും ഭേദിക്കുന്നു മേൽമറയില്ലാത്ത കിണർ കഴിഞ്ഞ്  അതിൻ്റെ ആഴങ്ങൾ കഴിഞ്ഞ് നാലുമണി കപ്പിയും  അതിന് മുമ്പുള്ള കപ്പിയില്ലാത്ത കാലവും കഴിഞ്ഞ് എണ്ണയില്ലാത്ത വരൾച്ചയും വരൾച്ചയുടെ കറക്കവും അതിൻ്റെ കറകറ ശബ്ദവും കഴിഞ്ഞ് പഴയകാല പാള  കിണറ്റിൽ വീഴുന്നതിൻ്റെ  ഭാരമില്ലായ്മയും കഴിഞ്ഞ് കിണർ വെള്ളത്തിലെ തണുപ്പും സന്ധ്യകലർന്ന ഇരുട്ടും പുലർകാലവും  പാളയിലേക്ക് കയറും അനുഭവവും കഴിഞ്ഞ് കോട്ടിയ പാളയുടെ ഭാരമില്ലായ്മ വെള്ളത്തിലേക്കും വെള്ളത്തിൻ്റെ തെളിഞ്ഞ ഉപരിതലം ചരിഞ്ഞ് പാളയിലേക്കും കയറിയതിന് ശേഷം പന്നലിൻ്റെ ഇലകളും  പായലിൻ്റെ വഴുക്കലും  ഇടിഞ്ഞ തൊടികളും ഇനിയും ഇടിയാത്ത തൊടികളും കഴിഞ്ഞ് ആശാൻ കവിതയിലെ ദാഹവും മലയാള കവിതയിലെ ദേഹിയും കഴിഞ്ഞ് ബുദ്ധഭിക്ഷുവായി ജലം മുകളിലേക്ക് കയറിവരുന്നിടത്ത് ദേഹിയായി ദാഹം അപ്പോഴും തുടരുന്നിടത്ത് ശരിക്കും ആനന്ദൻ എന്ന് ദാഹവും മാതംഗി എന്ന് ദേഹിയും ഒരിക്കലും കഴിയുന്നില്ല അവ ഒഴുകുക മാത്രം, ചെയ്യുന്നു  ഒരു പക്ഷേ ഇന്നും ...

അവധിയുടെ കുതിരകൾ കലണ്ടറിൽ

അവധികൾ ശരീരത്തിൽ  പ്രവേശിക്കും വിധം കലണ്ടറിലെ ശൂന്യസ്ഥലികൾ തീയതികൾ ഇനിയും പച്ചപ്പെടാനുള്ള ഇലകളുടെ വെപ്രാളം എടുത്തണിഞ്ഞ അവയുടെ ശാന്തവള്ളികൾ അവധികളുടെ ഉടലുള്ള കുതിര കലണ്ടറിൽ അതിൻ്റെ അടയാളപ്പെടുത്തൽ അക്കങ്ങളിൽ, നിറങ്ങളിൽ ഒരു കടൽക്കുതിരയുടെ ചലനം തീയതി കലണ്ടറിൽ  അടയാളപ്പെടുത്തും വിധം അതിൻ്റെ ചലനങ്ങളുടെ  നിധിയിൽ നിന്നും ഒരു ചലനം  എൻ്റെ കവിത കട്ടെടുക്കുന്നു അവധികളും  കടൽക്കുതിരയുടെ ചലനങ്ങളും  എന്ന വിഷയത്തിൽ ഇനിയും പൂർത്തിയാകാത്ത  എൻ്റെ പഠനം പൂർത്തിയാകുന്നില്ല ചലനങ്ങളും അപ്പോഴും ജീവിതത്തിൻ്റെ നിശ്ചലതക്ക് കടൽക്കുതിരയുടെ ആകൃതി വരച്ചുകൊടുക്കുന്നുണ്ട് ഞാൻ അവയുടെ ചലനങ്ങൾക്കരികിൽ വെറുതേയിരിക്കുന്നുണ്ട് ഞാൻ ചലനത്തിൻ്റെ കൈയ്യിൽ, മൈലാഞ്ചി ഇട്ടുകൊടുക്കുന്നത് പോലെ അത്രയും സൂക്ഷമമായി തന്നെ ഓരോ തിരയും കടലിൻ്റെ കുതിര എന്നായി, അപ്പോൾ എൻ്റെ നിശ്ചലത ഞാൻ നാവികൻ വേനലെൻ്റെ കപ്പൽപ്പായ എന്നാശ്വസിക്കുവാൻ എനിക്കുമായിട്ടുണ്ട് നാവികനിലേക്ക് ഉള്ള എൻ്റെ ആയങ്ങൾ അപ്പോഴും ഉടൽ അതിൻ്റെ കരയിൽ അനിയന്ത്രിയമായി നിയന്ത്രിക്കുന്നു കിടന്ന് കിടന്ന് ഉലച്ചിലിൻ്റെ അടിവശം തുരുമ്പിച്ച കപ്പൽപോലെ കവിത എല്ലാ...