Skip to main content

ശാന്തത

എന്തൊരു ശാന്തതയാണ്
നിന്റെ പേരിന്

വെറുതെയെങ്കിലും
നിന്റെ പേരിന്റെ അരികിൽ
മരിച്ചുപോയി
എന്നെഴുതിവെയ്ക്കാൻ തോന്നുന്നു

അരികിലില്ലാത്ത
കലണ്ടറിൽ
പരതുന്ന ഒരു തീയതി

കഴിഞ്ഞതാവുമോ?
അറിയില്ല

നീ കേൾക്കുന്നത്
തായേ യശോദ എന്ന പാട്ട്

അടുത്തു തന്നെ
വരാനുള്ള
ഒരു തീയതിയിൽ
അറിയാതെ കുരുങ്ങുന്ന
വിരൽ

എന്ത് ഭംഗിയാണ്
നിനക്ക് മരണം

ജീവിച്ചിരിക്കുന്ന ഒരാൾക്ക്
നീ ചേരില്ല
എന്ന് പറഞ്ഞ്
മരിച്ചു എന്ന വാക്കിലേയ്ക്ക്
തീയതിയെഴുതാതെ
തിരിഞ്ഞുനടക്കുന്ന ഞാൻ

അപ്പോൾ
ഞാൻ മരിച്ചാൽ
നീ കരയുമോടാ എന്ന
നിന്റെ ചോദ്യവും,
എന്നെ കരയിപ്പിക്കാനായിട്ട്
നീ മരിയ്ക്കുമോടീ എന്ന
എന്റെ ചോദ്യവും

നീ പോടാ കൊരങ്ങാ
നീ ഓട്രി കൊരങ്ങി
എന്ന വിളികൾക്കിടയിൽ
തമ്മിൽ
ഒരുമ്മയിൽ പുണരുന്നത് കാണുന്നു..

Comments

  1. എന്ത് ഭംഗിയാണ് നിനക്ക് മരണം.
    ജീവിച്ചിരിക്കുന്ന ഒരാൾക്ക്
    നീ ചേരില്ല.
    മരണമില്ലാത്ത പ്രണയം...

    ReplyDelete
  2. ജീവിച്ചിരിക്കുന്ന ഒരാൾക്ക്
    നീ ചേരില്ല
    എന്ന് പറഞ്ഞ്
    മരിച്ചു എന്ന വാക്കിലേയ്ക്ക്
    തീയതിയെഴുതാതെ
    തിരിഞ്ഞുനടക്കുന്ന ഞാൻ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!