Skip to main content

ആത്മാഭിമാനത്തെക്കുറിച്ച്


എന്റെ കാക്കകൾക്ക്
തീ പിടിച്ചിരിയ്ക്കുന്നു

അവ
ഞാൻ കാണാതിരിയ്ക്കാൻ
തീ അണച്ചണച്ച് പറക്കുന്നു

പൊതുവേ
കാക്കകൾ
എന്റെ പറക്കുന്ന രാത്രികൾ

ഇരിക്കുമ്പോൾ 
അവ
എന്റെ സ്വകാര്യ പകലിൽ
മനുഷ്യരുടെ കൊത്തുപണികൾ ചെയ്യുന്നു

ഒരേ സമയം
പറക്കുമ്പോൾ
എന്റെ പരാതികളുടെ
സ്വതന്ത്രമായ ആവിഷ്ക്കാരവും
അതേ സമയം ഇരിക്കുമ്പോൾ
എനിയ്ക്കുള്ള
ഉത്തരങ്ങളിൽ നിന്നും
സ്വാതന്ത്ര്യം പ്രഖ്യാപിച്ച
നിഷേധിയായ ചോദ്യചിഹ്നങ്ങളുമാവുകയാണ് കാക്കകൾ

അവ പലപ്പോഴും പറന്നുവന്ന്
എന്റെ എല്ലിന്റെ ചില്ലകളിലിരിയ്ക്കുന്നു

അപ്പോൾ കറുപ്പ്
കാക്കയിൽ നിന്നും  പറന്നകന്ന്
എന്റെ തൊലിപ്പുറത്തിരിയ്ക്കുന്നു

പിന്നെ വെയിലു കൊണ്ട്
കറുത്ത നിറത്തിൽ ചോരയ്ക്ക്
തീ പിടിയ്ക്കുമ്പോൾ
മാത്രം അവ വീണ്ടും പറന്നു പോകുന്നു

അണയുമ്പോൾ
ഞരമ്പിന്റെ മരച്ചില്ലകളിലേയ്ക്ക്  തിരിച്ച്
ചേക്കേറുന്നു
അത്രമേൽ കറുത്ത് രാത്രിയാകുന്നു

എന്റെ വെളുത്ത പകലിനെ
കറുത്ത നിറത്തിൽ
അഭിസംബോധന ചെയ്യാൻ
എന്റെ പരിമിതികൾക്ക് പുറത്ത്
ഞാൻ കൊണ്ട് നടക്കുന്ന
ആത്മാഭിമാനമാണ്
കാക്കകൾ!

(23 ആഗസ്റ്റ് 2016)

Comments

  1. Dear poet, the pretty poem winds up on a realistic(?) sarcastic note .Reminds me of crow poetry(the coinage !) in English Literature..A different brilliant poem!.congrats

    ReplyDelete
    Replies
    1. സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു

      Delete
    2. സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു

      Delete
  2. കാക്കകള്‍ മനുഷ്യരുടെ പറക്കുന്ന രാത്രികള്‍ ..വെളുപ്പ്‌ വരച്ചു വച്ച പൊയ്മുഖം..

    ReplyDelete
  3. എന്റെ വെളുത്ത പകലിനെ
    കറുത്ത നിറത്തിൽ അഭിസംബോധന ചെയ്യാൻ
    എന്റെ പരിമിതികൾക്ക് പുറത്ത് ഞാൻ കൊണ്ട് നടക്കുന്ന
    ആത്മാഭിമാനമാണ് കറുത്ത കാക്കകൾ ...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ ചുവപ്പും അതിൻ്റെ അന്തിയും പിന്നെയും അതിൻ്റെ  ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും  ഒരന്തിമൊട്ട് മറ്റൊരു പകലിൻ്റെ ഇല വൈകുന്നേരം സമോവറിൻ്റെ കൊടിയുള്ള ഒരു രാജ്യമാവും ചായ ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള  ഒരു പാട്ടിൻ്റെ ചുവട്ടിലിരിക്കുന്നു കാതിൽ തലേന്നത്തെ ഇരുട്ട് അതും നീലനിറമുള്ളത് കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും ഒരു ഇലത്തുമ്പിൽ വന്നിരുന്ന് തുളുമ്പും ഭാഷ അത് മഞ്ഞുതുള്ളിയാണെന്ന്  പറഞ്ഞ് മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം ഒരു കവിതയായി പോകുമോ എന്ന് ഭയക്കുന്ന ഞാൻ തുളുമ്പുമ്പോൾ എൻ്റെ ഭയം  കൂടുതൽ മനോഹരം അത് അത്രയും സ്വാഭാവികം പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും  പറഞ്ഞു മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ് എൻ്റെ കവിതക്കില്ല അത്യന്തം മനുഷ്യത്തം എൻ്റെ തുളുമ്പലിൽ ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട് ഹാർമോണിയം പാട്ടിൻ്റെ സമോവർ നടക്കുന്നവരുടെ കൊടികളാണ് കാലടികൾ പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട് ഭാഷയുടെ മജ്ജയുള്ള  ഒരെല്ലാകും വാക്ക് ഒരു മജ്ജയല്ല മൗനം പാറുന്നുണ്ട് കാതുകളും കാതുകൾ കൊടികളല്ല ഒരു ലാളനയ്ക്കും  ഉടൽ വിട്ടുകൊടുക്കാത്ത  പൂച്ചകളാണ് കാതുകൾ എന്ന് ഞാൻ പാട്ടുകളോട് അടക്കം പറയുന്നു കാതി

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!