നൃത്തത്തിന്റെ കുരിശ്ശുള്ള
സെമിത്തേരിയാണ്
നീ
ഞാൻ അതിൽ അടക്കിയിരിക്കുന്ന
നർത്തകന്റെ ശവം.
വിജനമാകുമ്പോൾ
സെമിത്തേരിയോട് ചേർന്നുള്ള
പള്ളിയിലെ മണി പോലും
നൃത്തം ചെയ്ത് തുടങ്ങും
കൊഴിഞ്ഞുവീഴുന്ന ഇലകൾ
കവാടത്തിനടുത്തുള്ള,
ഒറ്റ മരത്തിന്റെ വേരുകൾ
തുടങ്ങിയവ,
നൃത്തത്തിൽ പതിയേ പങ്കെടുത്തുതുടങ്ങും
തുടക്കം കൊണ്ട് കളഞ്ഞ മഴ
ഇടയ്ക്കുവെച്ച് പെയ്തുതുടങ്ങും
ചില ശവങ്ങളെ അവ നനയ്ക്കും.
മറ്റു ചില ശവങ്ങളെ നനയ്ക്കാതെ
അനാഥമാക്കിയിടും
മരിയ്ക്കുന്നതിന് മുമ്പുള്ള എന്റെ ശ്വാസം
നിന്റെ ശ്വാസത്തിനരികിൽ,
അത്രയും ചേർന്ന്.
കാൽവിരലുകളിലെ കെട്ടുപോലും
പൊട്ടിയ്ക്കാതെ
അതിലും ചേർന്ന്
നമ്മുടെ അരക്കെട്ടുകൾ
ഇരിയ്ക്കുന്നതിനും
കിടക്കുന്നതിനും ഇടയിലാണ്
നമ്മുടെ യൗവ്വനം
ഉറപ്പുണ്ട്
നരവീണു തുടങ്ങിയ പള്ളിയിലച്ചന്
ഇനി തടയുവാനാവില്ല,
നമ്മൾ
ചെയ്യുവാൻ പോകുന്നതൊന്നും.
ഒരു നിമിഷം
നിശ്ചലത.
അടക്കുവാനായി
കൊണ്ടുവന്നിരിയ്ക്കുന്നതാകും
എന്നോ മരിച്ച
കാറ്റിന്റെ മൃതദേഹം
ഇപ്പോൾ കേൾക്കാം
എനിയ്ക്കാ കാറ്റിന്റെ
മൃതദേഹമായാൽ മതി എന്ന
കൊഴിഞ്ഞ് വീഴുന്ന
ഏതോ കുഞ്ഞുപൂവിന്റെ വാശി
നീ കുഞ്ഞുങ്ങളുടെ
ശവക്കല്ലറകളിൽ ചെന്ന്,
കുഞ്ഞുങ്ങളുടെ ജഡങ്ങൾ മാത്രം
ഉമ്മ വെച്ച്
ജീവൻ വെയ്പ്പിക്കുന്ന തിരിക്കിലാവും
ഒറ്റ ഉമ്മയിൽ നീ
അവരുടെ അമ്മയാവും
നിന്റെ മുലകളിൽ കയറി
പൊതിഞ്ഞുതുടങ്ങുകയാവും
കുഞ്ഞുങ്ങളുടെ ജഡത്തിലെ
കുഞ്ഞുകുഞ്ഞുറുമ്പുകൾ.
പൂക്കളും റീത്തുകളുമായി
സെമിത്തേരിയുടെ ഒരറ്റം
തെരുവിലേയ്ക്ക്
ഒഴുകിത്തുടങ്ങിയിരിയ്ക്കും,
മഴവെള്ളത്തിനൊടൊപ്പം.
അടക്കുവാൻ ഉണ്ടാവില്ല
ഇന്നിനി
നിശ്ശബ്ദതയുടെ മൃതദേഹങ്ങൾ
ഇനി എനിയ്ക്ക്
നിന്നിലേയ്ക്ക് ഒഴുകിവരുന്ന
ആ ഭ്രാന്തന്റെ
അവസാനത്തെ ജഡമായാൽ മതി.
ഇനി എനിയ്ക്ക്
ReplyDeleteനിന്നിലേയ്ക്ക് ഒഴുകിവരുന്ന
ആ ഭ്രാന്തന്റെ
അവസാനത്തെ ജഡമായാൽ മതി.
ഒരു നിമിഷം
ReplyDeleteനിശ്ചലത.
അടക്കുവാനായി
കൊണ്ടുവന്നിരിയ്ക്കുന്നതാകും
എന്നോ മരിച്ച
കാറ്റിന്റെ മൃതദേഹം ...