Skip to main content

പനിയുടൽ മാതൃകകൾ

എനിക്ക് പനി വരുമ്പോഴെല്ലാം
എൻ്റെ ജനലിന് പനിച്ചു
അതിൻ്റെ അഴികൾക്ക്
ആഴങ്ങളുടെ ചൂടെടുത്തു
അഴികൾ പുതച്ച് ജനലും
ജനൽ പുതച്ച് വീടും കിടന്നു

എനിക്ക് പനി വരുമ്പോഴെല്ലാം
ചികിത്സിക്കുവാൻ പോയിരുന്ന
ഒരു ആശുപത്രി ഉണ്ടായിരുന്നു
എനിക്ക്
എൻ്റെ ഭാഷക്കരികിൽ
ഉടലിന്നടുത്ത്
അത് തമിഴ്ഭാഷയിൽ ചികിത്സിച്ചു

എനിക്ക് പനി വരുമ്പോഴെല്ലാം
എൻ്റെ ഭാഷക്കും പനിച്ചു
അത് ചെന്തമിഴിൽ 
ഓരോ വാക്കുകൾക്കും ചികിത്സിച്ചു

എനിക്ക് പനി വരുമ്പോഴെല്ലാം
മന്ദാരം പുതച്ചു ജനൽ
സ്വയം പനിച്ചു 
അതിൻ്റെ പനി പുതച്ചു കുരുവി

മണം ഒഴുക്കിവിട്ട്, സ്വയം പുഴയാവും
പൂക്കൾ
കടലാസുവഞ്ചികളുടെ മാതൃകയിൽ
പനി കടലാസിൽ ഉണ്ടാക്കി
ഉടലിലൂടെ ഒഴുക്കിവിട്ടു പൂക്കൾ
കൂടെയൊഴുകി ജനൽ അതിൻ്റെ
പനിയിതൾ
എനിക്കൊപ്പം പനിയും ജനാലയും ഒഴുകി
.
എനിക്ക് പനി വന്നപ്പോഴെല്ലാം
എൻ്റെ പനി അവളുടെ ഉടലിൽ ചെന്ന്
മുട്ടി 
അവളുടെ ഉടൽ കൊതിച്ചു പനി
ഞങ്ങളുടെ എല്ലാ കൊതികൾക്കും
ഒരുമിച്ച് പനിച്ചു

അത് ആശുപത്രികളിൽ ചെന്ന് തട്ടി
മരുന്നുകുപ്പികൾ നിലത്ത് വീഴാതെ വീണുടഞ്ഞു
ഒരു സിറിഞ്ചിൻ്റെ സൂചിമുന കൊണ്ട്
ഞങ്ങളുടേതല്ലാത്ത മരണം
ഞങ്ങളുടെ കൺമുന്നിലൂടെ
ഒഴുകിപ്പോയി

നോക്കിനിൽക്കുമ്പോൾ
വീടിന്നരികിലൂടെ ജനൽ ഒഴുകുന്നു
ഞങ്ങളുടെ പനി അതിൻ്റെ പുഴയാകുന്നു

പൊന്മാൻ്റെ നീലക്ക്
മൈനയുടെ മഞ്ഞക്ക്
ആകാശത്തിൻ്റെ ശൂന്യതയ്ക്ക്
അവളുടെ നാഭിയ്ക്ക് വരും പനി

പൊള്ളലിൻ്റെ നാരുകൾ
പൊള്ളൽ കടം കൊടുക്കും ഉടൽ
ഉടൽ പനിക്കൂടുള്ള കുരുവി

ഒരു പനിയുടെ അയൽക്കാരാവും നമ്മൾ
അവൾ പനിക്ക് ചൂട് പകരുന്നു
പനിയരികിൽ 
അവളുടെ ജനൽച്ചൂട്
അവൾ പനിമൊട്ടുകൾ ഇട്ടുവെക്കും 
ഇടം
ഒരു തുടം പനി ഇളം ചൂടോടെ അവൾക്ക്

വിരലാകൃതിയിൽ പനിച്ചൂട് മുറിച്ച് 
അവൾ നെറ്റിയിൽ വെക്കുന്നു
വിരലുകൾ നെറ്റിയിലൂടൊഴുകുന്നു

ഒരു കുടം പനിയുമായി
അവളുടെ ഉടൽ.

Comments

ജനപ്രിയ പോസ്റ്റുകൾ

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം

തുമ്പിക്കും ശാന്തതക്കും വേണ്ടി ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം ഭാഷ കൂടെ  ചെറുവിരലുകളുടെ ആൽബമുണ്ടാക്കുന്നു അനക്കാത്തതിന് എല്ലാ ചെറുവിരലുകളുടേയും നിശ്ചലതയോട് കലഹിക്കുന്നു പ്രതിഷേധചന്ദ്രൻ്റെ കല മാനത്ത് അതും പ്രതിഷേധം പുനഃസ്ഥാപിക്കപ്പെടും വണ്ണം ചരിച്ച് പ്രതിഷേധകല എന്ന വിധം മാനത്ത് മുകളിൽ  കലകളിൽ തുടരുന്ന ചന്ദ്രൻ  ചിലപ്പോൾ മാഞ്ഞ് ചിലപ്പോൾ മങ്ങി എന്ന് തുടർച്ചകൾ നിശ്ചലതകളുടെ മായ്ക്കപ്പെടുന്ന കല കലയിൽ നിന്ന് അടർന്ന് മാറി  അതിൻ്റെ  പുന:ചരിവുകൾ ചരിയുന്നതിൻ്റെ കല മാനത്ത്  എന്ന് ഉറപ്പിക്കുന്നു ചരിയുവാനുള്ള സ്വാതന്ത്ര്യം സ്വതന്ത്ര ചരിവ് കലകളുടെ മാനത്ത് ഒരു ചരിവാകും സൂര്യൻ ഒപ്പം സ്വാതന്ത്ര്യവും ആൽബങ്ങളിൽ ചരിവുകളുടെ കൂട്ടിവെപ്പ് ഒരു ഒട്ടിച്ചുവെപ്പാവും കല ചരിവുകളുടേത് മാത്രവും ഒരു മുറി തേങ്ങയിൽ കൊള്ളുന്ന ജീവിതം കല ചിരകിയെടുക്കുന്നു ഉടച്ച തേങ്ങാവെള്ളത്തിൽ അന്തരീക്ഷത്തിൻ്റെ ചരിവ് കലർത്തുന്നു എടുത്തുകളയാൻ തൊട്ട വിരലിൽ അന്തരീക്ഷത്തിൻ്റെ  ചരിവുകളുടെ നാരുകൾ ഓരോ ഇലയിലും വ്യത്യസ്ഥ മണങ്ങളുള്ള നാരകങ്ങൾ ഉടലിൽ വ്യത്യസ്ഥമൂക്കുകൾ പരിശീലിക്കുന്നു ഭയക്കുവാനുള്ള സ്വാതന്ത്...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...