Skip to main content

റിവേഴ്സ് ബുദ്ധൻ

ശബ്ദത്തിനെ റിവേഴ്സിടുന്ന
കാത്

കവിത ഒരു
ഉണ്ടാക്കിയ വണ്ടിയാകുന്നു
ഞാനൊരു കൊച്ചുകുട്ടിയും

മുഖം
പരിചയത്തിന്റെ
ബസ്റ്റാൻഡാവുന്നിടത്ത് വെച്ചാണ്
പണ്ടെത്തെ രണ്ടുചുണ്ടുകളെ
വണ്ടിയോടിയ്ക്കുന്ന ശബ്ദം,
ചുണ്ടുകൊണ്ടുണ്ടാക്കി
വിളിച്ചുകയറ്റുകയായിരുന്നു
കവിത

പാട്ടുകൾ ഓരോ മനുഷ്യരാവുന്നിടത്താണ്

ഞാൻ
പഴക്കം നഷ്ടപ്പെട്ട വണ്ടി
ഉപ്പ് അതിന്റെ വാക്കും
അതൊരു പഴയകവിതയെ മറികടക്കുന്നു

കൂടെ മീൻ
മീനിന്റെ കൈയ്യിൽ പാവപോലെ
പരലുപ്പിന്റെ ബുദ്ധൻ

ഉപ്പിനുള്ളിൽ
തന്റെ പ്രതിമ,
പതിയേ പിറകിലേയ്ക്കെടുക്കുന്ന
ബുദ്ധൻ

തീരെ അനങ്ങാതെ
നിശ്ചലതയുടെ
പിറകിലേയ്ക്ക് പ്രതിമ

മനസ്സ്
ബുദ്ധന്റെ ഉള്ളിലേയ്ക്ക്
കയറിപ്പോകുന്ന വെള്ളം

മീൻ മടങ്ങിപ്പോകുന്ന ബുദ്ധന്റെ ഇമകളും

ഞാൻ ബുദ്ധന്റെ കാത്

മീൻ മെല്ലെ ബുദ്ധന്റെ
ചുരുണ്ടുകൊണ്ടിരിയ്ക്കുന്ന
മുടിയാകുന്നു

ബുദ്ധന്റെ ഉള്ളിൽ വെള്ളം,
മീനുകളെ
കെട്ടിവെയ്ക്കുന്ന ശബ്ദം

തുള്ളികളിൽ
ഇറ്റുവീഴുന്നവ
കിളികൾ

അവയിൽ നിലത്ത് വീഴുന്നവ മാത്രം
പൊന്മാൻ

പൊടുന്നനെ
ഭ്രമണത്തിന്റെ കൂണ് പോലെ ഭൂമി

ഉപമ  അവിടെ
സമയത്തെ പോലെ
പിശുക്കൻ

നാഗരികതയുടെ നീല
കൃഷ്ണന്റെ നിറമുള്ള തെരുവ്

ഹൃദയത്തിൽ
അകലത്തിന്റേതു മാത്രമായ
രണ്ടുമിടിപ്പുകൾ

അടുപ്പം തരിശ്ശിടുന്നിടത്താണ്

മുന്നിലേയ്ക്ക് ഒന്നാഞ്ഞ്
തന്റെ പ്രതിമയ്ക്ക്
പിന്നിലേയ്ക്ക്
വണ്ടിയോടിയ്ക്കുന്ന ബുദ്ധൻ

പിറകിൽ
ഉണങ്ങാത്ത ഇമകൾക്ക്
വെള്ളമൊഴിയ്ക്കുന്ന മഴ,
ഒരു നനഞ്ഞ ബുദ്ധൻ

കാത് ചുരുളുന്ന
ഒച്ച

നിശ്ശബ്ദതയിൽ ബുദ്ധനെ
കൊത്തിവെയ്ക്കുവാനുള്ള ശ്രമം
പിൻവലിയ്ക്കുന്നൂ
വിരലുകൾ

ശൂന്യതയും ഞാനും.
വെള്ളവും ചുരുളുന്നുണ്ടാവണം

എതായാലും
മഴ ചുരുളുന്നില്ല
ബഹളമുണ്ടാക്കുന്നുമില്ല
തുള്ളികളാവുന്നില്ല
തുള്ളികളല്ല കുട്ടികൾ

നനവിൽ
ഒന്നും എങ്ങും എഴുതിവെച്ചിട്ടില്ല

മഴ പാലിയ്ക്കാത്ത
ഏതോ നിശ്ശബ്ദത തുള്ളികൾ പാലിയ്ക്കുന്നു

അത്രമേൽ കനം  കുറഞ്ഞ്
എവിടേയോ ചുരുളുന്ന
ആരുടേയോ കാത്തുനിൽപ്പ്

ആരുടെ ഒപ്പാണീ നിശ്ശബ്ദത

അറിയുവാനാവുന്നില്ലല്ലോ
ആരുടെ മൃതദേഹമാണീ
ഒപ്പ്

ബുദ്ധന് അനുവദിക്കപ്പെട്ട പരോളിലേയ്ക്ക്
ഞാനും
പുഴയെടുത്ത മീനും
നടന്നുതുടങ്ങുന്നു.

Comments

Post a Comment

ജനപ്രിയ പോസ്റ്റുകൾ

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ