Skip to main content

തീവണ്ടിയുടെ ഫിലിംറോൾ

പുറപ്പെട്ട് പോകുന്ന പകൽ

നീ നൃത്തത്തിന്റെ വേരുള്ള
ഇലയുടെ ഗുഹ്യഭാഗമുള്ള മരം

നീ ജാലകങ്ങൾ മേയുന്ന
തീവണ്ടിയുടെ കാട്
നീ ഓടക്കുഴൽ സുഷിരങ്ങൾ
കൂട്ടിയിട്ട കുന്ന്
നിന്നിൽ മേയുന്നു മീനുകൾ
നിന്നിൽ നിന്നും കുന്നിറങ്ങുന്നു മഴ

എന്തോ കണ്ട് പേടിച്ചിട്ടുണ്ട് നീ

ഭ്രാന്തിന്റെ തകിട് കോർത്ത്
നിന്നിൽ ജപിച്ചുകെട്ടുന്നുണ്ട്
എന്റെ ചുണ്ടുകൾ

നിന്നിൽ ഒഴുകുന്നു
വെള്ളാരം കല്ലുകൾ പിടിയ്ക്കുന്ന പുഴ
നീ ചില്ലകളുടെ ഒഴുക്കുള്ള
കിളികളുടെ കടവുള്ള മരം

നിന്റെ കരയിൽ കുത്തിയിരിക്കുന്നു
ഇലനൊണച്ചിപകൽ

നിന്നിൽ നനയുന്നു ഇലകൾ
അതിന്റെ ഒച്ച തീവണ്ടിയുടെ വാതിലാവുന്നു

വാതിലറിയാതെ
തീവണ്ടി പിൻവലിയ്ക്കുന്ന വേരുകൾ
നിന്നിൽ പിൻകഴുത്തുള്ള പാളങ്ങൾ

നിന്റെ പകൽ പുഴയ്ക്കകം
ഒഴിച്ചുവെച്ചിരിയ്ക്കുന്ന കുപ്പി

അവിടെ വാതിൽ നിർത്തി
മടങ്ങിപ്പോകുന്നതെല്ലാം തീവണ്ടി

മടങ്ങിപ്പോയ തീവണ്ടി
തൊട്ടാവാടിച്ചെടിയാവുകയും
അതിൽ എന്റെ മിടിപ്പുകൾ
വാതിലിന്റെ കൊത്തുപണി ചെയ്ത
ഇലയാവുകയും ചെയ്തേക്കാം

ഇറങ്ങരുത്
ഇറങ്ങുക എന്നാൽ
ഉള്ളുകൊണ്ടുള്ള
മുള്ളാവുകയാണ് അത്

നിന്റെ ഇമകൾ
ഞാനെന്ന തീവണ്ടിയുടെ
പ്ലാറ്റ്ഫോം ആകുന്നതങ്ങിനാവാം

അവിടെ നമ്മൾ
കൊണ്ടുനിർത്തപ്പെട്ട
രണ്ടുതീവണ്ടികുഞ്ഞുങ്ങൾ

നീ
ഇമയുടെ മടിയിൽ കിടക്കുന്ന തീവണ്ടി
ഇടയ്ക്ക് നമ്മൾ
കുമ്പിളിൽ കുത്തിനിർത്തപ്പെട്ട
രണ്ടു തീവണ്ടികൾ
അപ്പോൾ ഒഴുകിവരുന്ന
നാടകഗാനം പോലും മറ്റൊരു തീവണ്ടി.

ഞാനിടയ്ക്ക് നിന്നോട് മിണ്ടാൻ വേണ്ടി
ജീവിതത്തിൽ ചാരി നിർത്തപ്പെട്ട
ഒറ്റപ്പെട്ട തീവണ്ടി.

നീ കണ്ണുകളുടെ എഡിറ്റിംങ് ടേമ്പിൾ

ജീവിതത്തിന്റെ എഡിറ്റിംങ്ങ് ടേമ്പിളിൽ
കിടക്കുമ്പോൾ കെട്ടിപ്പിടിയ്ക്കുന്ന നമ്മൾ

വൈകുന്നേരം നമുക്കരികിൽ
കുട്ടിക്യൂറാ മണമുള്ള
നേരം കുടഞ്ഞിട്ട് തീർന്ന പൗഡർടിൻ

നമ്മൾ
വെട്ടിയൊതുക്കപ്പെടാൻ
നമ്മൾ വെട്ടിയൊട്ടിക്കപ്പെടാൻ
നമ്മൾ വെട്ടിമുറിയ്ക്കപ്പെടാൻ
നമ്മൾ കൊണ്ടുനിർത്തപ്പെടാൻ
നമ്മൾ കൂകിവിളിച്ച് പായാൻ
ചുരുണ്ടുകിടക്കുന്ന
പഴകിയതീവണ്ടികളുടെ
രണ്ടുസ്ഥിരം ഫിലിംറോളുകൾ.

Comments

  1. ഞാനിടയ്ക്ക് നിന്നോട് മിണ്ടാൻ വേണ്ടി
    ജീവിതത്തിൽ ചാരി നിർത്തപ്പെട്ട
    ഒറ്റപ്പെട്ട തീവണ്ടി....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ ചുവപ്പും അതിൻ്റെ അന്തിയും പിന്നെയും അതിൻ്റെ  ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും  ഒരന്തിമൊട്ട് മറ്റൊരു പകലിൻ്റെ ഇല വൈകുന്നേരം സമോവറിൻ്റെ കൊടിയുള്ള ഒരു രാജ്യമാവും ചായ ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള  ഒരു പാട്ടിൻ്റെ ചുവട്ടിലിരിക്കുന്നു കാതിൽ തലേന്നത്തെ ഇരുട്ട് അതും നീലനിറമുള്ളത് കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും ഒരു ഇലത്തുമ്പിൽ വന്നിരുന്ന് തുളുമ്പും ഭാഷ അത് മഞ്ഞുതുള്ളിയാണെന്ന്  പറഞ്ഞ് മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം ഒരു കവിതയായി പോകുമോ എന്ന് ഭയക്കുന്ന ഞാൻ തുളുമ്പുമ്പോൾ എൻ്റെ ഭയം  കൂടുതൽ മനോഹരം അത് അത്രയും സ്വാഭാവികം പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും  പറഞ്ഞു മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ് എൻ്റെ കവിതക്കില്ല അത്യന്തം മനുഷ്യത്തം എൻ്റെ തുളുമ്പലിൽ ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട് ഹാർമോണിയം പാട്ടിൻ്റെ സമോവർ നടക്കുന്നവരുടെ കൊടികളാണ് കാലടികൾ പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട് ഭാഷയുടെ മജ്ജയുള്ള  ഒരെല്ലാകും വാക്ക് ഒരു മജ്ജയല്ല മൗനം പാറുന്നുണ്ട് കാതുകളും കാതുകൾ കൊടികളല്ല ഒരു ലാളനയ്ക്കും  ഉടൽ വിട്ടുകൊടുക്കാത്ത  പൂച്ചകളാണ് കാതുകൾ എന്ന് ഞാൻ പാട്ടുകളോട് അടക്കം പറയുന്നു കാതി

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!