Skip to main content

മരണം എന്ന രൂപത്തിൽ പുരുഷൻ

അങ്ങനേയിരിക്കെ
ജീവിച്ചിരിയ്ക്കുവാൻ
ഒരു മുഖം വേണ്ടെന്നായി

മുഖം ഇല്ലാതെ
നഗ്നതയ്ക്കു സുതാര്യമായി
ഉടലില്ലാതെ
ജീവിച്ചിരുന്നവരെ
ധൂർത്തന്മാരെന്ന് വിളിച്ചുതുടങ്ങീ
ലോകം.

മരിച്ചുപോയവരെ തിരിച്ചുവിളിക്കും
വരെ
ലോകം എന്തു വേണമെങ്കിലും
വിളിച്ചോട്ടെ,
എന്ന് മാത്രം കരുതി

മരിച്ചുപോയവർക്കും വേണമല്ലോ 
ഒരു കരുതൽ
മരിച്ചുപോയതിന്
പകരം.

കവിത കൈമാറി വന്ന മനുഷ്യരെ
ഇവിടെ ഉണ്ടായുള്ളു
അത് കൊണ്ട് തന്നെ
അവർക്ക് മുന്നിൽ കഥകൾ വിശ്വാസ്യയോഗ്യമല്ലാതായി

മരിച്ചുപോയവരുടെ
മരിച്ചുപോയശേഷമുള്ള
വേശ്യയായി ആകാശം

മരിച്ചുപോയവരെല്ലാം ആണുങ്ങളാണോ?
ആണുങ്ങളെല്ലാം സ്ത്രീലമ്പടന്മാരാണോ ?
സ്ത്രീകൾ മരിക്കാറില്ലേ
മരിച്ചവരിൽ കുട്ടികളില്ലേ
മറ്റു ജീവജാലങ്ങൾ മരിയ്ക്കാറില്ലേ
സ്വാഭാവികമായി ഉണ്ടായി
അനേകം സംശയങ്ങൾ.

ശവക്കുഴി
ഉടലുകളുടെ ആസക്തൻ
മരിച്ചവരേക്കാൾ ആഭാസൻ
വിഷയാസക്തൻ
ഒരു കുഴിയിലും
ഇനിയും അടക്കപ്പെടാത്ത തെമ്മാടി
മരണത്തേക്കാൾ നിഷേധി
ജീവിതത്തേക്കാൾ ധിക്കാരി.
അവനാണാ സത്യം പറഞ്ഞത്
മരിക്കുന്നവരെല്ലാം പുരുഷൻമാർ

സ്ത്രീകൾക്ക് ഇല്ലാ മരണം
സ്ത്രീകൾക്ക് വിധിച്ചിട്ടില്ലാ മരണം
അവർ മറ്റു സ്ത്രീകളെ പ്രസവിച്ച്
അവരിലൂടെ ജീവിക്കുന്നു.
മരിയ്ക്കുമ്പോൾ
മരിയ്ക്കുവാൻ വേണ്ടി മാത്രം
അവർ പുരുഷന്മാരാകുന്നു
മരിയ്ക്കുമ്പോൾ കുട്ടികൾ മുതിരുന്നു
അവർ മരണശേഷവും മുതിരുന്നു പുരുഷന്മാരാകുന്നു.

മരണം പുരുഷൻമാർക്ക് വേണ്ടി
മാത്രം
സംവരണം ചെയ്യപ്പെട്ട ഒരിടമാകുന്നു
ലോകം.

ന സ്ത്രീ മരണമർഹതി
മരണത്തെ സ്വാതന്ത്ര്യം കൊണ്ട് മറച്ചതെറ്റിന് 
മനുസ്മൃതിയോളം വെറുക്കപ്പെടുമ്പോഴും
ജീവിച്ചിരിയ്ക്കുന്ന തെറ്റിന്
മരിയ്ക്കുന്ന തെറ്റിന്
പുരുഷൻ വീണ്ടും വെറുക്കപ്പെടുന്നു.

ജീവിച്ചിരിക്കുന്നവരെല്ലാം
സ്ത്രീകളാവുന്നു.
നിരന്തരം സ്ത്രീകളുടെ രക്ഷയെക്കുറിച്ച്
മാത്രം സംസാരിയ്ക്കുന്ന
ലോകത്ത്
സ്ത്രീകൾക്ക്
രക്ഷ 
സുരക്ഷിതത്വം
പരിരക്ഷ
കിട്ടാത്ത കാലത്ത്
പുരുഷന്മാരായി ജീവിച്ചിരിയ്ക്കുവാനാകില്ല.
മരിയ്ക്കുവാൻ വേണ്ടി
മരിയ്ക്കുന്നവർക്ക് വേണ്ടി
മരിയ്ക്കപ്പെടാൻ വേണ്ടി
അവർ കൂടുതൽ കൂടുതൽ  പുരുഷന്മാരാക്കപ്പെടുന്നു

സ്ത്രീകൾക്ക് മരിയ്ക്കുവാനാകില്ല
അവർ ജീവിതം
എന്ന സത്യത്തെ പ്രസവിയ്ക്കുന്നു
അവർ നിത്യതയുടെ അമ്മ

പുരുഷമരണം
സ്ത്രീമരണം എന്ന് വേർതിരിവുകൾ ഉള്ള
ശുചിമുറിയല്ല മരണം

ഇവിടെ
മരണം
പുരുഷന്മാർക്ക് മാത്രം പ്രവേശനമുള്ള
ശുചിമുറിയാവുന്നു 

ഒന്നുനിർത്തുന്നു
ഒന്നിനുമല്ലാതെ

മുന്നിൽ
നിറം ചാട്ടം നിശ്ചലത
എന്നീ മൂന്ന് ശുചിമുറികളുള്ള
പുരുഷനാകുന്നു പുൽച്ചാടി

അത് നിരന്തരം
പുരുഷനിൽ നിന്നും
പുറത്തുകടക്കാൻ
ചാടുന്നു.

Comments

  1. സ്ത്രീകൾക്ക് മരിയ്ക്കുവാനാകില്ല
    അവർ ജീവിതം
    എന്ന സത്യത്തെ പ്രസവിയ്ക്കുന്നു
    അവർ നിത്യതയുടെ അമ്മ
    ആശംസകൾ

    ReplyDelete
  2. ബൈജുവിന്റെ കവിത വായിച്ചപ്പോൾ ഒരു പരിചയക്കാരനെ കണ്ടുമുട്ടിയ പോലെ..വാക്കുകൾ.. അർത്ഥതലങ്ങൾ..ഹൃദ്യം.

    ReplyDelete
  3. നിരന്തരം സ്ത്രീകളുടെ രക്ഷയെക്കുറിച്ച്
    മാത്രം സംസാരിയ്ക്കുന്ന
    ലോകത്ത്
    സ്ത്രീകൾക്ക്
    രക്ഷ
    സുരക്ഷിതത്വം
    പരിരക്ഷ
    കിട്ടാത്ത കാലത്ത്
    പുരുഷന്മാരായി ജീവിച്ചിരിയ്ക്കുവാനാകില്ല.
    മരിയ്ക്കുവാൻ വേണ്ടി
    മരിയ്ക്കുന്നവർക്ക് വേണ്ടി
    മരിയ്ക്കപ്പെടാൻ വേണ്ടി
    അവർ കൂടുതൽ കൂടുതൽ പുരുഷന്മാരാക്കപ്പെടുന്നു

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ ചുവപ്പും അതിൻ്റെ അന്തിയും പിന്നെയും അതിൻ്റെ  ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും  ഒരന്തിമൊട്ട് മറ്റൊരു പകലിൻ്റെ ഇല വൈകുന്നേരം സമോവറിൻ്റെ കൊടിയുള്ള ഒരു രാജ്യമാവും ചായ ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള  ഒരു പാട്ടിൻ്റെ ചുവട്ടിലിരിക്കുന്നു കാതിൽ തലേന്നത്തെ ഇരുട്ട് അതും നീലനിറമുള്ളത് കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും ഒരു ഇലത്തുമ്പിൽ വന്നിരുന്ന് തുളുമ്പും ഭാഷ അത് മഞ്ഞുതുള്ളിയാണെന്ന്  പറഞ്ഞ് മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം ഒരു കവിതയായി പോകുമോ എന്ന് ഭയക്കുന്ന ഞാൻ തുളുമ്പുമ്പോൾ എൻ്റെ ഭയം  കൂടുതൽ മനോഹരം അത് അത്രയും സ്വാഭാവികം പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും  പറഞ്ഞു മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ് എൻ്റെ കവിതക്കില്ല അത്യന്തം മനുഷ്യത്തം എൻ്റെ തുളുമ്പലിൽ ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട് ഹാർമോണിയം പാട്ടിൻ്റെ സമോവർ നടക്കുന്നവരുടെ കൊടികളാണ് കാലടികൾ പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട് ഭാഷയുടെ മജ്ജയുള്ള  ഒരെല്ലാകും വാക്ക് ഒരു മജ്ജയല്ല മൗനം പാറുന്നുണ്ട് കാതുകളും കാതുകൾ കൊടികളല്ല ഒരു ലാളനയ്ക്കും  ഉടൽ വിട്ടുകൊടുക്കാത്ത  പൂച്ചകളാണ് കാതുകൾ എന്ന് ഞാൻ പാട്ടുകളോട് അടക്കം പറയുന്നു കാതി

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!