Skip to main content

കള്ളൻ ആൾക്കൂട്ടം എന്നിവയിലെ ഒന്നെന്ന നിർമ്മിതി

ഒരാൾ കൂടി 
വരുവാനുള്ള ഒരാൾക്കൂട്ടം.
ഒരാൾക്കൂട്ടത്തെ 
മോഷ്ടിച്ചുകൊണ്ടു പോകുന്ന 
കള്ളൻ

എല്ലാ ആൾക്കൂട്ടങ്ങളും
പലപ്പോഴായി
കള്ളനായി മാറ്റിനിർത്തി 
അവരിൽ ഒരാളെ

അയാളുടെ നിറം
അയാളുടെ സ്വഭാവം
അയാളുടെ സമയം
അതിനനുസരിച്ചു രൂപപ്പെട്ടുവരുന്നു

പകൽ ആൾക്കൂട്ടങ്ങളെ 
ഒഴിച്ചുവെയ്ക്കുന്ന
കുപ്പിയായി കാണപ്പെട്ടു
കൂടെ ഒഴിക്കപ്പെട്ടു 
അയാൾക്ക് ചുറ്റും നിൽക്കുന്നവർ
ഒപ്പം രാത്രിഗന്ധിയായ
പൊള്ളുന്ന വെയിലും
നിറം കൊണ്ടുകൊണ്ടു കറുത്തുപോയത്
നിറമുള്ളതും നിറമില്ലാത്തതുമായ
കുപ്പികളുണ്ടായി

ആൾക്കൂട്ടം, ഒരാളെ തുറക്കുന്ന താക്കോലാണെന്ന്
ആരോ പറഞ്ഞു
എന്നിട്ടും അയാൾ മാത്രം തുറന്നുകിടന്നു.
അകത്തേക്ക് മാത്രം ചാരി

അവിടെ തുടർന്നു
ഓടിട്ട വീടുകളിൽ
പിറകുവശത്ത് മാത്രം
ചാരി,
ചരിച്ച് വെച്ചിരിക്കുന്ന വിധം 
കാണപ്പെടുന്ന എണികൾ

വാരിയിൽ നിന്നും 
താഴെ വീഴുന്ന വെള്ളം
താഴെവീണ്
താഴെവീണ് 
അവിടെ കിടന്ന്
കെട്ടിക്കിടക്കുന്നതിന് മുമ്പ്
ഒലിച്ചുപോകുന്നതിന് മുമ്പ്
താഴെ നിന്ന്
എണിയെടുത്ത് ചാരി 
മുകളിലേയ്ക്ക് കയറി
ചോർച്ചകൾ അടച്ചു
ഓടുകൾ മാറ്റിയിട്ടു
തനിയെ മഴ നനഞ്ഞ്
താഴെയ്ക്കിറങ്ങി

പനിയ്ക്കപ്പെട്ടവരും
പനിപിടിക്കാത്തവരും ഉണ്ടായി ആൾക്കൂട്ടങ്ങളിൽ

അവർ തങ്ങളിൽ ഇടപഴകി
പനിക്കോളുകൾ പങ്കുവെച്ചു

വിരൽ കമഴ്ത്തി 
പരസ്പരം അളന്നു
നെറ്റിയിൽ പനിച്ചൂടുകൾ

ഇല്ലാതായി
ഓടിട്ടവീടുകൾ വാരികൾ
ചാരിവെയ്ക്കുവാൻ 
ഇല്ലാതായി ഏണികൾ

അദൃശ്യവാരിയിൽ നിന്നും
വെള്ളം മാത്രം ഇറ്റി താഴെ വീണു
കെട്ടിക്കിടന്നു
ഒഴുകിപ്പോയി.

ആൾക്കൂട്ടങ്ങൾ കയറിയിറങ്ങി
വീടുകളിൽ
ഉള്ളതും ഇല്ലാത്തതുമായ
വീടുകളുണ്ടായി

വീടുളളവരെന്നും
വീടില്ലാത്തവരെന്നും 
ആൾക്കൂട്ടം രണ്ടായി

സാവകാശത്തിലും
വേഗത്തിലും
ബംബിൽ 
വാഹനങ്ങൾ കയറിയിറങ്ങുന്ന
പ്രതീതി ചുറ്റുമുണ്ടായി

കള്ളൻ കയറാതെ
തുറന്നുകിടന്നു വീടുകൾ

ഇല്ലാതായ വീടുകളുടെ അകവശം
മാത്രം 
മഴയില്ലാത്തപ്പോഴും ചോർന്നു

അവിടുന്നൊരാൾ ഇറങ്ങിവന്നു
ചുറ്റും ആൾക്കൂട്ടത്തെ ഉണ്ടാക്കുന്നു
കാലിൽ ചിലങ്കയിട്ട്
നൃത്തം വെയ്ക്കുന്നത് പോലെ
കള്ളനാവുന്നു.



Comments

  1. വീടുള്ളവരും ഇല്ലാത്തവരും അതിൽ നിന്നും ജനിക്കുന്ന കള്ളന്മാരും ..

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ