Skip to main content

ധൂമ്ര വിഗ്രഹങ്ങൾ


പുലരികൾ!
വീടകങ്ങളിൽ;
അഴിച്ചു മാറ്റികെട്ടേണ്ടി വരുന്ന-
ജനലുകൾ,
പ്രകാശം..
വീടിന്റെ പിൻഭിത്തികൾ!

മഴ,
കണ്മുന്നിൽ
ഇറയത്തു കൂടി-
ഒലിച്ചുപോകുന്ന മുറികൾ!
കവിൾ മുറ്റങ്ങൾ


കണ്ണീരുകൾ,
മനസ്സുകൊണ്ട്;
ശരീരത്തിനെ
തളച്ചിടുന്ന ചങ്ങലകൾ
ബന്ധസ്നായുക്കൾ


രാത്രികൾ!
വികാര അപസ്മാരങ്ങൾ!
താക്കോലായി
പിടഞ്ഞു വീഴുന്ന
ശരീരങ്ങൾ;
താക്കോൽ പഴുതുകൾ..

വഴികൾ!
കിളിപ്പാട്ടുകൾ..
സഞ്ചരിക്കുന്നതിനിടയിൽ
പാട്ട് നിർത്തുന്ന കിളികൾ
കൊഴിയുന്ന പൂക്കളിൽ
പതിയുന്ന
വാടിയ  കാൽപ്പാടുകൾ..


ചടങ്ങുകൾ!
നെടുവീർപ്പുകൾ;
ചന്ദനത്തിരിവിരിപ്പുകൾ
മൌനങ്ങൾക്കിടയിലെ
ജന്മഇടവേളകൾ..


ധൂമ്ര വിഗ്രഹങ്ങളിൽ
കാക്കയുടെ കരച്ചിൽ  കോർത്ത്‌
കെട്ടിയിട്ട മാലകൾ
വെയിലിന്റെ നേർനിഴലുകൾ!

Comments

  1. വികാര അപസ്മരങ്ങളിൽ
    പ്രണയത്തിന്റെ താക്കോൽ പിടിക്കൂ

    ReplyDelete
  2. ചടങ്ങുകൾ!
    നെടുവീർപ്പുകൾ;
    മൌനങ്ങൾക്കിടയിലെ
    ജന്മഇടവേളകൾ..

    ReplyDelete
  3. എല്ലാം പരിചിതമായ അപരിചിതങ്ങള്‍

    ReplyDelete
  4. സാധാരണമല്ലാത്ത വഴികളിലൂടെ ഭാവനയെ ഒറ്റയാൻ യാത്രകൾക്കു വിടുന്നതിന്റെ ഫലമാണ്‌ ഭായീടെ കവിതകളെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തവും, പുതുമയുള്ളതുമാക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌. നന്നായിട്ടുണ്ട്‌. അഭിനന്ദനങ്ങൾ ഭായ്‌..




    ശുഭാശംസകൾ....


    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!