Skip to main content

ചാവിയും പാവയും

വാങ്ങിയിട്ടുണ്ട്
ചാവി കൊടുക്കാവുന്ന
ഒരു കടലിന്റെ പാവ

കൈയ്യിലുള്ളത്
നിലാവിന്റെ കീ ചെയ്ൻ

പടരുന്നതും
വളരുന്നതും കറക്കിക്കറക്കി
നിൽക്കുന്നത്
പകലിന്റെ വള്ളിച്ചെടികൾ

അടുത്തുതന്നെയുണ്ട്
കല്ലുകൊണ്ട് എറിയാൻ തുടങ്ങുന്ന
ഒരാളുടെ വിഗ്രഹം

കണ്ടിട്ട് ഉടലിന്റെ കടമുള്ള നടനാണ്

ഉറങ്ങുമ്പോൾ മറിയുന്ന
ഒരാളുടെ ഉപമ
അയാളിൽ
കൊത്തിവെച്ചിരിയ്ക്കുന്നു

വെയിലും
കിളികളും അത് കൊത്തികൊത്തി തിന്നുന്നു
ഉപമയും
തിരിയുമ്പോൾ മാത്രം
മറിച്ചിലും

ഓരോ വിരലുകളും
അക്കരെ കടക്കാൻ
കാത്തുനിൽക്കുന്ന കടവാണ്

വിരലിന്റെ ഇടയ്ക്കുള്ള സ്ഥലം
ഉടലുകൾ കൊത്തി തിന്നാൻ
വരുന്ന ഇടവും

ഉള്ളത് പിരിയനാഴം
താഴെ മീൻ പലകകൾ

വെറുതെ നിൽക്കുന്നില്ല
ഞാനും
കീറികീറി
വെള്ളത്തിലേയ്ക്ക് ഇട്ടുകൊടുക്കുന്നുണ്ട്
നിനക്ക് ഭ്രാന്താവുന്ന മണം

അടുത്തടുത്ത്
വരുന്നത്
ശലഭങ്ങളുടെ ജങ്കാർ

എപ്പോഴോ മുഴക്കിയിട്ടുണ്ടാവും
അതിന്റെ വലിപ്പവും
ഗാംഭീര്യവും സൂചിപ്പിയ്ക്കുന്ന
ഒരു ഇടത്തരം ഹോൺ..

Comments

  1. ഓരോ വിരലുകളും
    അക്കരെ കടക്കാൻ
    കാത്തുനിൽക്കുന്ന കടവാണ് ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!