Skip to main content

ഉടൽമടുപ്പിലേയ്ക്കൊരു യാത്ര

തീക്കൊള്ളി കൊണ്ട്
തല ചൊറിഞ്ഞ ഒരു തീപ്പെട്ടി
നിലത്തു 
തകർന്നു കിടക്കുന്നു

അതിനടുത്ത്
അടക്കുവാനുള്ള ശവം പോലെ
തീയണഞ്ഞൊരു കമ്പ്
അടക്കം കാത്തു കിടക്കുന്നു

കടന്നു പോകുന്ന
തീവണ്ടിയ്ക്കെല്ലാം
തല വെച്ച്,
രണ്ടായി പിളർന്നിട്ടും
മരിക്കാൻ പോലും 
അറിയാത്തപാളം,
ആത്മഹത്യ ചെയ്ത
സംതൃപ്തിയോടെ
വഴിയിൽ
തളർന്നു കിടക്കുന്നു

ഉടൽമടുപ്പെന്ന 
സ്ഥലത്തേയ്ക്ക്
വായ്ക്കരിയുടെ ടിക്കെറ്റും
വാങ്ങി
അവസാനം 
എന്താണെന്നറിയാതെ;
ജീവിതം,
അപ്പോഴും
തിരക്കിട്ട് 
മരണയാത്ര തുടരുന്നു ...

Comments

  1. മരിച്ചു കിടക്കുന്നതും മടുപ്പിക്കുമോ..?

    ReplyDelete
  2. കടന്നുപോവുന്ന തീവണ്ടികൾക്കെല്ലാ തലവെക്കുന്ന റെയിൽപ്പാളങ്ങൾ !!! - അതൊരു സൂപ്പർ നിരീക്ഷണമാണ്....

    പതിവു തെറ്റിക്കാതെ നല്ല കവിത......

    ReplyDelete
  3. മരണം എന്നെന്നറിയാതെയുള്ള യാത്ര...
    ആശംസകള്‍

    ReplyDelete
  4. Exactly ...life is a journey to death

    ReplyDelete
  5. അറിഞ്ഞിട്ടും തലവെച്ച് കൊടുത്തുകൊണ്ട്....
    ശക്തമാണ് വരികള്‍.

    ReplyDelete
  6. ആദമിൻ മക്കൾ തൻ തുടർ യാത്ര...

    വളരെ നന്നായി എഴുതിയിരിക്കുന്നു.


    ശുഭാശംസകൾ....

    ReplyDelete
  7. എന്തായാലും മരിക്കുന്നത് വരെയല്ലേയുള്ളൂ

    ReplyDelete
  8. എല്ലാ വായനയ്ക്ക് അഭിപ്രായത്തിനു പ്രോത്സാഹനത്തിനു എല്ലാവർക്കും നന്ദി സ്നേഹപൂർവ്വം

    ReplyDelete
  9. മരണം മാത്രമാണ് നമുക്ക് ജനനത്തില്‍ കൂടി കിട്ടുന്ന ഒരേയൊരു നിശ്ചയമുള്ള കാര്യം എന്ന് ഒരു പറച്ചില്‍ ഉണ്ട് :) അതുകൊണ്ട് നമുക്കും അങ്ങനെ തന്നെ ആ ടിക്കറ്റ്‌ എടുത്തു അങ്ങോട്ടേക്ക് പോകാം ;)

    ReplyDelete
  10. മരിക്കാൻ പോലും
    അറിയാത്തപാളം,
    ആത്മഹത്യ ചെയ്ത
    സംതൃപ്തിയോടെ
    വഴിയിൽ
    തളർന്നു കിടക്കുന്നു... Great one!!!

    ReplyDelete
  11. കടന്ന് പോകുന്ന വണ്ടിക്കൊക്കെ തല വെയ്ക്കുന്ന റെയില്‍പ്പാളങ്ങള്‍... ഇഷ്ടപ്പെട്ടു.. ഈ പ്രയോഗവും ... ഈ കവിതയും..

    ReplyDelete
  12. എന്നും മരണയാത്രകൾ
    തുടർന്നുകൊണ്ടെയിരിക്കുന്നൂ‍ൂ.....

    ReplyDelete
  13. എല്ലാ അഭിപ്രായത്തിനും വായനയ്ക്കും പ്രോത്സാഹനത്തിനും വളരെ അധികം സ്നേഹത്തോടെ നന്ദി

    ReplyDelete
  14. കടന്നു പോകുന്ന
    തീവണ്ടിയ്ക്കെല്ലാം
    തല വെച്ച്,
    രണ്ടായി പിളർന്നിട്ടും
    മരിക്കാൻ പോലും
    അറിയാത്തപാളം,
    ആത്മഹത്യ ചെയ്ത
    സംതൃപ്തിയോടെ
    വഴിയിൽ
    തളർന്നു കിടക്കുന്....കണ്ടിട്ടും അറിയാത്ത കാഴ്ച....

    ReplyDelete
    Replies
    1. ശ്രീകുമാർ നന്ദി സന്തോഷം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

പിരിച്ചെഴുത്ത്

നട്ടുച്ചയെ സൂര്യനായും ആകാശമായും ഗതികേടിന്റെ  ഭാഷയിൽ പിരിച്ചെഴുതാം, സൂര്യനെ  വെയിലായും സമയമായും ഒന്നൂടി വെട്ടി വിയർത്ത് ക്രീയ ചെയ്യാം എന്നിട്ട് വെയിലിനെ മരം കൊണ്ട് ഭാഗിച്ചു വേണമെങ്കിൽ ശിഷ്ടം തണലായി താഴ്ത്തിറക്കാം പക്ഷെ അതിനു വേണ്ടി നാക്ക്‌ കുഴയാതെ ഒരു ഴ എങ്കിലും മലയാളി മഴു വീഴാതെ കേരളത്തിൽ ബാക്കി വയ്ക്കണം അല്ലെങ്കിൽ പുഴയ്ക്കും മഴയ്ക്കും ചേർത്ത് ചരമ കോളത്തിൽ ഒരൊറ്റ ചിത്രം കൊടുത്ത് സന്തപ്ത മലയാളികൾ എന്ന് ഏതെങ്കിലും അന്യ ഭാഷക്കാരൻ അങ്ങ് ചേർത്തെഴുതിയേക്കാം