Skip to main content

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ
മടിയുള്ള പക്ഷി
ആകാശം ചീറുന്നു

ഒരു പക്ഷേ ഒരു തീരുമാനത്തിനേ 
പക്ഷിയായി, ആകാശം
പറത്തിവിട്ടതിന് ശേഷമാവണം

ഏറ്റവും പുരാതനമായ വേനൽകൊണ്ട്
സൂര്യനേ 
അലങ്കരിക്കുകയായിരുന്നു
ഞാൻ

എനിക്ക് പക്ഷികളുമായി പ്രത്യേകിച്ച്
പിണക്കങ്ങളൊന്നുമല്ല
ആകാശവുമായി പിണങ്ങിയതിന് ശേഷം
പക്ഷിയല്ലാതായിട്ടുണ്ട് ഞാൻ,
അതുമാത്രമറിയാം

ഏറ്റവും പുതിയ ആകാശം വേണമെന്ന്
പതിവായി വാശിപിടിച്ചിരുന്ന പക്ഷി
ആ പക്ഷിയെ കടന്ന് പിടിച്ച്
വാശികളേ തൂവലുകളാക്കി 
പറക്കലുകളിലേക്ക് 
ചിറകുകളിലേക്ക് തിരിച്ചുവെച്ച് 
തൻ്റെ നിത്യതയായ
ശൂന്യതയിലേക്ക്
ഇളംനീല നിറങ്ങളുള്ള
തൻ്റെ പതിവുകളുമായി
ശാന്തമായി
ആരവങ്ങളില്ലാതെ 
തിരിയുകയായിരുന്നു ആകാശം

ഏറ്റവും പുതിയ പ്രകാശം വേണമെന്ന
സൂര്യൻ്റെ വാശി പുലരിയും കഴിഞ്ഞ് പകലായി മെരുങ്ങിയിട്ടുണ്ട്
മഞ്ഞ് കഴിഞ്ഞും മെരുങ്ങാത്ത സൂര്യൻ
പകലിൽ

എന്നാൽ വാശികളില്ലാത്ത പക്ഷികൾ
മനുഷ്യരാവട്ടെ
മുഴുമിപ്പിക്കും മുമ്പ് പക്ഷികൾ ദൈവത്തെ തടയുന്നു

പക്ഷികളുടെ  ഖൊരാവോയിൽ
ഇപ്പോൾ പങ്കെടുക്കും
ദൈവവും ആകാശവും
സങ്കടങ്ങൾ മേഘങ്ങളിൽ

നിങ്ങൾക്ക് കാണുവാനായേക്കും
പക്ഷികളും ആകാശവും നിങ്ങളേ ഉരുമുന്നു
ആകാശം അതിൻ്റെ നീലവെച്ച്
പക്ഷികൾ അവയുടെ നിശ്ചലത വെച്ച്
പൊന്മാനുകളും അവയുടെ ചലനങ്ങളും നീല വെച്ച്
പതാകകൾ അവയുടെ പാറുവാനുള്ള
സ്വാതന്ത്ര്യം വെച്ച്

എത്ര പാറിയാലും ഉണ്ട് 
പതാകകളിലും ബന്ധനങ്ങൾ 
ബന്ധനങ്ങളിലും നമ്മളും പതാകകളും ഉരുമുന്നു

മാനങ്ങൾ  ചലനങ്ങളും നീലയും കുറച്ച് വെക്കുന്നു
പക്ഷികൾ പറക്കലും

ധ്യാനം കൊണ്ട് ബുദ്ധൻ
തൻ്റെ പ്രതിമയേ 
ശിൽപ്പത്തെക്കാൾ ഭംഗിയായി 
ഉരുമി 
കടന്നുപോകുന്നിടത്ത്

നിങ്ങളും ഉരുമുന്നുണ്ട്
വർത്തമാനകാലത്തേ
നിമിഷങ്ങൾ വെച്ച്
ആയുസ്സിനെ ശ്വാസം വെച്ച്
നിശ്വാസശിൽപ്പമെന്ന ധാരണകളേ
ഉടൽകൊണ്ട്

അത്രയും ഉയരങ്ങളിലാണെങ്കിലും
പ്രണയത്തിൻ്റെ ആഴങ്ങളിൽ
തുടരുകയായിരുന്നിരിക്കണം
ആകാശം

മന്ദാരത്തെ ആഭ്യന്തരമന്ത്രിയായി
നിയമിച്ചതിന് ശേഷം
തോട്ടക്കാരനായി പണിയെടുക്കുകയായിരുന്നു
എൻ്റെ ആകാശം

എല്ലാ പൂവുകളും കുറ്റം ചെയ്യുന്നു
വിരിഞ്ഞതിന് ശേഷം
വിരിഞ്ഞതിൻ്റെ ഇതൾജാമ്യത്തിൽ
അവ പുറത്തിറങ്ങുന്നു

മൊട്ടുകളുടെ അഭിഭാഷകർ
കറുത്ത കോട്ടിട്ട വസന്തം

ഒരു മേഘത്തിന് പാകമാകുന്ന
ഭാരമില്ലായ്മ
അലഞ്ഞുതിരിഞ്ഞു എന്ന തെറ്റ് ചെയ്തതിന് 
കൈയ്യിൽ കരുതിയിരുന്നു എപ്പോഴും

അടിവയറ്റിലെ മേഘത്തിൻ്റെ ടാറ്റു
ഓർമ്മകൾ പക്ഷികൾ
സ്വാതന്ത്ര്യവും ഒരു ടാറ്റുവാകണം
രാജ്യം ഒരു അടിവയറും

ഒരു വേനൽക്കാലത്തിൻ്റെ ഓർമ്മയാണ് നീതിയെങ്കിൽ
ഒരു ഓർമ്മയുടെ തടവറയിൽ
അഥവാ ഓർമ്മക്ക് പാകമാവും തടവറയിൽ
ജീവിക്കുന്ന ജീവിയാകുന്നു

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...