Skip to main content

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും 
അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ
പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു

തൂവലുകളുടെ നെയിംസ്ലീപ്പ്
ഒട്ടിക്കും മുമ്പ് 
അത് തുറന്നു നോക്കും മുമ്പ്
അത് പുസ്തകമാകും മുമ്പ്
ആകാശം

വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു
സൂര്യനത് തുറന്നുനോക്കുന്നു
ആരുടേയും നെയിംസ്ലിപ്പ് ആകാത്ത,
ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ

ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി
വിഷാദങ്ങൾ പൊതിയിട്ട്
ആരും സൂക്ഷിക്കുന്നില്ല

ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും
മീനാവുന്നില്ല
സ്വയം പൊതിയാകുമ്പോഴും
അഴിയുമ്പോഴും
ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല

പകരം ആമ്പലുകൾ സ്വയം
അഴിയുന്നു 
രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക്
നക്ഷത്രങ്ങളുടെ പൊടിയിലേക്ക്

അസ്തമയം മാത്രം കൊള്ളും
സ്വയം അഴിയും
വിഷാദത്തിൻ്റെ പൊതി

എന്നിട്ടും അത്
വല്ലപ്പോഴും എടുത്ത് മറിച്ച്
നോക്കുമ്പോഴും
മാനം കാണാതെ സൂക്ഷിച്ചീടും
അതിലെ ഏകാന്തത

മയിൽപ്പീലി പോലെ 
അതിൽ പെറ്റുപെരുകും
അതിലെ വിഷാദം

ഏറ്റവും പുതിയ വേനലേ
ഏറ്റവും പുതിയ ഇന്നലേ എന്ന്
രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന് 
സൂര്യനേ ലാളിക്കുന്നു
ഒരു വിഷാദിയുടെ
മയിൽപ്പീലിയാകും സൂര്യൻ

എല്ലാ ഒഴുക്കുകളും പുഴയിലേക്ക് 
നീളും
ഒരുടൽ കൊണ്ടുനടന്നിരുന്നു

ഒഴുക്കിൻ്റെ നിറത്തിൽ പൂക്കാൻ വരും
നദിക്കുറിഞ്ഞിയേ
നഗ്നതയുടെ നദിയേ എന്ന് 
അപ്പോഴും ഉടലിനെ

കാലടികൾക്കരികിലെ കടലേ എന്ന്
ഉടൽ വീണ്ടെടുക്കുന്നു
ബുദ്ധൻ്റെ ബുക്കേ എന്ന് 
ധ്യാനം മാത്രം തുറന്നുനോക്കുന്നു

എല്ലാം പൊന്മാനുകൾക്കും
നീലയുടെ പൊതിയിടും നിൻ്റെ മാനം

നാഭികളുടെ പക്ഷി
എന്ന് അവയുടെ നഗ്നത
ആകാശം കാട്ടിത്തരാം എന്ന
അവയുടെ നീലനിറമുള്ള പ്രലോഭനങ്ങൾ
അവയുടെ നഗ്നത,
ഉടലിന് മാത്രം വരും കത്തുകൾ

പൊന്മാനിടങ്ങളുടെ പോസ്റ്റ്മാനേ
എന്ന് നീ 
എൻ്റെ മാനത്തെ ഓമനിക്കുന്നു
മൂന്ന് വരി നിറമുള്ള പ്രോലോഭനം
എന്ന് ആകാശത്തേ
അതിൻ്റെ മേൽവിലാസത്തേ
നഗ്നതയുടെ മേൽവിലാസമുള്ള കത്തേ
എന്ന് ഒരു ഉടലിനെ
അതിൻ്റെ വിശേഷങ്ങളേ
ഓമനിക്കുന്നു 

വേനലിൻ്റെ കലണ്ടറാവും വെയിൽ

ഞാൻ വെയിൽ മറിച്ചു നോക്കുന്നു

ഒരു ഓട്ടോറിക്ഷ പോലെ
വിഷാദനഗരങ്ങളിലൂടെ 
കുടുങ്ങി കുടുങ്ങി
സഞ്ചരിക്കും പകൽ

ജമന്തിനഗരങ്ങൾ എന്ന് മാറ്റിവിരിയുന്നു

എൻ്റെ വിരിയൽ മാറ്റി വെച്ച ജമന്തി
എന്ന് ഉടൽ 
പൂക്കളിലേക്ക് മാറ്റിവെക്കുന്നു

തീയതികൾ നോക്കി വിരിയും സൂര്യകാന്തികൾ
സൂര്യൻ ഒരു പൊതിയാവുമോ
തീയതിയാവുമോ
എൻ്റെ കലണ്ടർ മാത്രം നോക്കിനിൽക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!