Skip to main content

ധൂമ്ര വിഗ്രഹങ്ങൾ


പുലരികൾ!
വീടകങ്ങളിൽ;
അഴിച്ചു മാറ്റികെട്ടേണ്ടി വരുന്ന-
ജനലുകൾ,
പ്രകാശം..
വീടിന്റെ പിൻഭിത്തികൾ!

മഴ,
കണ്മുന്നിൽ
ഇറയത്തു കൂടി-
ഒലിച്ചുപോകുന്ന മുറികൾ!
കവിൾ മുറ്റങ്ങൾ


കണ്ണീരുകൾ,
മനസ്സുകൊണ്ട്;
ശരീരത്തിനെ
തളച്ചിടുന്ന ചങ്ങലകൾ
ബന്ധസ്നായുക്കൾ


രാത്രികൾ!
വികാര അപസ്മാരങ്ങൾ!
താക്കോലായി
പിടഞ്ഞു വീഴുന്ന
ശരീരങ്ങൾ;
താക്കോൽ പഴുതുകൾ..

വഴികൾ!
കിളിപ്പാട്ടുകൾ..
സഞ്ചരിക്കുന്നതിനിടയിൽ
പാട്ട് നിർത്തുന്ന കിളികൾ
കൊഴിയുന്ന പൂക്കളിൽ
പതിയുന്ന
വാടിയ  കാൽപ്പാടുകൾ..


ചടങ്ങുകൾ!
നെടുവീർപ്പുകൾ;
ചന്ദനത്തിരിവിരിപ്പുകൾ
മൌനങ്ങൾക്കിടയിലെ
ജന്മഇടവേളകൾ..


ധൂമ്ര വിഗ്രഹങ്ങളിൽ
കാക്കയുടെ കരച്ചിൽ  കോർത്ത്‌
കെട്ടിയിട്ട മാലകൾ
വെയിലിന്റെ നേർനിഴലുകൾ!

Comments

  1. വികാര അപസ്മരങ്ങളിൽ
    പ്രണയത്തിന്റെ താക്കോൽ പിടിക്കൂ

    ReplyDelete
  2. ചടങ്ങുകൾ!
    നെടുവീർപ്പുകൾ;
    മൌനങ്ങൾക്കിടയിലെ
    ജന്മഇടവേളകൾ..

    ReplyDelete
  3. എല്ലാം പരിചിതമായ അപരിചിതങ്ങള്‍

    ReplyDelete
  4. സാധാരണമല്ലാത്ത വഴികളിലൂടെ ഭാവനയെ ഒറ്റയാൻ യാത്രകൾക്കു വിടുന്നതിന്റെ ഫലമാണ്‌ ഭായീടെ കവിതകളെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തവും, പുതുമയുള്ളതുമാക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌. നന്നായിട്ടുണ്ട്‌. അഭിനന്ദനങ്ങൾ ഭായ്‌..




    ശുഭാശംസകൾ....


    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ ചുവപ്പും അതിൻ്റെ അന്തിയും പിന്നെയും അതിൻ്റെ  ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും  ഒരന്തിമൊട്ട് മറ്റൊരു പകലിൻ്റെ ഇല വൈകുന്നേരം സമോവറിൻ്റെ കൊടിയുള്ള ഒരു രാജ്യമാവും ചായ ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള  ഒരു പാട്ടിൻ്റെ ചുവട്ടിലിരിക്കുന്നു കാതിൽ തലേന്നത്തെ ഇരുട്ട് അതും നീലനിറമുള്ളത് കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും ഒരു ഇലത്തുമ്പിൽ വന്നിരുന്ന് തുളുമ്പും ഭാഷ അത് മഞ്ഞുതുള്ളിയാണെന്ന്  പറഞ്ഞ് മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം ഒരു കവിതയായി പോകുമോ എന്ന് ഭയക്കുന്ന ഞാൻ തുളുമ്പുമ്പോൾ എൻ്റെ ഭയം  കൂടുതൽ മനോഹരം അത് അത്രയും സ്വാഭാവികം പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും  പറഞ്ഞു മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ് എൻ്റെ കവിതക്കില്ല അത്യന്തം മനുഷ്യത്തം എൻ്റെ തുളുമ്പലിൽ ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട് ഹാർമോണിയം പാട്ടിൻ്റെ സമോവർ നടക്കുന്നവരുടെ കൊടികളാണ് കാലടികൾ പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട് ഭാഷയുടെ മജ്ജയുള്ള  ഒരെല്ലാകും വാക്ക് ഒരു മജ്ജയല്ല മൗനം പാറുന്നുണ്ട് കാതുകളും കാതുകൾ കൊടികളല്ല ഒരു ലാളനയ്ക്കും  ഉടൽ വിട്ടുകൊടുക്കാത്ത  പൂച്ചകളാണ് കാതുകൾ എന്ന് ഞാൻ പാട്ടുകളോട് അടക്കം പറയുന്നു കാതി

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!