Skip to main content

മരണം എന്ന രൂപത്തിൽ പുരുഷൻ

അങ്ങനേയിരിക്കെ
ജീവിച്ചിരിയ്ക്കുവാൻ
ഒരു മുഖം വേണ്ടെന്നായി

മുഖം ഇല്ലാതെ
നഗ്നതയ്ക്കു സുതാര്യമായി
ഉടലില്ലാതെ
ജീവിച്ചിരുന്നവരെ
ധൂർത്തന്മാരെന്ന് വിളിച്ചുതുടങ്ങീ
ലോകം.

മരിച്ചുപോയവരെ തിരിച്ചുവിളിക്കും
വരെ
ലോകം എന്തു വേണമെങ്കിലും
വിളിച്ചോട്ടെ,
എന്ന് മാത്രം കരുതി

മരിച്ചുപോയവർക്കും വേണമല്ലോ 
ഒരു കരുതൽ
മരിച്ചുപോയതിന്
പകരം.

കവിത കൈമാറി വന്ന മനുഷ്യരെ
ഇവിടെ ഉണ്ടായുള്ളു
അത് കൊണ്ട് തന്നെ
അവർക്ക് മുന്നിൽ കഥകൾ വിശ്വാസ്യയോഗ്യമല്ലാതായി

മരിച്ചുപോയവരുടെ
മരിച്ചുപോയശേഷമുള്ള
വേശ്യയായി ആകാശം

മരിച്ചുപോയവരെല്ലാം ആണുങ്ങളാണോ?
ആണുങ്ങളെല്ലാം സ്ത്രീലമ്പടന്മാരാണോ ?
സ്ത്രീകൾ മരിക്കാറില്ലേ
മരിച്ചവരിൽ കുട്ടികളില്ലേ
മറ്റു ജീവജാലങ്ങൾ മരിയ്ക്കാറില്ലേ
സ്വാഭാവികമായി ഉണ്ടായി
അനേകം സംശയങ്ങൾ.

ശവക്കുഴി
ഉടലുകളുടെ ആസക്തൻ
മരിച്ചവരേക്കാൾ ആഭാസൻ
വിഷയാസക്തൻ
ഒരു കുഴിയിലും
ഇനിയും അടക്കപ്പെടാത്ത തെമ്മാടി
മരണത്തേക്കാൾ നിഷേധി
ജീവിതത്തേക്കാൾ ധിക്കാരി.
അവനാണാ സത്യം പറഞ്ഞത്
മരിക്കുന്നവരെല്ലാം പുരുഷൻമാർ

സ്ത്രീകൾക്ക് ഇല്ലാ മരണം
സ്ത്രീകൾക്ക് വിധിച്ചിട്ടില്ലാ മരണം
അവർ മറ്റു സ്ത്രീകളെ പ്രസവിച്ച്
അവരിലൂടെ ജീവിക്കുന്നു.
മരിയ്ക്കുമ്പോൾ
മരിയ്ക്കുവാൻ വേണ്ടി മാത്രം
അവർ പുരുഷന്മാരാകുന്നു
മരിയ്ക്കുമ്പോൾ കുട്ടികൾ മുതിരുന്നു
അവർ മരണശേഷവും മുതിരുന്നു പുരുഷന്മാരാകുന്നു.

മരണം പുരുഷൻമാർക്ക് വേണ്ടി
മാത്രം
സംവരണം ചെയ്യപ്പെട്ട ഒരിടമാകുന്നു
ലോകം.

ന സ്ത്രീ മരണമർഹതി
മരണത്തെ സ്വാതന്ത്ര്യം കൊണ്ട് മറച്ചതെറ്റിന് 
മനുസ്മൃതിയോളം വെറുക്കപ്പെടുമ്പോഴും
ജീവിച്ചിരിയ്ക്കുന്ന തെറ്റിന്
മരിയ്ക്കുന്ന തെറ്റിന്
പുരുഷൻ വീണ്ടും വെറുക്കപ്പെടുന്നു.

ജീവിച്ചിരിക്കുന്നവരെല്ലാം
സ്ത്രീകളാവുന്നു.
നിരന്തരം സ്ത്രീകളുടെ രക്ഷയെക്കുറിച്ച്
മാത്രം സംസാരിയ്ക്കുന്ന
ലോകത്ത്
സ്ത്രീകൾക്ക്
രക്ഷ 
സുരക്ഷിതത്വം
പരിരക്ഷ
കിട്ടാത്ത കാലത്ത്
പുരുഷന്മാരായി ജീവിച്ചിരിയ്ക്കുവാനാകില്ല.
മരിയ്ക്കുവാൻ വേണ്ടി
മരിയ്ക്കുന്നവർക്ക് വേണ്ടി
മരിയ്ക്കപ്പെടാൻ വേണ്ടി
അവർ കൂടുതൽ കൂടുതൽ  പുരുഷന്മാരാക്കപ്പെടുന്നു

സ്ത്രീകൾക്ക് മരിയ്ക്കുവാനാകില്ല
അവർ ജീവിതം
എന്ന സത്യത്തെ പ്രസവിയ്ക്കുന്നു
അവർ നിത്യതയുടെ അമ്മ

പുരുഷമരണം
സ്ത്രീമരണം എന്ന് വേർതിരിവുകൾ ഉള്ള
ശുചിമുറിയല്ല മരണം

ഇവിടെ
മരണം
പുരുഷന്മാർക്ക് മാത്രം പ്രവേശനമുള്ള
ശുചിമുറിയാവുന്നു 

ഒന്നുനിർത്തുന്നു
ഒന്നിനുമല്ലാതെ

മുന്നിൽ
നിറം ചാട്ടം നിശ്ചലത
എന്നീ മൂന്ന് ശുചിമുറികളുള്ള
പുരുഷനാകുന്നു പുൽച്ചാടി

അത് നിരന്തരം
പുരുഷനിൽ നിന്നും
പുറത്തുകടക്കാൻ
ചാടുന്നു.

Comments

  1. സ്ത്രീകൾക്ക് മരിയ്ക്കുവാനാകില്ല
    അവർ ജീവിതം
    എന്ന സത്യത്തെ പ്രസവിയ്ക്കുന്നു
    അവർ നിത്യതയുടെ അമ്മ
    ആശംസകൾ

    ReplyDelete
  2. ബൈജുവിന്റെ കവിത വായിച്ചപ്പോൾ ഒരു പരിചയക്കാരനെ കണ്ടുമുട്ടിയ പോലെ..വാക്കുകൾ.. അർത്ഥതലങ്ങൾ..ഹൃദ്യം.

    ReplyDelete
  3. നിരന്തരം സ്ത്രീകളുടെ രക്ഷയെക്കുറിച്ച്
    മാത്രം സംസാരിയ്ക്കുന്ന
    ലോകത്ത്
    സ്ത്രീകൾക്ക്
    രക്ഷ
    സുരക്ഷിതത്വം
    പരിരക്ഷ
    കിട്ടാത്ത കാലത്ത്
    പുരുഷന്മാരായി ജീവിച്ചിരിയ്ക്കുവാനാകില്ല.
    മരിയ്ക്കുവാൻ വേണ്ടി
    മരിയ്ക്കുന്നവർക്ക് വേണ്ടി
    മരിയ്ക്കപ്പെടാൻ വേണ്ടി
    അവർ കൂടുതൽ കൂടുതൽ പുരുഷന്മാരാക്കപ്പെടുന്നു

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കഴുത്തിലെ കിണർവെള്ളത്താലി - കവിതാ ടാക്കീസിൽ

കവിതാ ടോക്കീസിൽ കഴുത്തിലെ കിണർവെള്ളത്താലി, ഒഴുകിയിറങ്ങുമിടം എൻ്റെ കൊളുത്തുള്ള ദാഹം അതും ഉടൽകൊളുത്തുള്ള  കൊഴുത്തദാഹം എല്ലാ മഴയുടലുകളും ഭേദിക്കുന്നു മേൽമറയില്ലാത്ത കിണർ കഴിഞ്ഞ്  അതിൻ്റെ ആഴങ്ങൾ കഴിഞ്ഞ് നാലുമണി കപ്പിയും  അതിന് മുമ്പുള്ള കപ്പിയില്ലാത്ത കാലവും കഴിഞ്ഞ് എണ്ണയില്ലാത്ത വരൾച്ചയും വരൾച്ചയുടെ കറക്കവും അതിൻ്റെ കറകറ ശബ്ദവും കഴിഞ്ഞ് പഴയകാല പാള  കിണറ്റിൽ വീഴുന്നതിൻ്റെ  ഭാരമില്ലായ്മയും കഴിഞ്ഞ് കിണർ വെള്ളത്തിലെ തണുപ്പും സന്ധ്യകലർന്ന ഇരുട്ടും പുലർകാലവും  പാളയിലേക്ക് കയറും അനുഭവവും കഴിഞ്ഞ് കോട്ടിയ പാളയുടെ ഭാരമില്ലായ്മ വെള്ളത്തിലേക്കും വെള്ളത്തിൻ്റെ തെളിഞ്ഞ ഉപരിതലം ചരിഞ്ഞ് പാളയിലേക്കും കയറിയതിന് ശേഷം പന്നലിൻ്റെ ഇലകളും  പായലിൻ്റെ വഴുക്കലും  ഇടിഞ്ഞ തൊടികളും ഇനിയും ഇടിയാത്ത തൊടികളും കഴിഞ്ഞ് ആശാൻ കവിതയിലെ ദാഹവും മലയാള കവിതയിലെ ദേഹിയും കഴിഞ്ഞ് ബുദ്ധഭിക്ഷുവായി ജലം മുകളിലേക്ക് കയറിവരുന്നിടത്ത് ദേഹിയായി ദാഹം അപ്പോഴും തുടരുന്നിടത്ത് ശരിക്കും ആനന്ദൻ എന്ന് ദാഹവും മാതംഗി എന്ന് ദേഹിയും ഒരിക്കലും കഴിയുന്നില്ല അവ ഒഴുകുക മാത്രം, ചെയ്യുന്നു  ഒരു പക്ഷേ ഇന്നും ...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

അവധിയുടെ കുതിരകൾ കലണ്ടറിൽ

അവധികൾ ശരീരത്തിൽ  പ്രവേശിക്കും വിധം കലണ്ടറിലെ ശൂന്യസ്ഥലികൾ തീയതികൾ ഇനിയും പച്ചപ്പെടാനുള്ള ഇലകളുടെ വെപ്രാളം എടുത്തണിഞ്ഞ അവയുടെ ശാന്തവള്ളികൾ അവധികളുടെ ഉടലുള്ള കുതിര കലണ്ടറിൽ അതിൻ്റെ അടയാളപ്പെടുത്തൽ അക്കങ്ങളിൽ, നിറങ്ങളിൽ ഒരു കടൽക്കുതിരയുടെ ചലനം തീയതി കലണ്ടറിൽ  അടയാളപ്പെടുത്തും വിധം അതിൻ്റെ ചലനങ്ങളുടെ  നിധിയിൽ നിന്നും ഒരു ചലനം  എൻ്റെ കവിത കട്ടെടുക്കുന്നു അവധികളും  കടൽക്കുതിരയുടെ ചലനങ്ങളും  എന്ന വിഷയത്തിൽ ഇനിയും പൂർത്തിയാകാത്ത  എൻ്റെ പഠനം പൂർത്തിയാകുന്നില്ല ചലനങ്ങളും അപ്പോഴും ജീവിതത്തിൻ്റെ നിശ്ചലതക്ക് കടൽക്കുതിരയുടെ ആകൃതി വരച്ചുകൊടുക്കുന്നുണ്ട് ഞാൻ അവയുടെ ചലനങ്ങൾക്കരികിൽ വെറുതേയിരിക്കുന്നുണ്ട് ഞാൻ ചലനത്തിൻ്റെ കൈയ്യിൽ, മൈലാഞ്ചി ഇട്ടുകൊടുക്കുന്നത് പോലെ അത്രയും സൂക്ഷമമായി തന്നെ ഓരോ തിരയും കടലിൻ്റെ കുതിര എന്നായി, അപ്പോൾ എൻ്റെ നിശ്ചലത ഞാൻ നാവികൻ വേനലെൻ്റെ കപ്പൽപ്പായ എന്നാശ്വസിക്കുവാൻ എനിക്കുമായിട്ടുണ്ട് നാവികനിലേക്ക് ഉള്ള എൻ്റെ ആയങ്ങൾ അപ്പോഴും ഉടൽ അതിൻ്റെ കരയിൽ അനിയന്ത്രിയമായി നിയന്ത്രിക്കുന്നു കിടന്ന് കിടന്ന് ഉലച്ചിലിൻ്റെ അടിവശം തുരുമ്പിച്ച കപ്പൽപോലെ കവിത എല്ലാ...