നിലാവിന്റെ നൂല് നൂറ്റു,
ഓളത്തിന്റെ കര കൊടുത്തു,
തോണിക്കഴഞ്ചിൽ-
വെയിലുണക്കി,
ഓരോ മീനും;
മുള്ളിൽ വെള്ളം നിറച്ചു,
രാപകൽ ഓരോരോ പുതുപുഴ;
നെയ്തു കൂട്ടുന്നു...
മഴ; അത് നനയാതെ-
എടുത്തു വെച്ച്,
ഋതുമതിയാകുമ്പോൾ മാത്രം
ഓരോന്നായി എടുത്തുടുത്തു,
ഒരുങ്ങി;
മാനത്തു ഭംഗി നോക്കുന്നു!
ഓളത്തിന്റെ കര കൊടുത്തു,
തോണിക്കഴഞ്ചിൽ-
വെയിലുണക്കി,
ഓരോ മീനും;
മുള്ളിൽ വെള്ളം നിറച്ചു,
രാപകൽ ഓരോരോ പുതുപുഴ;
നെയ്തു കൂട്ടുന്നു...
മഴ; അത് നനയാതെ-
എടുത്തു വെച്ച്,
ഋതുമതിയാകുമ്പോൾ മാത്രം
ഓരോന്നായി എടുത്തുടുത്തു,
ഒരുങ്ങി;
മാനത്തു ഭംഗി നോക്കുന്നു!
ഈ ചിത്രത്തിന്റെ-
നീക്കിയിട്ട
കാല്പനീക തിരശീലയ്ക്ക് പിന്നിൽ;
ഓരോ മീനും;
കുറച്ചാഴത്തിൽ കീറിപോയ
ഒരു വർത്തമാന പുഴ തുന്നുന്നു!
നീക്കിയിട്ട
കാല്പനീക തിരശീലയ്ക്ക് പിന്നിൽ;
ഓരോ മീനും;
കുറച്ചാഴത്തിൽ കീറിപോയ
ഒരു വർത്തമാന പുഴ തുന്നുന്നു!
മനസ്സില്‍ പതിഞ്ഞ മറന്നുപോയൊരു സ്വപ്നത്തിന് വ്യാഖ്യാനം നല്‍കുന്ന പോലെയാണ് താങ്കളുടെ എല്ലാ കവിതകളും.. മനോഹരമായ വരികള്‍ത്തന്നെ ഇതും..
ReplyDeleteവളരെ വളരെ സന്തോഷം ഈ അഭിപ്രായം
Deleteഇത് തരുന്ന ഊർജം വളരെ വലുതാണ്
സ്നേഹപൂർവ്വം നന്ദി മുഹമ്മദ് ഭായ്
വർത്തമാന പുഴകൾ നിറഞ്ഞൊഴുകുന്ന കാലം...!
ReplyDeleteമുരളി ഭായ് വളരെ വളരെ സന്തോഷം സ്നേഹപൂർവ്വം
Deleteബൈജു ഭായിയുടെ മാന്ത്രിക കരസ്പര്‍ശം.... ഈ കവിതയിൽ വേണ്ടുവോളമുണ്ട്......
ReplyDeleteആശംസകൾ നേരുന്നു......
വര്‍ത്തമാനപ്പുഴ കവിതപ്പുഴയിലലിയുമ്പോള്‍
ReplyDelete