Skip to main content

തെരുവ്

എങ്ങോട്ടോ പോകണം എന്ന് 
പെട്ടെന്ന് തോന്നുമ്പോൾ 
തെരുവ് ഉടനെ ഒരു 
കറുത്ത ഉടുപ്പെടുത്തിടും
ആദ്യത്തെ ഒന്ന് രണ്ടു ബട്ടൻസ്
നെഞ്ചത്ത്‌ തന്നെ 
ഗട്ടർ പോലെ വെറുതെ തട്ടി ഇടും 
ചില രോമങ്ങൾ അപ്പോൾ 
യാത്രക്കാരെ പോലെ 
എഴുന്നേറ്റു നില്ക്കും 
ആദ്യം വരുന്ന ഏതെങ്കിലും 
വാഹനത്തിന്റെ തേഞ്ഞു തീരാറായ 
ടയറിലേയ്ക്ക് 
അശ്രദ്ധമായി എന്ന് തോന്നത്തക്കവണ്ണം 
തന്നെ ഓടിക്കയറും 
കയറുന്നതിനു മുമ്പ് 
ഒന്ന് ചവച്ചു മുറുക്കാൻ പോലെ 
ചുവപ്പിച്ചു എന്തോ ഒന്ന് നീട്ടി തുപ്പും 
തുപ്പി തീരും മുമ്പേ 
അപകടം എന്ന് ബോർഡ്‌
വച്ച വളവുള്ള സ്ഥലത്ത് 
ആളിറങ്ങണം എന്ന് പറയാതെ 
വെറുതെ കാറ്റ് കൂടി ഊരി ടയറിൽ 
നിന്ന് തെരുവ് ഇറങ്ങി പോകും 
അവിടുന്ന് ഇടത്തോട്ടു തിരിഞ്ഞു 
വലത്തോട്ട് മാറി 
ഏതെങ്കിലും വീട്ടിലോട്ടു വെറും 
വഴിയായി കയറി ചെല്ലും
കുറച്ചു കണ്ണുനീർ വാങ്ങി കുടിച്ചു 
വിലാപയാത്രയായി 
തിരിച്ചിറങ്ങി അനുശോചനം പോലെ
നടന്നു പോകും

Comments

  1. സമ്മോഹനമേളം!
    ആശംസകള്‍

    ReplyDelete
  2. ഭാവഗീതികളുടെ പുതുവഴികൾ .....

    ReplyDelete
  3. അടിപൊളി ആശയം.....നടപ്പാക്കല്‍.......ഇഷ്ട്ടായി...!

    ReplyDelete
  4. തെരുവിന്റെ വിളി എത്ര നിശബ്ദമാണ് ....അതിന്റെ നിറം ചുവപ്പുമാണ്

    ReplyDelete
  5. theruvu...oru thirivaaakunnu ivide..valare nallathu..

    ReplyDelete
  6. അസ്സല്‍ വരികള്‍ ...നന്നായി ..!

    ReplyDelete
  7. തെരുവിന്‍ ഉത്തരങ്ങള്‍...rr

    ReplyDelete
  8. അപകടം എന്ന് ബോർഡ്‌
    വച്ച വളവുള്ള സ്ഥലത്ത്
    ആളിറങ്ങണം എന്ന് പറയാതെ
    വെറുതെ കാറ്റ് കൂടി ഊരി ടയറിൽ
    നിന്ന് തെരുവ് ഇറങ്ങി പോകും

    ReplyDelete
  9. ഒന്ന് ചവച്ചു മുറുക്കാൻ പോലെ
    ചുവപ്പിച്ചു എന്തോ ഒന്ന് നീട്ടി തുപ്പും
    തുപ്പി തീരും മുമ്പേ
    അപകടം എന്ന് ബോർഡ്‌
    വച്ച വളവുള്ള സ്ഥലത്ത്
    ആളിറങ്ങണം എന്ന് പറയാതെ
    വെറുതെ കാറ്റ് കൂടി ഊരി ടയറിൽ
    നിന്ന് തെരുവ് ഇറങ്ങി പോകും

    മനോഹരമായ ഭാവന. ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചംറാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...