Skip to main content

Posts

Showing posts from March, 2025

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

നർത്തകി നിൻ്റെ നൃത്തമാതൃത്വം

നൃത്തത്തിൻ്റെ കൈക്കുഞ്ഞുള്ള സ്ത്രീ നിൻ്റെ നൃത്തമാതൃത്വം  താരാട്ട് നീയുടുക്കും പട്ടുസാരി നിൻ്റെ പാട്ടിന് താരാട്ടിൻ്റെ ഇഴ നീ കാതെഴുതി കൊടുക്കുന്നതെല്ലാം പാട്ടാവുന്നു കണ്ണെഴുതുന്നിടത്ത് നിന്ന്  ഉടൽ തുടങ്ങുന്നു ക്ലാസിക്കൽ നർത്തകി നിൻ്റെ നൃത്ത ഉത്ക്കണ്ഠ  ഏത് ചുവടിൽ  ഏത് മുദ്രയിൽ നീ ഇറക്കിവെക്കുമെന്ന്  ജനാലകൾ ഉടുത്ത് ഞാൻ ആശങ്കപ്പെടുന്നു എനിക്ക് മുന്നിൽ പറന്നുകാണിക്കും ദൈവം വെറും കിളിയാണെന്ന് ബോധ്യപ്പെടുത്തുവാനുള്ള നിൻ്റെ ശ്രമങ്ങൾ എന്നെ കൂടുതൽ മനുഷ്യനാക്കുന്നു നർത്തകീ നിൻ്റെ നൃത്തം അസ്തമയം ഒരു താളമാണെങ്കിൽ സൂര്യൻ ഒരു രാഗം നിൻ്റെ നൃത്തം അസ്തമയത്തിൽ തട്ടുമോ നിൻ്റെ മൂക്കൂത്തിയാകുമോ എൻ്റെ വിഷാദം എന്ന്  നമ്മുടേതല്ലാത്ത വൈകുന്നേരങ്ങൾ വെറുതേ സംശയിക്കുന്നു നീ വൈകുന്നേരങ്ങളെ ആശംസാ കാർഡിലെ ചിത്രങ്ങളാക്കുന്നു അസ്തമയം കൊണ്ട് പകൽ പൊതിഞ്ഞെടുക്കുന്നു സൂര്യനെ പൊതിയും അസ്തമയം നീ നൃത്തം വെച്ച് അപ്പോഴും അഴിച്ചെടുക്കുന്നു ദൈവം മതത്തിൻ്റെ കൂടുള്ള കിളി എന്ന് നിൻ്റെ ഓരോ നൃത്തവും മനുഷ്യനിലേക്ക് മാത്രം തുളുമ്പുന്നു മാതൃത്വവും കൈക്കുഞ്ഞിലേക്ക് പാൽമണമോടെ തിരിയുന്നു നിന്നിലെ എരിയും നൃത്ത നാള...

കൈയ്യടികൾ അഴിച്ചിടും വിധം

എല്ലാ പ്രാർത്ഥനകളും തിരസ്ക്കരിച്ച ദൈവത്തിനുള്ള പുരസ്ക്കാരം ഏറ്റുവാങ്ങുവാൻ  എൻ്റെ ദൈവത്തെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു ആ വിളി മാത്രം കേട്ട ദൈവം എന്ന് കാണികളിലൊരുവനായി കൺമിഴിക്കും ഞാൻ ഏറ്റുവാങ്ങുവാനുള്ള ഇനിയും പൂർത്തിയായിട്ടില്ലാത്ത ഫലകം ഒരു കവിതയായിരിക്കും എന്ന് ദൈവത്തിന് വേണ്ടി വിചാരിക്കുന്ന ഒരാൾ പതിയേ വേദിയിലേക്ക്  കടന്നുവരുന്നു കാണികളിൽ ഒരാളായി അപ്പോഴും സദസ്സിൽ, നിസ്സംഗതയോടെ തുടരുന്ന ദൈവത്തെ ഞാൻ മനസ്സിൽ ആരാധിച്ച് തുടങ്ങുന്നു എങ്ങും അഴിച്ചിട്ട കൈയ്യടികൾ!

അന്തർമുഖനായ ടാക്സിക്കാരൻ

അന്തർമുഖനായ ടാക്സിക്കാരൻ അയാളുടെ അന്തർമുഖത്ത്വം തന്നെ അയാൾ ഓടിക്കും ടാക്സിയാണെങ്കിൽ എൻ്റെ പ്രണയിനിയുടെ ഭാഷ അതിൽ യാത്രക്കാരിയാവും ദിവസം കൈ കാണിച്ച് നിർത്തിയാൽ കൂടെക്കയറും അവളുടെ കൈയ്യക്ഷരം അവളുടെ കുഞ്ഞ് നോവ് ഒപ്പം ഒരു വട്ടം മാത്രം, മുഖം തുടച്ച തൂവാലയും ഇനിയും പൊടിയാത്ത വിയർപ്പുകണങ്ങൾ അവളുടെ കുഞ്ഞ് വട്ടപ്പൊട്ട് അവളോടൊത്ത് ഞെരുങ്ങിക്കയറും ഉറപ്പ് ഒപ്പം പ്രണയവും അപരിചിതരോട് അധികം മിണ്ടാത്ത അവളുടെ ഭാഷ അവൾ ഇനിയും എഴുതിയിട്ടില്ലാത്ത കവിത, അവളുടെ അടുത്തിരിക്കും അതും ഉറപ്പ് മഞ്ഞ് ഒരു ടാക്സിയാവുമെങ്കിൽ അതിൽ സഞ്ചരിക്കും യാത്രക്കാരൻ അന്ന് മാത്രം ആരായിരിക്കും? കവിത, ഒരു  ഊട് വഴിയാണെന്ന് വിശ്വസിക്കുന്ന ടാക്സിഡ്രൈവർ ഒരുപക്ഷേ അന്ന് മാത്രം ഞാനല്ല ഏത് യാത്രയും എടുത്ത് അരികിൽവെക്കും അന്തർമുഖത്ത്വമുള്ള ദൂരം സഞ്ചരിച്ച ദൂരം ആകാശം എടുത്തുവെച്ച് ഒരു നക്ഷത്രമാക്കുമെങ്കിൽ അല്ലല്ല, എടുത്തുവെയ്ക്കുന്നത് ആകാശമാണെങ്കിൽ അത് പക്ഷിയാക്കുമെന്ന് തർക്കിക്കുമോ അവർ ആകാശം വിളിക്കുന്ന ടാക്സി അന്ന് മാത്രം മേഘമാവുമോ? അതിൻ്റെ നീല മാത്രം എടുത്ത്  അരികിൽ വെക്കുമോ ആകാശം ഒരു പക്ഷേ അന്ന് മാത്രം? കൂലിക്കെന്ന വണ്ണം സഞ്ചരിച്ച ദ...