Skip to main content

തിരശീലയ്ക്ക് പിന്നിൽ


നിലാവിന്റെ നൂല് നൂറ്റു,
ഓളത്തിന്റെ കര കൊടുത്തു,
തോണിക്കഴഞ്ചിൽ-
വെയിലുണക്കി,
ഓരോ മീനും; 
മുള്ളിൽ വെള്ളം നിറച്ചു,
രാപകൽ ഓരോരോ പുതുപുഴ;
നെയ്തു കൂട്ടുന്നു...


മഴ; അത് നനയാതെ-
എടുത്തു വെച്ച്,
ഋതുമതിയാകുമ്പോൾ മാത്രം
ഓരോന്നായി എടുത്തുടുത്തു,
ഒരുങ്ങി; 

മാനത്തു ഭംഗി നോക്കുന്നു!

ഈ ചിത്രത്തിന്റെ-
നീക്കിയിട്ട
കാല്പനീക തിരശീലയ്ക്ക് പിന്നിൽ;
ഓരോ മീനും;
കുറച്ചാഴത്തിൽ കീറിപോയ
ഒരു വർത്തമാന പുഴ തുന്നുന്നു!

Comments

  1. മനസ്സില്‍ പതിഞ്ഞ മറന്നുപോയൊരു സ്വപ്നത്തിന് വ്യാഖ്യാനം നല്‍കുന്ന പോലെയാണ് താങ്കളുടെ എല്ലാ കവിതകളും.. മനോഹരമായ വരികള്‍ത്തന്നെ ഇതും..

    ReplyDelete
    Replies
    1. വളരെ വളരെ സന്തോഷം ഈ അഭിപ്രായം
      ഇത് തരുന്ന ഊർജം വളരെ വലുതാണ്
      സ്നേഹപൂർവ്വം നന്ദി മുഹമ്മദ്‌ ഭായ്

      Delete
  2. വർത്തമാന പുഴകൾ നിറഞ്ഞൊഴുകുന്ന കാലം...!

    ReplyDelete
    Replies
    1. മുരളി ഭായ് വളരെ വളരെ സന്തോഷം സ്നേഹപൂർവ്വം

      Delete
  3. ബൈജു ഭായിയുടെ മാന്ത്രിക കരസ്പര്‍ശം.... ഈ കവിതയിൽ വേണ്ടുവോളമുണ്ട്......
    ആശംസകൾ നേരുന്നു......

    ReplyDelete
  4. വര്‍ത്തമാനപ്പുഴ കവിതപ്പുഴയിലലിയുമ്പോള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!