Skip to main content

തീവണ്ടിയുടെ ഫിലിംറോൾ

പുറപ്പെട്ട് പോകുന്ന പകൽ

നീ നൃത്തത്തിന്റെ വേരുള്ള
ഇലയുടെ ഗുഹ്യഭാഗമുള്ള മരം

നീ ജാലകങ്ങൾ മേയുന്ന
തീവണ്ടിയുടെ കാട്
നീ ഓടക്കുഴൽ സുഷിരങ്ങൾ
കൂട്ടിയിട്ട കുന്ന്
നിന്നിൽ മേയുന്നു മീനുകൾ
നിന്നിൽ നിന്നും കുന്നിറങ്ങുന്നു മഴ

എന്തോ കണ്ട് പേടിച്ചിട്ടുണ്ട് നീ

ഭ്രാന്തിന്റെ തകിട് കോർത്ത്
നിന്നിൽ ജപിച്ചുകെട്ടുന്നുണ്ട്
എന്റെ ചുണ്ടുകൾ

നിന്നിൽ ഒഴുകുന്നു
വെള്ളാരം കല്ലുകൾ പിടിയ്ക്കുന്ന പുഴ
നീ ചില്ലകളുടെ ഒഴുക്കുള്ള
കിളികളുടെ കടവുള്ള മരം

നിന്റെ കരയിൽ കുത്തിയിരിക്കുന്നു
ഇലനൊണച്ചിപകൽ

നിന്നിൽ നനയുന്നു ഇലകൾ
അതിന്റെ ഒച്ച തീവണ്ടിയുടെ വാതിലാവുന്നു

വാതിലറിയാതെ
തീവണ്ടി പിൻവലിയ്ക്കുന്ന വേരുകൾ
നിന്നിൽ പിൻകഴുത്തുള്ള പാളങ്ങൾ

നിന്റെ പകൽ പുഴയ്ക്കകം
ഒഴിച്ചുവെച്ചിരിയ്ക്കുന്ന കുപ്പി

അവിടെ വാതിൽ നിർത്തി
മടങ്ങിപ്പോകുന്നതെല്ലാം തീവണ്ടി

മടങ്ങിപ്പോയ തീവണ്ടി
തൊട്ടാവാടിച്ചെടിയാവുകയും
അതിൽ എന്റെ മിടിപ്പുകൾ
വാതിലിന്റെ കൊത്തുപണി ചെയ്ത
ഇലയാവുകയും ചെയ്തേക്കാം

ഇറങ്ങരുത്
ഇറങ്ങുക എന്നാൽ
ഉള്ളുകൊണ്ടുള്ള
മുള്ളാവുകയാണ് അത്

നിന്റെ ഇമകൾ
ഞാനെന്ന തീവണ്ടിയുടെ
പ്ലാറ്റ്ഫോം ആകുന്നതങ്ങിനാവാം

അവിടെ നമ്മൾ
കൊണ്ടുനിർത്തപ്പെട്ട
രണ്ടുതീവണ്ടികുഞ്ഞുങ്ങൾ

നീ
ഇമയുടെ മടിയിൽ കിടക്കുന്ന തീവണ്ടി
ഇടയ്ക്ക് നമ്മൾ
കുമ്പിളിൽ കുത്തിനിർത്തപ്പെട്ട
രണ്ടു തീവണ്ടികൾ
അപ്പോൾ ഒഴുകിവരുന്ന
നാടകഗാനം പോലും മറ്റൊരു തീവണ്ടി.

ഞാനിടയ്ക്ക് നിന്നോട് മിണ്ടാൻ വേണ്ടി
ജീവിതത്തിൽ ചാരി നിർത്തപ്പെട്ട
ഒറ്റപ്പെട്ട തീവണ്ടി.

നീ കണ്ണുകളുടെ എഡിറ്റിംങ് ടേമ്പിൾ

ജീവിതത്തിന്റെ എഡിറ്റിംങ്ങ് ടേമ്പിളിൽ
കിടക്കുമ്പോൾ കെട്ടിപ്പിടിയ്ക്കുന്ന നമ്മൾ

വൈകുന്നേരം നമുക്കരികിൽ
കുട്ടിക്യൂറാ മണമുള്ള
നേരം കുടഞ്ഞിട്ട് തീർന്ന പൗഡർടിൻ

നമ്മൾ
വെട്ടിയൊതുക്കപ്പെടാൻ
നമ്മൾ വെട്ടിയൊട്ടിക്കപ്പെടാൻ
നമ്മൾ വെട്ടിമുറിയ്ക്കപ്പെടാൻ
നമ്മൾ കൊണ്ടുനിർത്തപ്പെടാൻ
നമ്മൾ കൂകിവിളിച്ച് പായാൻ
ചുരുണ്ടുകിടക്കുന്ന
പഴകിയതീവണ്ടികളുടെ
രണ്ടുസ്ഥിരം ഫിലിംറോളുകൾ.

Comments

  1. ഞാനിടയ്ക്ക് നിന്നോട് മിണ്ടാൻ വേണ്ടി
    ജീവിതത്തിൽ ചാരി നിർത്തപ്പെട്ട
    ഒറ്റപ്പെട്ട തീവണ്ടി....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം

തുമ്പിക്കും ശാന്തതക്കും വേണ്ടി ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം ഭാഷ കൂടെ  ചെറുവിരലുകളുടെ ആൽബമുണ്ടാക്കുന്നു അനക്കാത്തതിന് എല്ലാ ചെറുവിരലുകളുടേയും നിശ്ചലതയോട് കലഹിക്കുന്നു പ്രതിഷേധചന്ദ്രൻ്റെ കല മാനത്ത് അതും പ്രതിഷേധം പുനഃസ്ഥാപിക്കപ്പെടും വണ്ണം ചരിച്ച് പ്രതിഷേധകല എന്ന വിധം മാനത്ത് മുകളിൽ  കലകളിൽ തുടരുന്ന ചന്ദ്രൻ  ചിലപ്പോൾ മാഞ്ഞ് ചിലപ്പോൾ മങ്ങി എന്ന് തുടർച്ചകൾ നിശ്ചലതകളുടെ മായ്ക്കപ്പെടുന്ന കല കലയിൽ നിന്ന് അടർന്ന് മാറി  അതിൻ്റെ  പുന:ചരിവുകൾ ചരിയുന്നതിൻ്റെ കല മാനത്ത്  എന്ന് ഉറപ്പിക്കുന്നു ചരിയുവാനുള്ള സ്വാതന്ത്ര്യം സ്വതന്ത്ര ചരിവ് കലകളുടെ മാനത്ത് ഒരു ചരിവാകും സൂര്യൻ ഒപ്പം സ്വാതന്ത്ര്യവും ആൽബങ്ങളിൽ ചരിവുകളുടെ കൂട്ടിവെപ്പ് ഒരു ഒട്ടിച്ചുവെപ്പാവും കല ചരിവുകളുടേത് മാത്രവും ഒരു മുറി തേങ്ങയിൽ കൊള്ളുന്ന ജീവിതം കല ചിരകിയെടുക്കുന്നു ഉടച്ച തേങ്ങാവെള്ളത്തിൽ അന്തരീക്ഷത്തിൻ്റെ ചരിവ് കലർത്തുന്നു എടുത്തുകളയാൻ തൊട്ട വിരലിൽ അന്തരീക്ഷത്തിൻ്റെ  ചരിവുകളുടെ നാരുകൾ ഓരോ ഇലയിലും വ്യത്യസ്ഥ മണങ്ങളുള്ള നാരകങ്ങൾ ഉടലിൽ വ്യത്യസ്ഥമൂക്കുകൾ പരിശീലിക്കുന്നു ഭയക്കുവാനുള്ള സ്വാതന്ത്...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...