Skip to main content

കണ്ണീർവറ്റൽ

തോരാത്ത  മഴയുടെ
വിവാഹമായിരുന്നു ഇന്ന്
ഒരു പക്ഷെ വരൻ
ഞാനായിരുന്നിരിക്കണം
കാരണം  ഇന്നലെ
വരെ ഞാനൊരു
നനഞ്ഞ ആകാശമായിരുന്നു
ഇനി തോർന്ന മഴയുടെ
 കവിൾക്കരയിൽ കിടന്നു ഞാൻ
ആരുടെയോ കനവുണങ്ങിയ
കണ്ണീർവറ്റൽ കൊറിക്കട്ടെ

Comments

  1. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  2. ഇനി തോർന്ന മഴയുടെ
    കവിൾക്കരയിൽ കിടന്നു ഞാൻ
    ആരുടെയോ കനവുണങ്ങിയ
    കണ്ണീർവറ്റൽ കൊറിക്കട്ടെ

    ReplyDelete
  3. അക്ഷരം കുറച്ച് കൂടി വലുതാക്കി കൊടുക്കാമായിരുന്നു . ബിലാത്തി പട്ടണം പറഞ്ഞ അതേ വരികള്‍ എനിയ്ക്കും ഇഷ്ടമായി . കുറച്ചു നാളായി ഞാനീ വഴി വന്നിട്ട് . സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete
  4. ഉം.. കണ്ണീർ വറ്റൽ ... കവിൾക്കര അതീവ സുന്ദരമായിട്ടുണ്ട് ഈ വാക്കുകൾ. അഭിനന്ദനങ്ങൾ കേട്ടൊ.

    ReplyDelete
  5. നന്നായി ബൈജു ജി ....

    ReplyDelete
  6. കണ്ണീര്‍വറ്റ്ലില്‍ ഉപ്പു ചേര്‍ക്കണ്ട ന്നൊരു ഗുണം കൂടിയുള്ളത് നന്നായി...അല്ലേല്‍ ആ ഉപ്പു കൂടി നമ്മെ കരയിപ്പിച്ചേനെ!.rr

    ReplyDelete
  7. നനയുന്ന കവിത. നനയ്ക്കുന്ന കവിത. നട്ടുവയ്ക്കുന്നു മനസ്സിവിടെ !!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!