Skip to main content

പ്രണയം മഴപ്പതിപ്പ്

പെണ്ണേ നീ നനയുവാൻ എപ്പോഴും കൂടെ ഉണ്ടെങ്കിൽ 
എനിക്കൊരു മഴയായി പെയ്താലെന്താ?
ഓരോ തുള്ളിയും നുണയുവാൻ നീ കൂടെ ഉണ്ടെങ്കിൽ 
മഴ, ചുംബനം പോലെ ആയാലെന്താ
ചൂടോടെ തോർത്തുവാൻ നിൻ മിഴി കൂടെ ഉണ്ടെങ്കിൽ 
അധരം കൊണ്ടൊരാലിംഗനമായാലെന്താ 
ഇനി നിന്റെ മിഴിയിലെങ്ങാനും വീണു ഞാൻ കരഞ്ഞാൽ 
ചുണ്ടിതൾ പനിനീർപ്പൂ തന്നാലെന്താ
പിന്നെ പൂരത്തിന് കുടമാറ്റം പോലെ 
പരസ്പരം നമ്മേ വെച്ചുമാറി മാറിമറന്നാലെന്താ 
അവസാനം മഴ ഒന്ന് മാറണം എന്ന് തോന്നുമ്പോൾ മാത്രം 
നമുക്ക് മഴവിൽ നിറമായ്‌ തോർന്നാലെന്താ?

എനിക്ക് നനയുവാൻ വേണ്ടി മാത്രം അന്നു നീ 
ഒറ്റത്തുള്ളിയുള്ള മറ്റൊരു  മഴയാകുമെങ്കിൽ മാത്രം  !!!

Comments

  1. പ്രണയക്കുളിരഴകു വിടർത്തിയ കാവ്യമഴ..!!

    നല്ല കവിത.പ്രണയാർദ്രമായ വരികൾ.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം ഓരോ കവിതയിലൂടെ കൂടെ ഉള്ളതിന്റെ സന്തോഷം സ്നേഹം നന്ദി പൂർവ്വം

      Delete
  2. പരസ്പരം മാറി മഴ നനയാം

    നന്നായിരിക്കുന്നു

    ReplyDelete
    Replies
    1. നിധീഷ് കൂടെ ഉള്ളതിൽ വളരെ സന്തോഷം സ്നേഹം

      Delete
  3. നന്നായിരിക്കുന്നു കവിത
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻചേട്ടനെ ഇടയ്ക്ക് മിസ്സ്‌ ചെയ്തപ്പോൾ ഒന്ന് തിരക്കണം എന്ന് തോന്നി വീണ്ടും കഴിഞ്ഞ ഒന്ന് രണ്ടു പോസ്റ്റിൽ കണ്ടത്തിൽ വളരെ സ്നേഹം സന്തോഷം

      Delete
  4. മനസ്സും ഹൃദയവും തുടിക്കുന്ന ഈ അവസ്ഥയെ അല്ലെ പ്രണയം എന്നു പേരിട്ടു വിളിക്കുന്നത്.... നിശ്വാസം പതിവുതെറ്റിക്കുന്നില്ല

    ReplyDelete
    Replies
    1. പ്രദീപ്‌ മാഷിന്റെ വടിയെ ഒരു ചെറിയ പേടി ഉണ്ടായിരുന്നു എന്തായാലും ആശ്വാസം മാഷേ സ്നേഹപൂർവ്വം

      Delete
  5. Replies
    1. സാജൻ വളരെ നന്ദി സ്നേഹപൂർവ്വം

      Delete
  6. എന്നാല്‍പ്പിന്നെ പ്രണയമഴ

    ReplyDelete
    Replies
    1. അജിത്‌ ഭായ് ഇവിടെ മഴയാണ് വിസിറ്റ് വിസയിൽ വന്നതാവും നന്ദി സ്നേഹം

      Delete
  7. ആറാമത്തെ വരിയിലൊരു പൊരുത്തക്കേട് തോന്നിയത്
    മാറ്റിനിര്‍ത്തിയാല്‍ കവിത കേമം.. ഭാവുകങ്ങള്‍..!

    ReplyDelete
    Replies
    1. അത് ഒരു പൊരുത്തക്കേട് തന്നെയാണ് അലി ഭായ് ഞാൻ പറഞ്ഞത് തെറ്റിപോയതാണ് ഉദ്ദേശിച്ചത് മഴ നിന്റെ കണ്ണീരിന്റെ മുമ്പിൽ ഒന്നുമല്ല എന്നാണ് സാരമില്ല പോട്ടെ അലിഭായ് ആദ്യ വരവ് വായന വളരെ സന്തോഷം

      Delete
  8. മഴ ആവട്ടെ...എന്തോ നന്നേ പിടിച്ചില്ല മഴ

    ReplyDelete
    Replies
    1. കാത്തീ ഉള്ളത് പറയാല്ലോ എനിക്കും ഒരു മഴ കണ്ടപ്പോൾ പനിപിടിച്ചു എഴുതിപോയതാണ് നന്ദി കത്തി വായനക്ക് അഭിപ്രായത്തിനു സ്നേഹപൂർവ്വം

      Delete
  9. ഇക്കൊല്ലവും പോസ്റ്റുകളാൽ
    ബ്ലോഗെഴുത്തിൽ
    റെക്കേഓർഡ് ഭേദിക്കും അല്ലെ ഭായ്

    ReplyDelete
    Replies
    1. മുരളിച്ചേട്ട ഇത്തവണ ഇല്ല ഒരു കവിതാസൂത്രണം നടപ്പിലാക്കുന്നുണ്ട് ഇത്തവണ
      വായനക്ക് അഭിപ്രായത്തിനു ഈ സ്നേഹത്തിനു വളരെ നന്ദി

      Delete
  10. എനിക്ക് നനയുവാൻ വേണ്ടി മാത്രം അന്നു നീ
    ഒറ്റത്തുള്ളിയുള്ള മറ്റൊരു മഴയാകുമെങ്കിൽ മാത്രം !
    Angane enkil maathram...:) Good.

    ReplyDelete
  11. വളരെ മനോഹരം...സാധാരണ കാന്നാറുള്ള കടുപ്പം വിട്ട്, പെട്ടെന്ന് ഹൃദയത്തിലേക്ക് എത്തീട്ടോ...

    ReplyDelete
  12. മഴ ..അതെല്ലാര്‍ക്കും ഒരു വീക്ക്‌നെസ് ആകാന്‍ എന്തായിരിക്കും കാരണം ? ഞാന്‍ അതാ അആലോചിക്കുന്നത്..

    ReplyDelete
  13. നല്ല കവിത...ആശംസകൾ ബൈജു

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ ചുവപ്പും അതിൻ്റെ അന്തിയും പിന്നെയും അതിൻ്റെ  ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും  ഒരന്തിമൊട്ട് മറ്റൊരു പകലിൻ്റെ ഇല വൈകുന്നേരം സമോവറിൻ്റെ കൊടിയുള്ള ഒരു രാജ്യമാവും ചായ ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള  ഒരു പാട്ടിൻ്റെ ചുവട്ടിലിരിക്കുന്നു കാതിൽ തലേന്നത്തെ ഇരുട്ട് അതും നീലനിറമുള്ളത് കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും ഒരു ഇലത്തുമ്പിൽ വന്നിരുന്ന് തുളുമ്പും ഭാഷ അത് മഞ്ഞുതുള്ളിയാണെന്ന്  പറഞ്ഞ് മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം ഒരു കവിതയായി പോകുമോ എന്ന് ഭയക്കുന്ന ഞാൻ തുളുമ്പുമ്പോൾ എൻ്റെ ഭയം  കൂടുതൽ മനോഹരം അത് അത്രയും സ്വാഭാവികം പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും  പറഞ്ഞു മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ് എൻ്റെ കവിതക്കില്ല അത്യന്തം മനുഷ്യത്തം എൻ്റെ തുളുമ്പലിൽ ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട് ഹാർമോണിയം പാട്ടിൻ്റെ സമോവർ നടക്കുന്നവരുടെ കൊടികളാണ് കാലടികൾ പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട് ഭാഷയുടെ മജ്ജയുള്ള  ഒരെല്ലാകും വാക്ക് ഒരു മജ്ജയല്ല മൗനം പാറുന്നുണ്ട് കാതുകളും കാതുകൾ കൊടികളല്ല ഒരു ലാളനയ്ക്കും  ഉടൽ വിട്ടുകൊടുക്കാത്ത  പൂച്ചകളാണ് കാതുകൾ എന്ന് ഞാൻ പാട്ടുകളോട് അടക്കം പറയുന്നു കാതി