Skip to main content

ശ്വാസബുദ്ധൻ


ഗസലിലെ വിഷാദങ്ങൾ ചെന്നെത്തി നോക്കും
ദുഃഖത്തിന്റെ കിഴുക്കാംതൂക്ക്

ഗസലുകളിൽ
വിഷാദത്തിന്റെ സ്വരസ്ഥാനങ്ങൾ 
എന്നാണ് ആരോപണം
അതും ലളിതമായത്

ക്ഷമിക്കണം
എന്റെ ദുഃഖങ്ങൾക്ക് അതിനുത്തരമില്ല
എന്ന സമീപനം 
അപ്പോഴും ഗാനത്തിന്

എന്ന് കരുതി 
എന്റെ ദുഃഖങ്ങൾ വിശുദ്ധമാണെന്ന് അതിനർത്ഥമില്ല
അത് നിർത്താതെ തുടരുന്നു

കാതോർത്താൽ മാത്രം
ശ്രദ്ധയിൽപ്പെടും വിധം
ബുദ്ധശിൽപ്പങ്ങൾ 
ശ്വാസമെടുക്കും ശബ്ദം

മറ്റൊരു ശിൽപ്പത്തിലെ ശ്വാസം
ബുദ്ധനല്ലാത്ത മറ്റൊരാൾ
എടുക്കുന്നു

ഗസലുകൾക്കപ്പുറം
ഖവാലികൾ വഴിഞ്ഞൊഴുകും
രാജസ്ഥാനീഹവേലികൾക്കരികിൽ
ധ്യാനത്തിന്റെ ഗലീബോയിയായ് 
പ്രത്യക്ഷപ്പെടും
എന്റെ ശ്വാസബുദ്ധൻ

ഇങ്ങ് തെക്ക്
നീലനിറമുള്ള 
വേഴാമ്പൽ ത്തൂവാലകൾ നീട്ടി 
എന്റെ ഗ്രാമത്തിൽ
മഴ വെക്കും ഖവാലി

അങ്ങ് ദൂരെ
ബവുൾഗായകനായ ബുദ്ധനെ മുട്ടിയുരുമ്മി എന്റെ പാട്ടിരിക്കുന്നു

ധ്യാനത്തിന്റെ കുടമുല്ലപ്പൂക്കൾ
കൈക്കുഴയിൽ കെട്ടിയിട്ടും
എന്റെ പാതിമയങ്ങിയ ബുദ്ധൻ
മഴയിൽ മുത്തുന്നില്ല
ഒരു ഖവാലിയിലും പങ്കെടുക്കുന്നില്ല

താളം കൊണ്ട് പോലും
മുനിഞ്ഞ് വിരിയും
ധ്യാനത്തിന്റെ കുടമുല്ലപ്പൂക്കൾ

അതിനിടെ ബുദ്ധശിൽപ്പങ്ങളെ
അതിനിശ്ചലം
ടെറാക്കോട്ടാ നിറങ്ങളിലേക്ക്
വലിച്ചിഴക്കുകയാണ്
അതിന്റെ പ്രശാന്തത

ഇവിടെ വെയിൽത്തൂവാലയുള്ള സൂര്യൻ
വേനലിന്റെ ഖവാലിയിൽ

വീടുകളുടെ തൂവാലയാവും
ജനാലകൾ

കൈക്കുഴയിൽ
നിശ്ചലതയുടെ മൺപ്പൂക്കൾ കെട്ടിയ
ഒരായിരം ബുദ്ധശിൽപ്പങ്ങളിൽ
ഒന്നുപോലും പങ്കെടുക്കുന്നില്ല
ധ്യാനത്തിന്റെ ഖവാലിയിൽ

ധ്യാനത്തിന്റെ മൺമുദ്രകൾ 
ഖവാലിയിൽ

ഉയരത്തിൽ
ധ്യാനത്തിന്റെ കൊളുന്തുനുള്ളും
നിശ്ചലബുദ്ധൻ
ഉടലിന്റെ ചൂടുവെള്ളത്തിലേക്ക്
ധ്യാനത്തിന്റെ വെയിൽപ്പാത്തികൾ
ധ്യാനം,
ഉടലിലേക്ക് കലരുന്നു

ഇന്നലെയുടെ നിറമുളള വെയിൽ
നിന്നിലേക്ക് തുളുമ്പും
എന്റെ നിശ്വാസബുദ്ധൻ

സൗകര്യത്തിനായി
ജനലഴികളിൽ വെളിച്ചത്തിന്റെ 
ദീർഘം ചേർക്കും
വീടിന്റെ വെയിൽപ്പാത്തികൾ

മൺവിളക്ക് പോലെ തൂക്കിയിട്ടും
ദുഃഖമെന്ന വാക്കിൻ ചെരാത്
ദു:ഖത്തെ ഹൃദയത്തിന്റെ വിസർഗ്ഗമാക്കും വിഷാദശലഭങ്ങൾ

നമുക്കിടയിൽ
അങ്ങോളം ഇങ്ങോളം രാത്രിഗസൽ
ഉടലിന്റെ ഇളംതണുപ്പുള്ള ഖവാലി

ധ്യാനത്തിന്റെ തൂവാലയുള്ള
നിശ്ചലബുദ്ധൻ
ബുദ്ധഗസൽ

ഖവാലിഗാനത്തിൽ പങ്കെടുക്കുന്ന
ബുദ്ധമുഖമുള്ള ഉന്മാദഗായകാ 
നിനക്ക് 
എന്നെങ്കിലും തിരിച്ചെടുക്കുനാകുമോ
വിരഹാന്തരീക്ഷത്തിൽ നീ വെച്ച
ഇളംചൂടുള്ള നിന്റെ ശബ്ദത്തിന്റെ
കൈയ്യടികൾ.

അത്രമേൽ അവിചാരിതമാകാം
ഖവാലി, കൈയ്യടികൾക്കപ്പുറം
തൂവാലകളുടെ ഒരു നാടാകുന്നത്.

Comments

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചംറാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...