ഇടവേളകൾ കൊണ്ട്
പൊതിയിട്ട പുസ്തകം
ഷൂട്ട് ചെയ്യുവാൻ
ഒന്നുമില്ലാത്തത് കൊണ്ട്
പാട്ടെഴുതി
കവിതയെന്ന് തിരുത്തി
സിനിമയെന്ന് പേരിട്ട്
വായിക്കുന്നതായി അഭിനയിക്കുന്നു
പഴയൊരു
കാത്തുനിൽപ്പിന്റേയും
മാറ്റിനിയുടേയും
അഭിനയത്തിന്റേയും
ലായനി
പാട്ടുവെച്ചുകെട്ടിയാൽ
എങ്ങോട്ടുവേണമെങ്കിലും
വളഞ്ഞുപോയേക്കാവുന്ന
തീവണ്ടികളുടെ
പേജുകളുടെ
ഒരു കൂട്ടം
നടന്നുപോകുമ്പോൾ
കടന്നുപോകുന്ന തീവണ്ടിയുടെ ജാലകത്തിൽ
കാൽതട്ടിവിഴുന്ന
ഒരു കുട്ടിയുടെ ചിത്രമുണ്ട്
മനസ്സിൽ
തൊട്ടാവാടിയുടെ ഇലകൾ
തൊട്ടുതൊട്ട്
മടക്കിയത്
തൽക്കാലം
നടക്കുന്നിടത്തൊക്കെ
പ്ലാസ്റ്റർ ഓഫ് പാരീസിൽ
ഒരു തിരക്ക് മാത്രം തീർക്കുന്നു..
ഷൂട്ട് ചെയ്യുവാൻ
ReplyDeleteഒന്നുമില്ലാത്തത് കൊണ്ട്
പാട്ടെഴുതി
കവിതയെന്ന് തിരുത്തി
സിനിമയെന്ന് പേരിട്ട്
വായിക്കുന്നതായി അഭിനയിക്കുന്നു...!