Skip to main content

നാടകവണ്ടി എന്ന നിലയിൽ കവിത

നാരങ്ങ 
ഉരുണ്ട ഒരു മത്സ്യമാവുകയും
മഞ്ഞ അതിന്റെ  കടലാവുകയും ചെയ്തു.
ഞാൻ സമീപനത്തിന്റെ അല്ലി
മഞ്ഞ കഴിഞ്ഞാൽ ഇറങ്ങേണ്ട നിറം

ഉപ്പ് ജലം എവിടെ കണ്ടാലും
ഇടപെടുന്ന കടലിന്റെ പ്രതിനിധി.

മാഞ്ചോട് ഒരു കാപ്പാടാവുകയും
മാമ്പഴ വാസ്കോഡിഗാമകൾ
വന്നിറങ്ങുകയും ചെയ്യുന്ന വിധം കാറ്റ് 
പറങ്കി കപ്പൽ കടലിൽ വെച്ചേ
പാടേ മറികടക്കുന്നു

കാൽ കുത്തുന്ന വിധം
മാങ്ങയുടെ ആകൃതിയിൽ കടൽ 
പകൽ അതിന്റെ മധുരം
തിരക്കില്ലാത്ത വിധം
തിരകൾ
അല്ലിയിലും കാണപ്പെട്ടു

നാരങ്ങാ മറുക് ചുട്ട ഇറച്ചി
നാലിമ വൈകുന്നേരങ്ങൾ
ഉടലിന്റെ അങ്ങാടി
എന്നിവയെല്ലാം കടന്നിരിയ്ക്കുന്നു

കടന്നുവരുന്തോറും
മരിച്ചുകിടക്കുവാൻ 
ഇഷ്ടപ്പെടുന്നവരായി കാണപ്പെട്ടു
മനുഷ്യർ
ജീവിച്ചിരിക്കുമ്പോൾ 
അവർ നിരന്തരം 
അപമാനിതരാവുന്നത് കണ്ടു

കാൽവിരലുകളുടെ
ആകൃതിയിൽ കാലുകൾക്കരികിൽ തുടർച്ചയായി എവിടെയും 
ഒഴുകിവന്നു ശവങ്ങൾ
കാലുകൾ കൊണ്ട് തട്ടിഒഴുക്കിമാറ്റി വിടുക മാത്രം ചെയ്തു
ഇടയ്ക്കിടെ കൂടെ ഒഴുകി

ഇതിനിടയിലെപ്പോഴോ
കുത്തി തുറന്ന്
ആരോ എടുത്തിരിയ്ക്കുന്നു
ഒഴുക്കിന്റെ ലോക്കറിൽ സൂക്ഷിച്ചിട്ടുള്ള
മാമ്പഴമധുരം

മാമ്പഴമായിരുന്നു അന്തരീക്ഷത്തിലെ
ലോക്കർ
കുത്തിത്തുറന്നെടുത്തത്
മധുരമാവണം

അങ്ങോട്ടേയ്ക്ക് പുറപ്പെട്ടിട്ടുള്ള
മൂന്ന് അണ്ണാറക്കണ്ണൻമാരിൽ ഒരാളാകുന്നു
പണ്ടെന്നോ പുറത്തിറങ്ങിയ 
ഹിറ്റ് ചിത്രത്തിലെ
ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് പുറത്തേയ്ക്കിടുന്നു

അവിടേയും
ഒരന്വേഷണ ഉദ്യോഗസ്ഥനാവുന്നു
നിശ്ശബ്ദത

കടന്നുപോയി
ഒരു നാടകവണ്ടിയായി
മാമ്പഴം

മാവ് അതിന് മുകളിൽ കെട്ടിവെച്ച
നാടകസാമഗ്രികളായി കാണപ്പെട്ടു

നാരങ്ങകൾ എല്ലാം കാണികൾ

റാംജിറാവു സ്പീക്കിങ്
ജീവിത്തിൽ
ഒരു സിനിമല്ല
പോസ്റ്ററല്ല
ഇന്നേവരെ ഒരു പരസ്യവും
പതിയ്ക്കാത്ത മതിലുമല്ല
ജീവിതം അല്ലേയല്ല

ചുറ്റും എന്തൊക്കെ നടന്നാലെന്താ
തൊട്ടടുത്ത് നിന്ന്
കവിതയുടെ മോചനദ്രവ്യം
നിരന്തരം ആവശ്യപ്പെടുന്ന
ഒരു കൊള്ളക്കാരനാവുന്നു
ഭാഷ.

Comments

  1. ചുറ്റും എന്തൊക്കെ നടന്നാലെന്താ
    തൊട്ടടുത്ത് നിന്ന്
    കവിതയുടെ മോചനദ്രവ്യം
    നിരന്തരം ആവശ്യപ്പെടുന്ന
    ഒരു കൊള്ളക്കാരനാവുന്നു
    ഭാഷ..
    ആശംസകൾ

    ReplyDelete
  2. എന്തുട്ടായാലും കവിതയുടെ 
    മോചനദ്രവ്യം ആവശ്യപ്പെടുന്ന
    ഒരു കൊള്ളക്കാരനായി തീരുന്നല്ലോ ഭാഷ.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ ചുവപ്പും അതിൻ്റെ അന്തിയും പിന്നെയും അതിൻ്റെ  ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും  ഒരന്തിമൊട്ട് മറ്റൊരു പകലിൻ്റെ ഇല വൈകുന്നേരം സമോവറിൻ്റെ കൊടിയുള്ള ഒരു രാജ്യമാവും ചായ ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള  ഒരു പാട്ടിൻ്റെ ചുവട്ടിലിരിക്കുന്നു കാതിൽ തലേന്നത്തെ ഇരുട്ട് അതും നീലനിറമുള്ളത് കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും ഒരു ഇലത്തുമ്പിൽ വന്നിരുന്ന് തുളുമ്പും ഭാഷ അത് മഞ്ഞുതുള്ളിയാണെന്ന്  പറഞ്ഞ് മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം ഒരു കവിതയായി പോകുമോ എന്ന് ഭയക്കുന്ന ഞാൻ തുളുമ്പുമ്പോൾ എൻ്റെ ഭയം  കൂടുതൽ മനോഹരം അത് അത്രയും സ്വാഭാവികം പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും  പറഞ്ഞു മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ് എൻ്റെ കവിതക്കില്ല അത്യന്തം മനുഷ്യത്തം എൻ്റെ തുളുമ്പലിൽ ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട് ഹാർമോണിയം പാട്ടിൻ്റെ സമോവർ നടക്കുന്നവരുടെ കൊടികളാണ് കാലടികൾ പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട് ഭാഷയുടെ മജ്ജയുള്ള  ഒരെല്ലാകും വാക്ക് ഒരു മജ്ജയല്ല മൗനം പാറുന്നുണ്ട് കാതുകളും കാതുകൾ കൊടികളല്ല ഒരു ലാളനയ്ക്കും  ഉടൽ വിട്ടുകൊടുക്കാത്ത  പൂച്ചകളാണ് കാതുകൾ എന്ന് ഞാൻ പാട്ടുകളോട് അടക്കം പറയുന്നു കാതി

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!