Skip to main content

തെരുവ്

എങ്ങോട്ടോ പോകണം എന്ന് 
പെട്ടെന്ന് തോന്നുമ്പോൾ 
തെരുവ് ഉടനെ ഒരു 
കറുത്ത ഉടുപ്പെടുത്തിടും
ആദ്യത്തെ ഒന്ന് രണ്ടു ബട്ടൻസ്
നെഞ്ചത്ത്‌ തന്നെ 
ഗട്ടർ പോലെ വെറുതെ തട്ടി ഇടും 
ചില രോമങ്ങൾ അപ്പോൾ 
യാത്രക്കാരെ പോലെ 
എഴുന്നേറ്റു നില്ക്കും 
ആദ്യം വരുന്ന ഏതെങ്കിലും 
വാഹനത്തിന്റെ തേഞ്ഞു തീരാറായ 
ടയറിലേയ്ക്ക് 
അശ്രദ്ധമായി എന്ന് തോന്നത്തക്കവണ്ണം 
തന്നെ ഓടിക്കയറും 
കയറുന്നതിനു മുമ്പ് 
ഒന്ന് ചവച്ചു മുറുക്കാൻ പോലെ 
ചുവപ്പിച്ചു എന്തോ ഒന്ന് നീട്ടി തുപ്പും 
തുപ്പി തീരും മുമ്പേ 
അപകടം എന്ന് ബോർഡ്‌
വച്ച വളവുള്ള സ്ഥലത്ത് 
ആളിറങ്ങണം എന്ന് പറയാതെ 
വെറുതെ കാറ്റ് കൂടി ഊരി ടയറിൽ 
നിന്ന് തെരുവ് ഇറങ്ങി പോകും 
അവിടുന്ന് ഇടത്തോട്ടു തിരിഞ്ഞു 
വലത്തോട്ട് മാറി 
ഏതെങ്കിലും വീട്ടിലോട്ടു വെറും 
വഴിയായി കയറി ചെല്ലും
കുറച്ചു കണ്ണുനീർ വാങ്ങി കുടിച്ചു 
വിലാപയാത്രയായി 
തിരിച്ചിറങ്ങി അനുശോചനം പോലെ
നടന്നു പോകും

Comments

  1. സമ്മോഹനമേളം!
    ആശംസകള്‍

    ReplyDelete
  2. ഭാവഗീതികളുടെ പുതുവഴികൾ .....

    ReplyDelete
  3. അടിപൊളി ആശയം.....നടപ്പാക്കല്‍.......ഇഷ്ട്ടായി...!

    ReplyDelete
  4. തെരുവിന്റെ വിളി എത്ര നിശബ്ദമാണ് ....അതിന്റെ നിറം ചുവപ്പുമാണ്

    ReplyDelete
  5. theruvu...oru thirivaaakunnu ivide..valare nallathu..

    ReplyDelete
  6. അസ്സല്‍ വരികള്‍ ...നന്നായി ..!

    ReplyDelete
  7. തെരുവിന്‍ ഉത്തരങ്ങള്‍...rr

    ReplyDelete
  8. അപകടം എന്ന് ബോർഡ്‌
    വച്ച വളവുള്ള സ്ഥലത്ത്
    ആളിറങ്ങണം എന്ന് പറയാതെ
    വെറുതെ കാറ്റ് കൂടി ഊരി ടയറിൽ
    നിന്ന് തെരുവ് ഇറങ്ങി പോകും

    ReplyDelete
  9. ഒന്ന് ചവച്ചു മുറുക്കാൻ പോലെ
    ചുവപ്പിച്ചു എന്തോ ഒന്ന് നീട്ടി തുപ്പും
    തുപ്പി തീരും മുമ്പേ
    അപകടം എന്ന് ബോർഡ്‌
    വച്ച വളവുള്ള സ്ഥലത്ത്
    ആളിറങ്ങണം എന്ന് പറയാതെ
    വെറുതെ കാറ്റ് കൂടി ഊരി ടയറിൽ
    നിന്ന് തെരുവ് ഇറങ്ങി പോകും

    മനോഹരമായ ഭാവന. ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഒരു പക്ഷേയെ സ്നേഹിക്കുമ്പോൾ

വെറുതെ ഇരിക്കുമ്പോഴൊക്കെ ദൈവം ഒരു കോട്ടുവായിടും പിന്നെ എന്നെ തോണ്ടി വിളിക്കും ഡാ ഇങ്ങോട്ട് നോക്കിക്കേ ല്ല പെണ്ണ്... നിന്നെ പ്രേമിക്കുന്നെന്നാ തോന്നുന്നേ... ഈയിടെയായി ദൈവത്തിനു ഇത് പതിവാണ് കാണാൻ കൊള്ളാവുന്ന ഏതു പെണ്ണിനെ കണ്ടാലും എന്നെ വിളിച്ചു കാണിക്കും ശരിക്കും പ്രണയിക്കുന്നത്‌ ദൈവമായിരിക്കും ഞാൻ ഇത്തവണ ദൈവത്തിന്റെ കണ്ണിലേയ്ക്കു നോക്കി ആ കൃഷ്ണമണികൾ ഒരു അന്ധനെ പിടിച്ചു നടത്തുകയാണ് നല്ല തിരക്കുള്ള തെരുവ് .. ഞാൻ അന്ധനെ നോക്കി അയാളും പ്രണയിക്കുന്നുണ്ടായിരുന്നു അത്രമേൽ കാഴ്ചയുള്ള ഏതോ സുന്ദരിയായ പെണ്‍കുട്ടിയെ! ദൈവം അതു കണ്ടിരിക്കുകയായിരുന്നു .... ഞാൻ ദൈവത്തിനെ തട്ടിവിളിച്ചു ദൈവം ഞെട്ടിത്തരിച്ചു എന്നെ നോക്കി ഏതു പെണ്ണ്? ഞാൻ ചോദിച്ചു.. അന്ധൻ സ്നേഹിക്കുന്ന അന്ധൻ കണ്ടിട്ടില്ലാത്ത പെണ്ണിനെ ദൈവം എനിക്ക് കാണിച്ചു തന്നു അതു നീയായിരുന്നു!!!! ഞാൻ അതിശയത്തോടെ ദൈവത്തിനെ നോക്കി... അവിശ്വസനീയമായ രീതിയിൽ ഞാൻ അന്ധനായി കഴിഞ്ഞിരുന്നു... ഇപ്പോൾ ഞാൻ അന്ധമായി നിന്നെ പ്രണയിക്കുകയാണ് പെണ്ണെ... ഒരു പക്ഷെ ഞാൻ  ദൈവമായാലോ?

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!