Skip to main content

വിധി

കൊഴിഞ്ഞു വീണ
മുല്ലപ്പൂക്കൾ പെറുക്കി
മാലകെട്ടുന്ന
ലാഘവത്തോടെ
ഒന്നും സംഭവിക്കില്ല
എന്നൊരു പേടിയിൽ
കണ്ണീരു കൊണ്ട്
അണകെട്ടി
ജീവിക്കുകയാണ് നമ്മൾ

നിറഞ്ഞൊഴുകുന്ന പുഴയ്ക്കു
മഴ കൊണ്ട്
വേലികെട്ടി
ഒഴുക്ക് തടഞ്ഞിടും പോലെ
നമ്മുടെ ജാതകം കൊടുത്തു
ആരുടെയോ തലയിലെഴുത്ത് വാങ്ങി
സ്വന്തം തുരുത്തിൽ
 വിഹ്വലതകൾക്ക്‌ കീഴെ
ഒരു  വിധിയുടെ പുറത്തു
പൂർണസുരക്ഷിതരാവുകയാണ്
നമ്മൾ

ചോർന്നുപോയ  വാക്കുകൾ
കൊണ്ട് നിർമിച്ച ഒരു കരാറിന്റെ
ചിതലെടുത്ത ഉറപ്പിന്റെ പുറത്തു
പുഴയുടെ അസ്ഥി ഒഴുക്കുവാൻ
കാത്തു വച്ചൊരു
 സംസ്ഥാനമാവുകയാണ് നമ്മൾ

ആശങ്ക അടിക്കണക്കിൽ അളന്നു
പഴിക്കാനൊരു ദുർവിധി
ബാക്കി വച്ച
ദുരവസ്ഥയിലേയ്ക്കു
നീറിനീറി
തനിയെ ഒരു കടലുടൽ
നിമജ്ജനം ചെയ്യുവാൻ
ഒരുങ്ങുകയാണ് നമ്മൾ


അതിവിശാലമായ
ലോകത്ത്
ജലത്തിന്റെ
നിലവിളികൾക്കു താഴെ
ജാഗരൂകരായി
ജീവിക്കുവാൻ
വിധിക്കപ്പെടുകയാണ്
മരണ ഭയത്തോടെ
കുറെയേറെ
നിസ്സഹായമനുഷ്യർ
നമ്മൾ

Comments

  1. ഒന്നും സംഭവിക്കില്ല എന്നതുതന്നെ എത്ര ഉറപ്പ്

    ReplyDelete
  2. ഒരു വിശ്വാസം ..അതിലാണ് ജീവിതം ...!

    ReplyDelete
  3. വിശ്വാസം അതല്ലേ...എല്ലാം...

    ReplyDelete
  4. ആ ചെറിയ സ്പാനറും, സ്ക്രൂ ഡ്രൈവറും കാണുന്നില്ല ഭായ്‌. അതാ. അല്ലെങ്കിൽ പാവം സാറന്മാരത്‌ എപ്പഴേ ശരിയാക്കിത്തന്നേനെ. ജനങ്ങൾക്കിതു വല്ലതുമറിയുമോ ? കഴുതകൾ..!!


    നല്ല കവിത ഭായ്‌. ഇഷ്ടം.


    ശുഭാശംസകൾ.....

    ReplyDelete
  5. വിഹ്വലതകൾക്ക്‌ കീഴെ
    ഒരു വിധിയുടെ പുറത്തു
    പൂർണസുരക്ഷിതരാവുകയാണ്
    നമ്മൾ

    ReplyDelete
  6. മരണ ഭയത്തോടെ കുറെയേറെ നിസ്സഹായ മനുഷ്യർ ..

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!