Skip to main content

രണ്ടുടലിഞ്ചികൾ

വീണിടത്ത് കിടന്നുരുളുകയാണ്
രണ്ടു ചുണ്ടുകൾ

പ്രണയത്തിന്റെ ആകൃതിയിലേയ്ക്ക്
രൂപപ്പെടുന്ന
ഒരു വാക്കിന്റെ വൃത്തം

അത് വൃണമായി കൊത്തിവെയ്ക്കുന്ന
ഉടലിടങ്ങൾ

വർത്തമാനകാലത്തിന്റെ
ഭാവി പോലെ
വൃത്താകൃതിയിൽ
ഉരുളുന്ന പ്രണയം

ഇടയ്ക്കൊന്ന്
നിർത്തിയിടാനായി മാത്രം
നെഞ്ഞിനകത്ത് രൂപപ്പെടുത്തുന്ന
പ്രണയത്തിന്റെ
ചതുരം

അവിടെ കാവ്യാത്മകമായി
ഭ്രാന്തെടുക്കപ്പെടുന്ന
വാക്കുകൾ
ചിന്തകൾ

വരികളിൽ നൃത്തം
ചെയ്യുന്ന
ഭ്രാന്തിന്റെ ശീലുകൾ

വയലറ്റിലേയ്ക്ക്
നിറം മാറ്റി വരയ്ക്കപ്പെടുന്ന
രാത്രികൾ

രാത്രിയുടെ
മിന്നാമിന്നികേസരങ്ങൾ

അധ്വാനിക്കുന്നവന്റെ തൊലിപ്പുറത്തേയ്ക്ക്
അഴിച്ചുകെട്ടപ്പെടുന്ന
കറുപ്പ്
ഒലിച്ചിറങ്ങുന്ന വിയർപ്പ്
അതിലെ നനഞ്ഞ മുത്ത്‌

വിശക്കുന്നവന്റെ നനഞ്ഞഭാഷ
അവന്റെ
വിയർപ്പുമണികൾ
കണങ്ങളായടങ്ങിയ
കവിതകൾ

പാടുന്ന
വയലിനുകൾ മാത്രം
പൂക്കുന്ന
രാത്രികൾ

ഭാരമില്ലാത്ത വിരലുകൾ
തൂവലുകളിൽ
പിടിക്കുന്ന
പക്ഷികൾ

ആകാശം തൊട്ടുനോക്കുന്ന ചിറകുകൾ

ഏകകോശജീവിയായി ചുരുങ്ങുന്ന
ആകാശം

കാണുന്നതിന് മുമ്പ്
കട്ടെടുക്കപ്പെട്ട
നാളെയുടെ സ്വപ്നങ്ങൾ
നിറമേഘങ്ങൾ

രാത്രിയുടെ ആർത്തവം പോലെ
നീളുന്ന അമാവാസി മാസങ്ങൾ

ആരോ അഴിച്ചെടുത്ത
ചന്ദ്രന്റെ വൃത്തം
തീണ്ടാരിപൌർണമികൾ


മേഘങ്ങളിൽ
ആകൃതി നഷ്ടപ്പെട്ട്
ഒളിച്ചിരിക്കുന്ന
അമീബചന്ദ്രൻ

ഇണചേരു ന്നതിനിടയിൽ
ചർമം ഏറ്റവും ഉള്ളിലായി മാറുന്ന
രണ്ടു ഉടലുകൾ

അവയവങ്ങൾ തോറും
ഉടഞ്ഞു പോയ പ്രകൃതി
പ്രായത്തിന്റെ വളർച്ചയരച്ച
മഞ്ഞളാകൃതികൾ

ചുണ്ടുകളുടെ ചില്ലയിൽ
കൂട് കൂട്ടിയിരിക്കുന്ന
വാക്കുകൾ
പിരിഞ്ഞു പോയ
നാക്കിന്റെ നാരുകൾ

ഭ്രാന്തെടുത്ത
വെറും വാക്കായി ചുരുങ്ങുന്ന
പ്രണയം

വെച്ച് തീരാത്ത
ഒരു ചുംബനത്തിലേയ്ക്ക്
കാണാത്തപ്പോഴെല്ലാം
പിരിഞ്ഞു പോകുന്ന
നമ്മൾ

മണ്ണിന്റെ മൈലാഞ്ചിയിട്ട
രണ്ടുടലിഞ്ചികൾ 

Comments

  1. മണ്ണിന്റെ മൈലാഞ്ചിയിട്ട
    രണ്ടുടലിഞ്ചികൾ
    ആശംസകള്‍

    ReplyDelete
  2. ഭ്രാന്തെടുത്ത
    വെറും വാക്കായി ചുരുങ്ങുന്ന
    പ്രണയം

    ReplyDelete
  3. പ്രണയത്തിന്റെ ആകൃതിയിലേയ്ക്ക്
    രൂപപ്പെടുന്ന ഒരു വാക്കിന്റെ വൃത്തം
    അത് വൃണമായി കൊത്തിവെയ്ക്കുന്ന ..ഉടലിടങ്ങൾ ...!

    ReplyDelete
  4. പ്രണയത്തിന്റെ ആകൃതി എന്ത്

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ ചുവപ്പും അതിൻ്റെ അന്തിയും പിന്നെയും അതിൻ്റെ  ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും  ഒരന്തിമൊട്ട് മറ്റൊരു പകലിൻ്റെ ഇല വൈകുന്നേരം സമോവറിൻ്റെ കൊടിയുള്ള ഒരു രാജ്യമാവും ചായ ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള  ഒരു പാട്ടിൻ്റെ ചുവട്ടിലിരിക്കുന്നു കാതിൽ തലേന്നത്തെ ഇരുട്ട് അതും നീലനിറമുള്ളത് കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും ഒരു ഇലത്തുമ്പിൽ വന്നിരുന്ന് തുളുമ്പും ഭാഷ അത് മഞ്ഞുതുള്ളിയാണെന്ന്  പറഞ്ഞ് മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം ഒരു കവിതയായി പോകുമോ എന്ന് ഭയക്കുന്ന ഞാൻ തുളുമ്പുമ്പോൾ എൻ്റെ ഭയം  കൂടുതൽ മനോഹരം അത് അത്രയും സ്വാഭാവികം പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും  പറഞ്ഞു മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ് എൻ്റെ കവിതക്കില്ല അത്യന്തം മനുഷ്യത്തം എൻ്റെ തുളുമ്പലിൽ ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട് ഹാർമോണിയം പാട്ടിൻ്റെ സമോവർ നടക്കുന്നവരുടെ കൊടികളാണ് കാലടികൾ പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട് ഭാഷയുടെ മജ്ജയുള്ള  ഒരെല്ലാകും വാക്ക് ഒരു മജ്ജയല്ല മൗനം പാറുന്നുണ്ട് കാതുകളും കാതുകൾ കൊടികളല്ല ഒരു ലാളനയ്ക്കും  ഉടൽ വിട്ടുകൊടുക്കാത്ത  പൂച്ചകളാണ് കാതുകൾ എന്ന് ഞാൻ പാട്ടുകളോട് അടക്കം പറയുന്നു കാതി

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!